Wednesday, November 11, 2009

മുന്നാര്‍ വിളിച്ചപ്പോള്‍

പണ്ട് മുതലേ യാത്ര എന്നത് എനിക്ക് രസം തന്നെ ആയിരുന്നു - മൂന്നാര്‍ എന്ന് കേട്ടപ്പോള്‍ ചാടി വീണതും അതുകൊണ്ട് തന്നെ! പ്രൊജെക്ട്ടില്‍ പണി ഇല്ലതവന്മാര്‍ ചേര്‍ന്ന് ഒരു ഫോറം ഒക്കെ തട്ടി കൂട്ടി . ഇതൊരു വലിയ സംഭവം ആണെന്ന രീതിയിലാണ് പ്ലാന്നിംഗ്.
പോകുന്ന ദിവസം നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു - സ്റ്റാറ്റസ് കോളില്‍ ഹായ് പറഞ്ഞ്ട്ട് മ്യുട്ട് ഇട്ടു വെച്ചിട്ടാണ് ഇറങ്ങിയത്‌. അതിന്റ്റെ ടെന്‍ഷന്‍ ഇല്ലാതില്ല - രയീസിന്റ്റെ വണ്ടിയും കൊണ്ടാണ് വന്നത് - ഇപ്പോഴേ ലേറ്റ് ആയി - ബോണി രണ്ടു തവണ വിളിച്ചു (അത് ഞാന്‍ ചുമ്മാതെ കയ്യീന്നിട്ടു പറഞ്ഞതാ - വലിയ വലിയ ആള്‍ക്കാര്‍ നമ്മളെ ഒക്കെ വിളിച്ചെന്ന് പറയുന്നത് തന്നെ ഒരു വിലയല്ലേ - ഏത്?) - കൃത്യം അത്തിപാളയം എത്തിയതും വണ്ടി പെട്രോള്‍ തീര്‍ന്നു നിന്നു. ഞാന്‍ അതും ഉരുട്ടി ചെന്ന് പെട്ടത് ടൂര്‍ തുടങ്ങിയിട്ട് മദ്യപാനം തുടങ്ങാന്‍ കാത്തു അക്ഷമരായി ഇരിക്കുന്ന ജനകൂട്ടത്തിന്റ്റെ നടുവിലെക്കും - പണ്ടാരോ പറഞ്ഞ പോലെ ഉമ്മറിന്റ്റെ പിടിയില്‍ നിന്നും കീറിയ ബ്ലൌസും ആയി രക്ഷപെട്ട ജയഭാരതി ഓടിച്ചെന്നു കയറിയത് ടി ജി രവിയുടെ കാറില്‍ എന്ന പോലെ ആയി എന്റ്റെ അവസ്ഥ - ഒരു മനുഷയുഗം കൊണ്ട് കേള്‍ക്കേണ്ട തെറി മുഴുവന്‍ ദാ ന്നു പറയുന്ന സമയം കൊണ്ട് കേട്ടു തീര്‍ത്തു. സുഹൃത്തുക്കളെ ടൂര്‍ പോകാതിരുന്നലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു! എങ്കിലും - ഈ എങ്കിലും ആണ് എന്നെ പിടിച്ചു വലിച്ചത്!
ടൂര്‍ തുടങ്ങി ആകെ അലര്‍ച്ചയില്‍ ആ രാത്രി കടന്നു പോകവേ ഏതോ ഒരു മദ്യപാനി സ്റ്റാറ്റസ് കാള്‍ എന്തായി എന്ന് കരുതി ഒരു മൂലയില്‍ ഒതുങ്ങി ഇരുന്ന എന്നെ കണ്ടെത്തി - പിന്നീട് എന്തായി എന്നെനിക്കു കൃത്യമായി ഓര്‍മയില്ല - എല്ലാരും കൂടി എനനെയെടുത്തു ബസ്സില്‍ കൊടിമര ജാഥ നടത്തി. ഞാനാണോ അതോ അവന്മാരാണോ മദ്യപിച്ചത് എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ. പാട്ടും കൂത്തും രാവിലെ വരെ തുടര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ ചെക്ക്‌ പോസ്റ്റ്‌ എത്തുന്ന വരെ! അല്ല ചെക്ക്‌ പോസ്റ്റില്‍ വെച്ച് കയ്യിലുണ്ടായിരുന്ന രണ്ടു ലിറ്റര്‍ മിലിട്ടറി പിടിച്ചെടുക്കുന്ന വരെ! പ്രിയപ്പെട്ടവരേ ഒരു ബസ്‌ മൊത്തത്തില്‍ തകര്‍ന്നു പോകുകയായിരുന്നു - ബോണി ടൂര്‍ തന്നെ ക്യാന്‍സല്‍ ചെയ്താലോ എന്ന് വിചാരിച്ചു - എന്നാല്‍ അരയില്‍ ഒളിപ്പിച്ചു വെച്ച അരക്കുപ്പി മദ്യം കാണിച്ചു യാത്രയുടെ ആവേശം വീണ്ടെടുക്കുന്നതിലൂടെ കനൂളി തന്റ്റെ മാനേജ്‌മന്റ്‌ പാടവം വെളിപ്പെടുത്തി!
പിന്നീടുള്ള സെഷന്‍ ഭരണിപ്പാട്ടായിരുന്നു - ഐ.ഡി. യുടെ കണ്ടശുദ്ധി കേട്ടാല്‍ കൊടുങ്ങല്ലൂരില്‍ പാടുന്നത് അവനാനെന്നെ പറയൂ - പാട്ട് ലക്കം വെള്ളച്ചാട്ടം വരെ തുടര്ന്നു - മഴ തകര്‍ത്തു പെയ്യുന്നു; തണുപ്പ് ഏതാണ്ട് പത്തു ഡിഗ്രിയോടടുത്തു - എന്നാല്‍ അകത്തു വോഡ്കയുടെ ചൂട് നിറയുന്നവര്‍ക്ക് എന്ത് തണുപ്പ് ? താമരകള്‍ പൂത്തുലഞ്ഞ പോലെ എല്ലാവനും കൂടി വെള്ളത്തില്‍ - ആകെ ബോധമുള്ളത് എനിക്കും, രയീസിനും പിന്നെ ബോണിക്കും മാത്രം. ഇതിനിടെ കന്നോളീടെ കയ്യിലിരുന്ന അരക്കുപ്പി മദ്ധ്യം കണ്ട ഫോറസ്റ്റ് ഗാര്‍ഡ്‌ അത് പിടിച്ചെടുത്തു - കന്നോളി കൂടെ പോയി - അല്‍പ സമയത്തിനുള്ളില്‍ ചിരിച്ചു കൊണ്ട് തിരിച്ചെത്തി - ഒന്ന് പേടിക്കേണ്ട ഡീല്‍ ആയി എന്ന് പറയുന്നുണ്ട് (പിന്നാമ്പുറം : ഉള്ള അരക്കുപ്പി കന്നോളിയും ഗാര്‍ഡും കൂടി അടിച്ചു തീര്‍ത്തു - അതായിരുന്നത്രേ ഡീല്‍!)
നേരെ അവിടെ നിനും പോയത് ഇരവികുളം നാഷണല്‍ പാര്‍ക്കിലെക്കയിരുന്നു - മഴ തകര്‍ത്തു നിന്ന് പെയ്യുന്നു - വീട്റെന്നു പുറത്തിറങ്ങാതെ ഇരിക്കുന്ന വരയാടിനെ കാണാന്‍ ഇവന്മാര്‍ക്കെങ്ങനെ കഴിയാന്‍ എന്ന് ഞാന്‍ ചിന്തിച്ചു നില്‍ക്കുമ്പോള്‍ അതാ നമ്മുടെ ഫിനാന്സിലെ മനോജേട്ടന്‍ ഓടിക്കൊണ്ട്‌ വരുന്നു - വരയാടെടാ മക്കളെ വരയാട് - പുള്ളി വിളിച്ചു കൂവുന്നുണ്ട് -
വരയാടുകള്‍ ഇപ്പൊ മല ഇറങ്ങാന്‍ തുടങ്ങിയോ എന്നാലോചിചിരിക്കുംബോഴാനു ആ സത്യം ഞാന്‍ മനസിലാക്കിയത് - വരയാടെന്നു പറയുന്നത് ഏതോ കോളേജില്‍ നിന്നും വന്ന പെണ്പടെയെ ആണ് ! അതുവരെ വിശക്കുന്നെന്നും പറഞ്ഞു കയറു പൊട്ടിച്ചു നിന്നവന്മാര്‍ എല്ലാം കൂടി ഒരോട്ടം. ഒരര മണിക്കൂര്‍ കഴിഞ്ഞാ എല്ലാം കൂടി തിരിച്ചെത്തിയത്‌
- അപ്പോഴും ബോണി ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുകയായിരുന്നു - ആ പാവം അറിയുന്നോ സിബിചേട്ടന്‍ തന്റ്റെ ഡി.എസ്.എല്‍.ആര്‍. ക്യാമറ പെണ്‍പിള്ളേരെ കാണിക്കാനുള്ള അഭ്യാസമാ നടത്തുന്നെന്നു? - ഓ ഇവന്മാര്‍ ക്യാമറമാനെ ഒക്കെ കൊണ്ടുവന്നിട്ടുണ്ടോ എന്നാ ഒരു തരുണീ മണിയുടെ ചോദ്യത്തോടെ പുള്ളി ഫോടോസേസ്സഷന്‍ മതിയാക്കിയത്രേ!! (ആ ക്യൂവില്‍ ഉള്ള‍ പെണ്‍പിള്ളേര്‍ കേള്‍ക്കാനായി അനൂപ്‌ ഓടി നടന്നു പറയുന്ന ഡയലോഗ് - ഞങ്ങള്‍ കോയമ്പത്തൂരില്‍ വലിയ ജോലിചെയ്യ്ന്ന മലയാളി ഉദ്യോഗസ്ഥന്‍ മാരാ - തമിഴ്നാട് വണ്ടിയില്‍ വന്നോണ്ട് തെറ്റിധരിക്കരുത്)
ഒരുവിധം അവിടുത്തെ കാഴ്ച മതിയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി - ഞങ്ങളടുത്തുന്നു അഡ്വാന്‍സ്‌ ഒക്കെ വാങ്ങി പെയിന്റ് അടിച്ചിട്ടിരിക്കുന്നു - ഫുഡും കൊള്ളാം -കമ്മീഷന്‍ അടിച്ചെങ്കിലും എല്ലാം ഭംഗിയായി അറേഞ്ച് ചെയ്ത ജീസിനുള്ള നന്ദി രേഖപ്പെടുത്തുന്നു - ഉച്ചയുറക്കത്തിനു ശേഷം യാത്ര തുടര്‍ന്നത് മാട്ടുപ്പെട്ടിയിലെക്കാണ് - സാഗര്‍ ഏലിയാസ്‌ ജാക്കി കാണുന്നപോലെ തോന്നി എനിക്ക് - ആകെ മഴ മാത്രം - ഓരോ ഫ്രൈമിലും മഴ - മഴയുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട്‌ അവിടെ നിന്നും എക്കോ പോയിന്റ്റില്‍ -
കരുമാലി, ജോര്‍ജ്, ലതീഷ്, ഷിജു തുടങ്ങിയവരുടെ സന്തോഷം ഇരട്ടിച്ചു - രാവിലെ കണ്ട പെണ്‍പട അതാ അവിടെ! മഴയല്ലേ പനി പിടിചിട്ടാണോ എന്തോ ആ സമയത്ത് എക്കോ പോയിന്റ്‌ പണി മുടക്കിലാര്‍ന്നു - എന്നാല്‍ കൂവിയ പെണ്‍പിള്ളേരെ സന്ദീപ്‌ ബാലനും, ജോര്‍ജും, ലിബുവും ഷിജുവും അടങ്ങുന്ന സംഘം നിരാശരാക്കിയില്ല - എക്കോ അവര്‍ ഇട്ടു കൊടുത്തു (എന്തായാലും നാലെണണത്തിനും പിറ്റേന്ന് ഒച്ച ഉണ്ടായില്ല)
തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് ക്യാമ്പ്‌ ഫയരിന്റ്റെ ഒരുക്കങ്ങള്‍ ആയിരുന്നു - വരുണ്‍, വിവേക്‌, കരുമാളി തുടങ്ങിയവര്‍ അകത്തെത്തിയ മദ്യത്തിന്റെ ലഹരിയില്‍ ശോഭനയെ വെല്ലുന്ന നിര്‍ത്തചുവടുകളുമായി രംഗത്തെത്തി - തുടര്ന്നു ഫയര്‍ ഡാന്‍സ് ബെല്ലി ഡാന്‍സിനു വഴിമാറി - ഉടുമുണ്ട് ഉരിഞ്ഞെറിഞ്ഞു കൊണ്ടുള്ള ആട്ടം കൂട്ടത്തില്‍ പെടാതെ ശന്കുവും ഞാനും അവിടെ നിന്നു. പത്തോളം പെഗ് അകത്തുന്ടെങ്കിലും നമ്മുടെ പാപ്പച്ചന് ഒരു കുലുക്കവും ഇല്ല എപ്പോഴും കാണിക്ക്കുന്ന പോലത്തെ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്! - അല്ല നീ എന്താ പോവാത്തെ - അവന്‍ ശന്കൂനോട് ചോദിച്ചു - അതിനവന്റ്റെ മറുപടി - " നീ ഈ സ്റ്റെപ്പ് കണ്ടോ അത് ഞാന്‍ ഇറങ്ങാത്തത് പേടിച്ചിട്ടാ" - ആറോളം പെഗ്ഗടിച്ച ശന്കൂന്റ്റെ മറുപടി!
കവിതയും പൊളിഞ്ഞ പ്രണയങ്ങളും ആയി ഒരു രാത്രി കടന്നു പോയി - സച്ചിനായിരുന്നു താരം ! അടുത്ത ദിവസം രാവിലെ കൊളുത്ത് മലയിലേക്ക് പുറപ്പെട്ടു - കടലില്‍ നിന്നും ഏതാണ്ട് ഏഴായിരത്തിലധികം അടി പൊക്കത്തില്‍ - ജീപ്പിലാണ് യാത്ര - കൃഷിപ്പണി ഇല്ലാത്തപ്പോള്‍ മറ്റു പണിക്കു പോകുന്ന ഒരാളെ ജീസ്‌ കൊണ്ടുവന്നു - ഞങ്ങളുടെ ഗൈഡ് ആയി - വഴിയില്‍ കാണുന്ന കൃഷി ഇനങളെ കുറിച്ചാണ് കക്ഷിയുടെ വിവരണം. ഒരു ഇംഗ്ലീഷ് വാക്കും പറയും – മിസ്റ്റ്
ഇതാണ് ലവള്‍ടെ വീട് - മുന്‍പൊരു പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട് ചൂണ്ടി കാട്ടി അങ്ങേര്‍ പറഞ്ഞു - ആരുടെ യോക്കെയോ ദ്രൊഹതിനിരയായ ഒരു കുട്ടിയെ സമൂഹം ഇപ്പോഴും അങ്ങനെ കാണുന്നതോര്‍ത്തു വിഷമം തോന്നി - അതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ എന്നാ ചോദ്യത്തിന് അങ്ങേര്‍ പറഞ്ഞ മറുപടി - " സാധാരണ ഇവിടെ വഴി പോകുന്നവര്‍ ഇങ്ങോട്ട് ചോദിക്കും ഏതാ വീടെന്നു?" ഇല്ല മലയാളി മാറില്ല :(
കൊളുത്ത് മലയില്‍ എത്തി വീണ്ടും മദ്യകുപ്പി തുറന്നു - ഉയരങ്ങളില്‍ നിന്നൊരു സോമരസപാനം - - തിരികെ പോകുമ്പോള്‍ ലോക്ക്ഹാര്‍ട്ട് വെള്ളച്ചാട്ടം കണ്ടു - വീണ്ടും സദ്യ, മയക്കം!
അവസാനം ഞങ്ങള്‍ കണ്ടത് ഓള്‍ഡ്‌ മുന്നാറിലെ സി.എസ്.ഐ ചര്‍ച് ആയിരുന്നു. മുന്‍പൊരിക്കല്‍ കേറാതെ പോയ ആ സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ കുര്‍ബാന നടക്കുന്നു - പഴയ കോളാമ്പി സ്പീക്കറിലൂടെ കോടമാഞ്ഞിനെ കീറി മുറിച്ചു വന്ന ശബ്ദം കേട്ടത് ശരിക്കും നൊസ്റ്റാള്‍ജിയ ആയിരുന്നു.
പെട്ടെന്നൊരു ദൈവ വിളി ഉണ്ടായതിനാല്‍ ബോണി, സച്ചിന്‍, ബിനീഷ്‌, ജെയിംസ്‌, ലിബു ഉള്‍പ്പടെ ഉള്ള അച്ചായാന്മാര്‍ എല്ലാം കൂടി പള്ളിയില്‍ കേറി ( വല്ല പെണ്പിള്ളേരും ഉണ്ടോ എന്ന് നോക്കാനായിരുന്നെന്നും പറയപ്പെടുന്നു). കിട്ടിയ സമയം പാഴാകാതെ ഞാന്‍ മദാമ്മേടെ കുഴിമാടം ഒന്ന് കണ്ടു കളയാം എന്ന് കരുതി സെമിത്തേരിയിലേക്ക് കയറി (1910 ല്‍ അന്നത്തെ തേയില തോട്ടത്തിന്റെ മാനേജരായിരുന്ന സായിപ്പും ഭാര്യയും കൂടി ഇവിടെ വന്നത്രെ; കുന്നിന്റ്റെ മുകളില്‍ നിന്നും മുന്നാരിന്റ്റെ ഭംഗി കണ്ടു ഇഷ്ടപ്പെട്ട മദാമ്മ താന്‍ മരിച്ചാല്‍ ഇവിടെ അടക്കണമെന്ന് പറഞെന്നും സായിപ്പ്‌ അങ്ങനെ ചെയ്തെന്നും വായിച്ചിട്ടുണ്ട്.). ഒരു മലയുടെ നെറുകയിലാണ് സംഗതി - സജീഷ്‌ കൂടെ വന്നു.
കണ്ടു പിടിക്കാന്‍ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല - പഴയ ബ്രിട്ടീഷ്‌ ശയിലിയില്‍ നിര്‍മ്മിച്ചതാണ് കല്ലറ - പഴയ ഗാംഭീര്യം ഉണ്ടെങ്കിലും ആരും നോക്കാതെ നശിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ സായ്പ്പിന്ന്റെ കുഴിമാടം അവിടെങ്ങും കണ്ടില്ല! എന്തെല്ലാം കഥകള്‍ കാണും ആ കല്ലറയ്ക്ക് പറയാന്‍! ഞാന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ഓര്‍ത്തു നില്‍ക്കുമ്പോള്‍ കുന്നിന്റ്റെ താഴെ നിന്നും ഒരു അലര്‍ച്ച കേട്ടു - സുഭാഷാണ് - ഇവന്മാരെ കാരണം ഈ ടൂര്‍ മുഴുവന്‍ ലേറ്റായി എന്ന പോലെയാണ് പുള്ളിയുടെ മുഖഭാവം! എന്തായാലും ഞങ്ങള്‍ പെട്ടെന്ന് ഇറങ്ങി - പോകാന്‍ നേരം സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു - ആകെ ഒരു റൊമാന്റിക്‌ ഭാവം - അപ്പോഴും ആ മദാമ്മയും സായിപ്പും അവിടെ നില്‍ക്കുന്നുവോ - ഞങ്ങളെ യാത്ര അയക്കാന്‍ ? ഇനി എന്നാ വരുന്നതെന്ന് ചോദിക്കുന്നുണ്ടോ?

Monday, October 19, 2009

ഒരു ചീട്ടുകളിയുടെ ഓര്മയ്ക്ക് !

സംഭവം തുടങ്ങുന്നത് ട്രെയിനില് ഇരുന്നുള്ള ചീട്ടു കളിക്കിടയിലാണ്. ഗോവയില് നിന്നും ഞങ്ങള് തിരിച്ചു വന്നത് തേര്ഡ് എ. സി. യിലായിരുന്നു. തൊടുപുഴയില് നിന്നും ആദ്യമായി ട്രെയിനില് കേറിയ ബഹുമതിയുള്ള പ്രാഞ്ചി ചീട്ടു നിരത്തുന്ന തിരക്കിലാണ് (ആദ്യമായി തൊടുപുഴയില് ജീന്സ് ഇട്ടു ചെന്നതും,; കമ്പ്യൂട്ടര് കീ ബോര്ഡില് ഞെക്കിയതും ഇദേദഹമത്രേ). ഏതോ ദുരിദാശ്വാസ ക്യാമ്പിലേക്ക് പോകുന്ന പിള്ളേരായിരിക്കും എന്ന ലൈനിലാണ് ട്രെയിനില് ഉള്ള സഹയാത്രികരുടെ നോട്ടം. ആകെപ്പാടെ ഒരു മിനി ചന്ത.
ചീട്ടുകളിയില് സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത രയീസും ഉമ്മനും കൂടി ഉലാത്തുകയാണ് (കണ്ട സ്റ്റേഷനുകളില് ഇറങ്ങി ഫോട്ടോ എടുപ്പ്, വില്പ്പനക്കാര് കൊണ്ടുപോകുന്ന ചക്ക, പുളി തുടങ്ങി ഉണക്ക മീന് വരെ വാങ്ങിച്ചു തീറ്റ ഇങ്ങനെ പോകുന്നു). എന്തായാലും ഇവര്ക്കൊരു കമ്പനി കിട്ടി - നമ്മള്ക്കിയാളെ തല്ക്കാലം 'നായരെന്നു' വിളിക്കാം.
നായര് മിലിട്ടറിയില് കുക്ക് ആയിരുന്നു ഇപ്പൊ പൂനയില് ഏതോ കൂട്ടുകാരന്റ്റെ മകളുടെ കല്യാണം കൂടിയിട്ടു വരുകയാണ്. അന്ന് ഹെഡ് കുക്ക് ആയിരുന്ന പൊതുവാളും കൂടെയുണ്ട്. വെള്ള ഷര്ട്ടും ഡബിളും ആണ് വേഷം. മിലിട്ടറി ബൂട്ടാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്. കണ്ടാല് ഇരട്ടകളെന്നെ തോന്നൂ.
ഞങ്ങള് ഇവരെ ശ്രദ്ധിക്കാന് ഒരു കാരണം കൂടി ഉണ്ട് കൂടെ കൂടെ ഇവര് രണ്ടു പേരും പാന്ട്രിയിലേക്ക് പോകും. എല്ലാവരും തിരിച്ചു വരുമ്പോഴാണല്ലോ പൊതിയും കൊണ്ട് വരുന്നത് - എന്നാല് ഇവര് പോകുമ്പോള് പൊതിയുമായി പോകും - വരുന്നത് വെറും കയ്യോടെയും! ആകെ മൊത്തം എന്തോ ഒരു പന്തികേട്.
ഒടുവില് തങ്കു ആ രഹസ്യതിന്റ്റെ ചുരുളഴിച്ചു. അമ്മാവന്മാര് പോകുന്നത് സോമരസ പാനത്തിനാണ് - പച്ച മലയാളത്തില് മദ്യസേവ. കയ്യിലിരിക്കുന്ന മിലിട്ടറി കൊണ്ട് പാന്ട്രിയില് പോകുന്നു. എല്ലാവരും ചേര്ന്ന് അടിക്കുന്നു; വരുന്നു. ഇതിങ്ങനെ ആവര്ത്തിക്കുന്നു.
ഇതുകണ്ട തങ്കുവും ഇവരും പെട്ടെന്ന് കൂട്ടായി. തിരിച്ചു വരുന്ന വഴി ഉമ്മനെയും രയീസിനെയും ഇവര്ക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടര്ന്നുള്ള ഓരോ പോക്കിലും ഇവര് തങ്കുവിനെയും കൊണ്ട് പോകാന് തുടങ്ങി. ആകെ എല്ലാവരും ഹാപ്പി.
പിന്നീടങ്ങോട്ട് അവര് പോകാന് വരുമ്പോള് തന്കുവിന്റ്റെ മുഖത്ത് ഒരു പ്രത്യേക നാണം കലര്ന്ന ചിരി വരും (എനിക്കിവനെ കാണുമ്പോള് ചിങ്ങനെയാ ഓര്മ്മ വരുന്നേ - ചിങ്ങന് എന്റ്റെ അമ്മയുടെ പ്രിയപ്പെട്ട പൂച്ചയാണ്. അച്ഛന് ചിലദിവസങ്ങളില് രാവിലെ പോയി പുഴമീന് വാങ്ങി കൊണ്ട്വരാറുണ്ട് - ഞങ്ങളുടെ നാട്ടില് വാങ്ങിയ ജീവനുള്ള മീനെ ഒരു പ്രത്യേക രീതിയില് ഈര്ക്കിലില് കൊരുത്തു തരും - കൊണ്ട്വരാന് ഉള്ള സൌകര്യത്തിനു - പാവങ്ങള് ജീവന്വേണ്ടി പിടച്ചു കൊണ്ടിരിക്കും. ഇതും കൊണ്ട് വരുന്ന അച്ഛനെ കാണുമ്പോള് ആ പൂച്ച ഒരു ചിരി ചിരിക്കും - അതെ ചിരിയാണ് നമ്മുടെ തന്കൂന്).
എന്തിനേറെ പറയുന്നു - ഇവര് അഞ്ചു പേരും - അതായതു രയീസ്, ഉമ്മന്, തങ്കു പിന്നെ അവര് രണ്ടും ഇണ പിരിയാത്ത സുഹ്ര്ത്തു ക്കളായി. ഉള്ള ബഹളത്തിനു പുറമേ ഇവരുടെ വിശേഷങ്ങള് വിളമ്പലും കൂടി ആയപ്പോള് ആകെ പൊടി പൂരം!
അടുത്തുള്ള സീറ്റ് രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്ന കണ്ട തങ്കു അവരെ അങ്ങോട്ട് ക്ഷണിച്ചു. അവര്ക്കും സന്തോഷം - പ്രിയ സുഹൃത്തിനെ കണി കണ്ടു ഉറക്കമെണീക്കാലോ. ഉറങ്ങുന്നതിനു മുന്പ് ഒരു ഡിമാണ്ട് വെച്ചു. വണ്ടി ഷൊര്ണൂര് എത്തുന്നത് മൂന്നു മണിക്കാണ്- അതിനാല് ഒരാള് എണീറ്റ് വിളിക്കണം. ലഡാക്കില് യുദ്ധ സമയത്ത് എണീറ്റ പരിചയമുള്ള മിസ്റ്റര് നായര് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല് ഒരു ഉറപ്പിനു സ്റ്റാലിന് സരള് അലാറം വെച്ചു.
ട്രെയിനില് എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി കാസര്കോട് എത്തിക്കാണും. ഒരു മധ്യവയസ്കന് കേറി.. തന്റ്റെ സീറ്റില് കിടന്നുറങ്ങുന്ന നായരെ വിളിച്ചുണര്ത്താന് ആവതും ശ്രമിക്കുന്നു. ആ പാവതിന്റ്റെ വിളി കേട്ട് ട്രെയിനില് ഉള്ളവര് മുഴുവന് എണീറ്റു. നായര്ക്കു യാതൊരു കൂസലും ഇല്ല.
ഒടുവില് പാതി കണ്ണ് തുറന്നു "എന്താണ് കീടമേ നിനക്കെന്റ്റെ കൊട്ടാരത്തില് കാര്യം എന്ന് ചോദിക്കുന്ന അക്ബര് ചക്രവര്ത്തിയെ പോലെ നായര് ആ സാധുവിനെ നോക്കി" . അയാള് പതിയെ പറഞ്ഞു "സാര് ഇറ്റ്സ് മൈ ബര്ത്ത്" . ഓ ഓക്കേ സോറി എന്ന് പറഞ്ഞു എണീറ്റു മാറുമെന്നു കരുതിയ ആ സാധുവിന് തെറ്റി.
ഈസ് ഇന്ത്യന് റെയില്വേ ഈസ് യുവര് ഫാതെര്സ് പ്രോപെര്ട്ടി? യു ബ്ലെടി @#&^$(.
തുടര്ന്ന് ഉറക്കമെണീറ്റ പൊതുവാള് കാര്യം ഏറ്റെടുത്തു. പ്രിയ വായനക്കാരെ - കൊടുങ്ങല്ലൂര് അമ്മ ഓടി ഒളിക്കുന്ന ഭരണിപാട്ടായിരുന്നു പിന്നെ.
എന്തായാലും ടി. ടി. ഇ. വന്നു ആ സാധുവിന് വേറെ ഒരു സീറ്റ് എഴുതി കൊടുത്തു. പാവം തങ്കു ഉള്ളില് ദൈവത്തെ പോലെ പ്രതിഷ്ടടിച്ച ആള്ക്കാരുടെ പ്രകടനം കണ്ടു തകര്ന്നു നില്ക്കുകയാണ്. വീണ്ടും എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി ഷോര്ണൂര് എത്തി. സരള് അല്ലരം വെച്ചെണീറ്റു. ഞങ്ങള് എല്ലാവരും ഇറങ്ങാന് തയ്യാറായി. എന്നാല് നമ്മുടെ നായകന്മാര് രണ്ടും ഉറക്കമാണ്. അവരെ വിളിച്ചെണീപ്പിക്കാന് ആര്ക്കും ധൈര്യമില്ല. ബാക്കി തെറി രാവിലെ കേള്ക്കണ്ടല്ലോ !
ഞങ്ങള് എല്ലാവരും ഇറങ്ങി. അടുത്ത ട്രെയിനിനായി കാത്തിരിപ്പ് തുടങ്ങി. അതാ ഞങ്ങള് വന്ന ട്രെയിന് സിഗ്നല് കിട്ടുന്നു. അവര് ഇറങ്ങീട്ടില്ല. എന്തായാലും ശല്യം ഒഴിവായല്ലോ എന്ന മട്ടില് ഞാന് അവിടിരുന്നു ചൂട് കാപ്പി കുടിക്കുകയാണ്. ഒപ്പം രയീസും തന്കൂം ഇരുപ്പുണ്ട്. ട്രെയിന് നീങ്ങി തുടങ്ങി. ഞാന് അപ്പോഴാനത് ശ്രദ്ധിച്ചത് അതാ ഒരു പെട്ടി തെറിച്ചു വീഴുന്നു. പാവം ആരുടെയോ ആണ്. അതാ ഒരു പെട്ടി കൂടി വീണു. ഞാന് ഞെട്ടി നില്ക്കുകയാണ്. ട്രെയിനിനു വേഗം കൂടുന്നു. നോക്കുമ്പോള് പൊതുവാള് ഒരു ചാട്ടം. കൂടെ ഉടുമുണ്ട് അഴിച്ചു തലയില് കെട്ടിയ കോലത്തില് നായരും ചാടിവീണു.
പിന്നീടൊരു അലര്ച്ചയാണ് ഞാന് കേട്ടത് - ഹേ അവരുടെ അല്ല നമ്മുടെ രയീസിന്റ്റെ "ഉമ്മച്ചിയേ അവന്മാര് ചാടീടാ. ഓടിക്കോ !" കയ്യിലിരുന്ന കാപ്പി കപ്പു വലിച്ചെറിഞ്ഞിട്ട് അവന്മാര് ഒരോട്ടം! ഞാന് മാത്രം അവിടെ. നായകന്മാര് പെട്ടിയും എടുത്തു റെയില്വേയെ ചീത്തയും വിളിച്ചു നടന്നു വരുകയാണ്. എന്നെ കണ്ടിട്ട് ഒരു നോട്ടം
എന്നിട്ട് ഉള്ളിലുള്ള വോഡ്കയുടെ കയ്പ്പ് തികട്ടി പാളത്തിലെക്കൊരു തുപ്പും!

Monday, October 5, 2009

ടിന്റൂന്റ്റെ ഓസ്കാര്‍

തിരിച്ചു വരുമ്പോള്‍ ആകെ ഷോര്‍ണൂര്‍ വരയെ ഞങ്ങള്‍ വന്ന ട്രെയിന്‍ ഉള്ളൂ - അവിടെ നിന്നും വെസ്റ്റ് കോസ്റ്റില്‍ ജനറല്‍ ടിക്കറ്റ്‌ എടുത്തു കണ്‍വെര്ട്ടു ചെയ്തു പോകാനാണ് പ്ലാന്‍ - എന്നാല്‍ ചോദിക്കുന്നവരെ ടി.ടി.ഈ. സീറ്റ്‌ ഇല്ല എന്ന് പറഞ്ഞു മടക്കി അയയ്ക്കുകയാണ്. ഒടുവില്‍ തങ്കു ആ പ്ലാന്‍ മുന്നോട്ടു വെച്ചു - ട്രെയിന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ ചാടി കയറും - എന്തായാലും അടുത്ത സ്റ്റോപ്പിലെ ഇറക്കൂ - അതായത് പാലക്കാട്‌ - പിന്നെ കുറച്ചു സമയത്തെ പ്രശനമല്ലേ ഉള്ളൂ ? എന്നാല്‍ പന്തികേട്‌ തോന്നിയ രയീസും ഞാനും കയറി പിന്നാലെ ടി.ടി.ഈ. വന്നു ഡോര്‍ അകത്തുന്നും പൂട്ടി പോയി.
ട്രെയിന്‍ സിഗ്നല്‍ കിട്ടിയതും അവന്മാര്‍ വന്നു നിന്ന് ജനല്‍ വഴി ഞങ്ങളെ ദയനീയമായി ഒരു നോട്ടം - ഗുജറാത്ത്‌ അഭയാര്‍ഥികള്‍ ഭക്ഷണ പൊതി നോക്കുന്ന പടങ്ങള്‍ പേപ്പറില്‍ കണ്ടിട്ടില്ലേ - അത് പോലെ . സത്യമായും എനിക്ക് സഹിച്ചില്ല - ഞാന്‍ പോയി കതകു തുറന്നു കൊടുത്തു - വരി വരിയായി എല്ലാരും ചാടി കയറിയതും വണ്ടി വിട്ടത്തും ടി.ടി.ഈ. കണ്ടതും ഒരുമിച്ചായിരുന്നു.
തങ്കു വിന്റ്റെ സമയോചിതമായ ഇടപെടല്‍ മൂലം ലാസ്റ്റ് കമ്പര്‍ത്ടുമെന്ട്ടിലേക്ക് നടക്കാന്‍ ടി.ടി.ഈ. ഞങ്ങളോട് ആവശ്യപ്പെട്ടു - ആര്‍.പീ. എഫിന് കൈമാറാന്‍. –
( ഞാന്‍ ഈ കൊട്ടും ഇട്ടു നില്‍ക്കുന്നത് നിനക്കൊക്കെ കോമാളി കളിയ്ക്കാന്‍ ആണോ എന്നാ ചോദ്യത്തിന് തങ്കു അയാളെ മാറ്റി നിര്‍ത്തി - സാരമില്ലന്നേ പ്രശ്നമുണ്ടാക്കേണ്ട - ഞാന്‍ വേണുന്ന പോലെ കണ്ടേക്കാം - എന്നും പറഞ്ഞു അമ്പതു രൂപ അയാളുടെ കോട്ടില്ലേക്ക് തിരുകി - അതായത് ആളൊന്നിന് അഞ്ചു രൂപ ! - ഷോര്‍നൂറില്‍ നിന്നും കോയംബത്തൂര്‍ വരെ വരാന്‍ - അത് അടുത്ത കഥയില്‍- )
എന്തോ സരളിന്റെ പാവത്തം കണ്ടു അയാള്‍ നടപടികളില്‍ നിന്നും ഒഴിവാക്കി. അടുത്ത കമ്പാര്‍ട്ട് മേന്ട്ടിലേക്ക് പറഞ്ഞു വിട്ടു. പട പേടിച്ചു ചെന്നിടത് പന്തം കൊളുത്തി പട എന്നാണല്ലോ ! അതാ അവിടേം ഉണ്ട് ഒരു ദ്വാരപാലകന്‍ കണ്ടിട്ട് ബീഹാറി ആണെന്ന് തോനുന്നു - ആദ്യത്തെ ഏഴുപേരും കടന്നു പോയി ഞാനും ടിന്ട്ടൂം മാത്രം - ടി.ടി.ഈ. ഹിന്ദിക്കാരനാനെന്നു മനസിലാക്കിയ ടിന്റ്റൂന്റ്റെ ഒറ്റയാള്‍ പ്രകടനത്തില്‍ ഞങ്ങള്‍ക്ക് ഇവിടെ വരെ ബര്‍ത്ത് കിട്ടി - ആ രഹസ്യം ഞാന്‍ നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നു.
ഡയലോഗ് മാത്രം ( ട്രാന്‍സ്ലെഷന്‍ )
സാര്‍,
ഞങ്ങള്‍ ജോലി ഇല്ലാത്ത ഒന്‍പത് ചെറുപ്പക്കാരാണ്. പൂനയാണ് സ്വദേശം. ഹൈസ്കൂള്‍ വിദ്യാഭാസം ഉണ്ട്. കള്ള വണ്ടി കേറിയാണ് ഇവിടെ വരെ എത്തിയത്. കോയംമ്പതൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. ദിവസം തൊണ്ണൂറു രൂപയാണ് കൂലി. ഭക്ഷണം കിട്ടും. തുണിമില്ലില്‍ നൂലിന് കളര്‍മുക്കലാണ് പണി - ഒരു എജന്‍റ്റിന് അന്‍പതിനായിരം രൂപ കൊടുത്തിട്ട് കിട്ടിയ ജോലിയാണിത് - കിടപ്പാടം പണയപ്പെടുത്തിയാണ് പൈസ സ്വരുക്കൂട്ടിയത്‌ - നാളെ ഹാജരായില്ലെങ്കില്‍ ജോലി നഷ്ട്ടപെടും..
ടി.ടി.ഈ. കരച്ചിലിന്റ്റെ വക്കത്തെത്തി എന്നിട്ട് വിതുമ്പലോടെ അവനോടു - നിങ്ങള്ക്ക് വായിക്കാന്‍ അറിയില്ലേ? പത്രത്തില്‍ എത്ര കഥകളാണ് ദിവസവും വരുന്നത്? എജന്റ്മാരുടെ പറ്റിപ്പിനെ കുറിച്ച്? ശരി പോയി പതിനെട്ടു മുതലുള്ള ബര്‍ത്തില്‍ കിടന്നൂള്ളൂ.
ആറരയ്ക്ക് അയാള്‍ ടിന്റ്റൂനെ വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് -
എണീക്കൂ - ഇറങ്ങാനുള്ള സ്ഥലം ആയി - ഞങ്ങള്‍ എണീറ്റു - ആള്‍ക്കാരൊക്കെ ഉണര്‍ന്നു തുടങ്ങി - ടി.ടി.ഈ. സ്വന്തം പൈസയ്ക്ക് കാപ്പി വാങ്ങി തന്നു. നൂറു രൂപ വഴി ചിലവിനു ടിന്റൂനു നിര്‍ബന്ധിച്ചു നല്‍കി - കാര്യം അറിയാതെ അപ്പോഴും തങ്കു പകച്ചു നിന്നു -
വാല്‍ കഷണം: വൈകിട്ട് സീതാ പാനിയില്‍ എല്ലാവരും ചേര്‍ന്ന് പോയി ഹാഫ് തന്തൂരി ടി.ടി.ഈ. വഹ -

ഗോവ മാടി വിളിക്കുന്നു 1

കുറെ നാളുകള്‍ കൊണ്ടുള്ള പ്ലാനിംഗ് - വീണ്ടുമൊരു യാത്ര പോകണം - പരിഗണയില്‍ കാശി രാമേശ്വരം മുതല്‍ ഇടുക്കി വരെ വന്ന്നു എന്നാല്‍ മദ്യത്തോടുള്ള ആസക്തി; വിദേശ രാജ്യങ്ങളോടുള്ള പ്രിയം (മദാമ്മ മാരെ കാണാന്‍ എന്ന് പരിഭാഷ) എന്നിവ മൂലം ഞങ്ങളുടെ ഗ്രൂപ്പ്‌ ഗോവയിലേക്ക് പോകാന്‍ തീരുമാനമെടുത്തു.
ടൂര്‍ പ്ലാന്‍ ചെയ്ത്ടാല്‍ പിന്നീടുള്ള പ്രതിസന്ധി കാലുമാറ്റങ്ങളാണ് . . . കൂട്ടത്തില്‍ കൂന്നുംമേല്‍ കുരു പോലെ പ്രോമോറേന്‍ ലിസ്റ്റും വന്നു (സര്‍ക്കാരില്‍ ഉള്ളത്പോലെ പ്രോമോറേന്‍ ലിസ്റ്റു വന്നാല്‍ ലീവിനു പോക്ക് ഞങ്ങളുടെ കമ്പനിയിലും ഉണ്ട് - കേട്ടിട്ടില്ലേ സുരേഷ് കുമാര്‍ അവധിയില്‍; രാജു നാരായണ സ്വാമി ലീവില്‍ പ്രവേശിച്ചു - ഏതാണ്ട് അത് പോലെ . . .)
ആദ്യം പോയത് അനൂപാണ് - തെറ്റി ധരിക്കരുത് അവന്‍ പോയത് ചേച്ചീടെ കുട്ടിയെ പെട്ടെന്നൊന്നു കാണണമെന്ന് തോന്നിയതിനാലാനെന്നു പറയപ്പെടുന്നു. മാമന്‍ മരുമകന്‍ ബന്ധം പല വടക്കന്‍ പാട്ടുകളിലും ഉള്ളതാണല്ലോ -ഏതാണ്ട് അത് പോലെ.
ആദ്യമേ കൂട്ടാത്തത് കൊണ്ട് പ്രേമന്റ്റെ പിന്മാറ്റം ആരും മൈന്‍ഡ് ചെയ്തില്ല
പിറകെ പ്രാഞ്ചിയും ശങ്കറും പിന്മാറ്റം അവതരിപ്പിച്ചു. എന്നാല്‍ വരുണിന്റ്റെ വധ ഭീഷണിക്ക് മുന്‍പില്‍ അവന്മാര്‍ മുട്ടുമടക്കി.
കന്നോളി മദ്യപാന്‍മാര്‍ക്ക് വേണ്ടി കോട്ടയം - കുമരകം ഷാപ്പ്‌ വിസിറ്റ് അന്നേ ദിവസം പ്ലാന്‍ ചെയ്തത് അവിടെ നിന്നുള്ളവരുടെ വരവ് വെട്ടീക്കുറച്ചു.
ഇത്രയൊക്കെ ആയാലും ഒന്‍പത് പേരെ ഞങ്ങള്‍ക്ക് കിട്ടി -
പിന്നീട് കഥകളുടെ ഒരു പ്രളയം ആയിരുന്നു - വന്നവരേയും വരാത്തവരെയും ഒരുപോലെ കൊന്നു കൊലവിളിച്ചു കൊണ്ട് മൂന്നു ദിവസം - കൊണ്‍കണ്. യാത്രയുടെ സൌന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട്.
അക്കടെമിയില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഞാന്‍ ഇത്രയധികം സന്തോഷിച്ച നാളുകളില്ല - സത്യം !
അപ്പൊ പറഞ്ഞു വരുന്നത് എന്തെന്നാല്‍ - ആ യാത്രയില്‍ നിന്നും എഴുതി തുടങ്ങുകയാണ്.

ചെന്നൈ ഡയറി 1

കുറെ നാളായി ചെന്നയില്‍ ആയതിനാല്‍ കാര്യമായി എഴുത്തൊന്നും നടന്നില്ല. ആകെ ഒരു മുരടിപ്പ് - അവിടെ എല്ലാവരും അവരവരുടെ ലോകത്ത് ജീവിക്കുന്നു - ഇങ്ങനെയൊക്കെ ആണെങ്കിലും പണിയില്ലാത്ത ആരൊക്കെയോ ഇടയ്ക്കിടെ ഇത് തുറന്നു നോക്കുന്നുണ്ട് ഹിറ്റ്‌ ഒരു ലക്ഷം കഴിഞ്ഞേ!!! ശങ്കറിന്റെ പുതിയ കഥകള്‍ ഉണ്ടോ എന്ന് നോക്കാന്‍ അവന്റെ ആരാധികമാര്‍ തുറന്നു നോക്കുന്നതെന്നാ അവന്‍ പറയുന്നേ !!!
എന്തില്‍ എഴുതി തുടങ്ങണം എന്ന് കരുതി ഇരിക്കുമ്പോളാണ് ഇങ്ങനെ ഒരു ജനറല്‍ ടോപ്പിക്ക് തന്നെ ആയിക്കളയാം എന്ന് വെച്ചത് - ഒരു ബ്ലോഗിന്റെ അനന്തര ഫലങ്ങള്‍ . . . സംഗതി ഈ ഈ ബ്ലോഗിനെ അന്ധമായി വിശ്വസിച്ചവര്‍ക്കുണ്ടായ ചില അനുഭവങ്ങളാണ്
നമ്മുടെ സോണിയ ബാബു പ്രന്ചിയെ കുറിച്ചുള്ള ബ്ലോഗ്‌ വായിച്ച ശേഷം കണ്ണില്‍ നിന്ന്‌ പൊടിഞ്ഞ അശ്രബിന്ദുക്കള്‍ ചുടിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനിടയിലാണ് മൂന്നുകുറ്റി പുട്ടും രണ്ടു നെന്ത്രക്കയും ഒരു ഡബിള്‍ ഒമ്ലെട്ടും അടിച്ചിട്ട് കൊറിക്കാന്‍ എന്തേലും കിട്ടുമോന്നു നോക്കി പ്രാഞ്ചി അതുവഴി കടന്നു പോകുന്നത് കണ്ടത്.
ഇത്രയും നല്ലവനായ ഒരുവനെയാണല്ലോ ദൈവമേ ഞാന്‍ ഇത്രയും കാലം അകറ്റി നിറുത്തിയിരുന്നെ എന്ന് സോണിയ മനസ്സില്‍ പറഞ്ഞശേഷം നേരെ പ്രാഞ്ചിയുടെ സീറ്റിനടുതെക്ക് പമ്മി പമ്മി ചെന്ന് കസേരയില്‍ പിടിച്ചു രണ്ടു കുലുക്ക് . . . പ്രേമന്‍ കൂര്‍ക്കം വലിക്കുമ്പോള്‍ ശങ്കറിന്റെ ശരീരം പ്രതികരിക്കുന്ന പോലെ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു സ്തംഭനം അനുഭവപ്പെട്ട പ്രാഞ്ചി ദെ ന്താ കര്‍ത്താവേ എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോ; അതാ ഒരു ചെറായി മങ്ക പല്ല് മുപ്പത്തി രണ്ടും കാട്ടി പുറകില്‍ നില്‍ക്കുന്നു ( ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ - എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്നു . . . ) !!!
തനിക്കാണോ അതോ സോണിയക്കാണോ വട്ടായത് എന്ന് കണ്ടെത്താന്‍ കിണഞ്ഞു ശ്രമം നടത്തുന്നതിനിടെ പ്രന്ചിയെ വീണ്ടും തകര്‍ത്തു കൊണ്ട് - പ്രന്ചിയുടെ മേശമേലിരുന്ന പാവയെ എടുത്തോണ്ട് സോണിയ ഒരു ഒറ്റ പോക്ക്.
ഓ അപ്പൊ നീ ഇത്തരക്കരനായിരുന്നല്ലേ - ലിബുവും ജോര്‍ജും കൂടെ പീഡന കേസിലെ പ്രതികളെ നോക്കുന്നപോലെ പ്രന്ചിയെ ഒരു നോട്ടം – പാവം പ്രാഞ്ചി - പെണ്‍കുട്ടികള്‍ തനിക്കു തന്നിരുന്ന ബാലന്‍ കെ നായരുടെ പരിവേഷം ഒരുനിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു “ഇന്നലെ“ സിനിമയുടെ ക്ലൈമാക്സില്‍ ശോഭനയെ കിട്ടാതെ കാറില്‍ എയര്‍പോര്‍ട്ട്ടിലേക്ക് പോകുന്ന സുരേഷ്ഗോപിയുടെ മുഖഭാവവുമായി കസേരയില്‍ ഒരഞ്ചുമിനിട്ട് ഒരേ ഇരുപ്പിരുന്നു . ..
എന്തൊക്കെ യായാലും സ്വബോധം വീണ്ടെടുത്ത പ്രാഞ്ചി ചാടി അലറിയെണീചു ദാരികാസുര നിഗ്രഹത്തിനായി പുറപ്പെട്ട ഭദ്രകാളിയെ പോലെ ഒരു പോക്കായിരുന്നു - സോണിയയുടെ ബെയിലേക്ക്.
പാവ കയ്യിലെടുതിട്ടു ഒരലര്‍ച്ച
" ഭാ #$%^&^* ലവളെ. അവളുടെ ഒരു &^@#$^& നിന്റെ കെട്ടിയോന്‍ വാങ്ങിക്കൊണ്ടു വെച്ചിരിക്കുന്നതാണോഡീ *^&%^%^% എടുത്തോണ്ട് പോകാന്‍"
സോണിയ ധൈര്യം കൈവെടിയാതെ മടിച്ചു മടിച്ചൊരു ചോദ്യം - അപ്പൊ ആ ബ്ലോഗില്‍ എഴുതിയിട്ടുണ്ടല്ലോ?
“ശേഷം ചിന്ത്യം”
വാല്‍കഷണം: സോണിയായും വീട്ടിലുള്ള ബാക്കി നാലെണ്ണവും ഒരാഴ്ച പനിച്ചു കിടന്നു !!!

Sunday, May 24, 2009

ടിന്റൂന്റ്റെ ഫ്രൂട്ട് സലാഡ്

സോണിയയുടെ അച്ഛനും അമ്മയും വന്നത് പ്രമാണിച്ച് ഞങ്ങളുടെ വീട്ടില്‍ വീത പ്രകാരം കിട്ടിയ മാമ്പഴത്തില്‍ നിന്നാണ് തുടക്കം - ടിന്റൂനു ഫ്രൂട്ട് സലാഡ്‌ കഴിക്കണം. അന്ന് വൈകിട്ട് ബൂമെരങ്ങില്‍ കൊണ്ട് പോയി ഒന്ന് വാങ്ങി കൊടുത്തു ഞങ്ങളും തിന്നു ഓരോന്ന് (മൊത്തം നാലെണ്ണം ആകെ ഇരുനൂറു രൂപ - ടിന്റു വഹ).ബില്ല് കണ്ടു ഡിസ്കഷന്‍ തുടങ്ങിയ പ്രാഞ്ചി ബൂമെരാങ്ങു കാരുടെ ഭീമമായ ലാഭത്തെ കുറിച്ച് വാചാലനായി. ‘എന്റ്റെ പൊന്നാടാ ഉവ്വേ, തൊട്ടു മുന്‍പിലുള്ള പഴമുതിര്‍ നിലയത്തില്‍ നിന്നും ഇരുപത്തി അഞ്ചു രൂപയ്ക്ക് കിട്ടുന്ന പഴങ്ങളും അഞ്ചു രൂപേടെ ഐസ് ക്രീമും ചേര്‍ത്താണല്ലോ ഇവന്മാര്‍ ഇരുനൂറു രൂപ ഉണ്ടാക്കിയത്. ഒരുദിവസം അടയ്ക്ക പിച്ചിയാല്‍ കിട്ടുന്ന കൂലിയാ പോയത് !’
എന്നാല്‍ ഇത് കേട്ട് നിന്ന ടിന്റുവിന്റ്റെ ബുദ്ധി മറ്റൊരു ചിന്തയിലെക്കാണ് പോയത്. എന്ത് കൊണ്ട് നമുക്കിത് ദിവസവും ഉണ്ടാക്കിക്കൂടാ? പക്ഷെ വീട്ടില്‍ അടുപ്പും ഫ്രിട്ജും വാങ്ങാമെന്നു വെച്ചാല്‍ കൂടെയുള്ളവന്മാര്‍ എതിര്‍ക്കും - യുറെക്ക ടീനാ ദേവസ്സി - അവളെ മണിയടിച്ചു കാര്യം സാധിച്ചേക്കാം - അപ്പോഴേ ഫോണ്‍ എടുത്തു വിളിച്ചു ' ഡീ നീ ഇട്ടിരിക്കിന ചുരിദാര്‍ എടുന്ന് മേങ്ങിയതാ? പെങ്ങള്‍ക്കൊന്നു കൊണ്ടുപോണം. ഏതാ പീടിക?' - ടീന വീണു; വീണെന്ന് പറഞ്ഞാല്‍ മൂക്കും കുത്തി വീണു. 'അല്ലടാ അത് ശരിക്കും എന്നെ പോലെ കൂര്‍ത്ത മൂക്കാനെങ്കിലെ ഇതിട്ടാല്‍ ഭംഗിയുണ്ടാവൂ. . . ' ടിന്റു സമ്മതിച്ചു കൊടുത്തു. തുടര്‍ന്ന് കാര്യം അവതരിപ്പിച്ചു. തന്റ്റെ സൌന്ദര്യത്തില്‍ മതി മറന്നു നിന്ന ടീന ഓക്കേ പറഞ്ഞു. നാളെ ഞായറാഴ്ച പള്ളീന്നു വന്നിട്ട് ശരിയാക്കി കളയാം. ലിസ്റ്റ് ഇപ്പൊ തരാം.
ടിന്റു ലിസ്റ്റ് എടുത്തു - പാല് രണ്ടു കവര്‍, കോണ്‍ഫ്ലേക്സ് പൌഡര്‍ - നൂറു ഗ്രാം, വനിലാ എസ്സെന്‍സ് ഒരു കുപ്പി, പഴങ്ങള്‍ വിവിധ തരം മൂന്നു കിലോ ഗ്രാം,ലാക്മേ ലിപ്സ്ടിക്ക് ഫെറാറി റെഡ് ഒന്ന്, പഞ്ചസാര രണ്ടു കിലോ, കിസ്മിസ്‌, ചെറി എന്നിവ ആവശ്യത്തിനു, ഗാര്‍നിയര്‍ ഫേസ് വാഷ്‌ ഒരെണ്ണം. ഞങ്ങള്‍ ഷോപ്പിങ്ങിനിറങ്ങി പഴം നാല് കിലോ വാങ്ങി. പാല് മൂന്നു കവറും. ഉച്ചയ്ക്ക് വയറു നിറയെ ഐസ്ക്രീമും തിന്നു ഉറങ്ങുന്നതു സ്വപ്നം കണ്ടു കിടന്നു. ഇടത്തരം ഗ്രാമീണ കുടുംബത്തില്‍ നിന്നും വന്ന എനിക്ക് കുട്ടിക്കാലത്ത് ഐസ്ക്രീം ഉത്സവ പറമ്പുകളില്‍ മാത്രം കിട്ടുന്ന, രണ്ടു രൂപയ്ക്ക് അര ടീസ്പൂണ്‍ മാത്രം തന്നിരുന്ന ഒരു സാധനം ആയിരുന്നു. അതിനോടുള്ള കൊതി ഇപ്പോഴും മാറിയിട്ടില്ല. ഏതു പാര്‍ട്ടിക്ക് പോയാലും ആ പഴയ കൊതിയാല്‍ ഞാന്‍ നിറയെ കഴിക്കാറ്ണ്ട് -മന്നെര്‍സ്(മലയാളികളുടെ ദുരഭിമാനം) നോക്കാതെ.
ടീന പള്ളിയില്‍ പോയി വന്നു. ടിന്റ്ടു സാധനങ്ങള്‍ കൈ മാറി. ഫ്രൂട്ട് സലാഡ്‌ കഴിക്കെണ്ടാതിനാല്‍ ഞങ്ങള്‍ അന്ന് ഉച്ചയൂണു വേണ്ടാന്ന് വെച്ചു. അരമണിക്കൂറായിക്കാണും ടിന്റുനു ടീനയുടെ ഫോണ്‍ വന്നു. പാല് ഒരു പാക്കെറ്റ് കൂടെ വേണം. ഞാനും അവനും കൂടെ പോയി വാങ്ങിക്കൊണ്ട് കൊടുത്തു - ഐസ് ക്രീമിന്റ്റെ അളവ് കൂടുമെന്നതിനാല്‍ എന്റ്റെ സന്തോഷം ഇരട്ടിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വീട്ടില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ വീണ്ടും ഫോണ്‍ വന്നു - പാല്‍ ഒരു കവര്‍ കൂടി വേണം. ദൈവമേ രാത്രിയും ഐസ്ക്രീം കഴിക്കേണ്ടി വരുമോ? അപ്പൊ നീ ഇതിനായിരുന്നല്ലേ എന്റ്റെ ജീവിതം ഇത്രയും നാളത്തേക്ക് നീട്ടി തന്നതല്ലേ? (കടപ്പാട്‌ നിസ്സി - ദൈവം ജീവിതം പരീക്ഷനങ്ങളില്‍ കൂടി ഓരോ നിമിഷവും നീട്ടിക്കൊണ്ട് പോകുന്നത് വലിയ എന്തോ ഒന്ന് ഒടുവില്‍ തരാനാണ് - നിസ്സ്യുടെ പള്ളിയില്‍ ഒരു മെഴുക്തിരി കത്തിക്കണം).
പാല് വാങ്ങി കൊടുത്തതും ടീന പറഞ്ഞു - പഞ്ചസാര അരകിലോ കൂടെ വേണം പിന്നെ പാല്‍ ഒരു കവര്‍ കൂടി - നിങ്ങളെ പോലെ ഞാനും എന്തോ ഒരു പന്തികേട്‌ മണത്തു. ടീനയ്ക്കൊരു പരിഭ്രമം ഉണ്ടോ? ഹേ എനിക്ക് തോന്നിയതായിരിക്കും - പഞ്ചസാരയും രണ്ടു കവര്‍ പാലും വാങ്ങി കൊടുത്തു ഇനി വാങ്ങാന്‍ ഞാന്‍ വരില്ലാന്ന് ടിന്റൂനോട് പറയുകയും ചെയ്തു. വിശന്നു കൊടല്‍ കത്തുന്നു. വീട്ടില്‍ എത്തി ഫാന്‍ ഇട്ടു കട്ടിലില്‍ മലര്‍ന്നു കിടന്നു. അതാ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു - ടീന തന്നെ ഇത്തവണ വേണ്ടത് ഒരു കുപ്പി എസ്സെന്‍സ് ആണ് - എന്നെ വിളിച്ചാല്‍ ചീത്ത വിളിക്കുമെന്നതിനാല്‍ ടിന്റു ഷര്‍ട്ടും ഇട്ടു ഒറ്റയ്ക് ഇറങ്ങി പോയി.
മണി അഞ്ചായി ടിന്റു മൂന്നു തവണ കൂടി കടയില്‍ പോയി വന്നു.
രണ്ടും കല്‍പ്പിച്ചു ഞാന്‍ ടീനയെ വിളിച്ചു - 'ഡാ അത് എന്താന്നറിയില്ല; ഇതുവരെ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല; എന്തോ ഒരു കടുപ്പം; പാലിന്റ്റെ ആണെന്ന് തോനുന്നു. ഞാന്‍ മില്‍മ പാലിലെ ഉണ്ടാക്കിയിട്ടുള്ളൂ' - എനിക്ക് എല്ലാ പ്രതീഷയും നഷ്ടമായി. രയീസുമായി ഐശ്വര്യ ബെക്കരിയില്‍ പോയി ഒരു കാപ്പി കുടിച്ചു. ടീന വീണ്ടും വിളിച്ചു എന്തായാലും പോയി കാര്യം അറിഞ്ഞെക്കമെന്നു വെച്ചു - സുഹൃതുക്കളെ; തന്റ്റെ കിടാവിനുള്ള പാല് ഒരു നേരത്തെ ഭക്ഷണത്തിനായി അവിന്‍ പാല്‍ കമ്പനിക്കാര്‍ക്ക് വിറ്റ പശു സഹിക്കില്ല ആ കരളലിയിക്കുന്ന കാഴ്ച. ഐസ് ക്രീം ഉണ്ടാക്കി ഫ്രുട്ട്സില്‍ ചേര്‍ക്കുന്നതിനു പകരം ആയമ്മ പാലില്‍ പഴങ്ങള്‍ ചേര്‍ത്ത് വേവിച്ച് വെച്ചിരിക്കുന്നു !!!
വാല്‍ കഷണം: രാത്രി എട്ടു മണി വരെ ടിന്റു ഫ്രൂട്ട് സലാഡ്‌ പ്രതീഷിച്ചിരുന്നു. പിന്നീട് ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അമുതാസില്‍ പോയി ചപ്പാത്തി തിന്നു.
ചീഫ് എഡിറ്റെര്സ്

Saturday, May 23, 2009

ഒരു പ്രണയത്തിന്റ്റെ ഓര്‍മയ്ക്ക്

അന്ന് പറയത്തക്ക പണിയൊന്നും ഉണ്ടായിരുന്നില്ല - പുതിയ പ്രൊജെക്ടിലെക്കു പോകുന്നതിനാല്‍ ഈ റിലീസില്‍ എന്റെ സേവനം ഇല്ല എന്ന് തന്നെ പറയാം. കുറച്ചു എഴുതാന്നു വിചാരിച്ചാല്‍ ഒരു മൂഡും ഇല്ല. അങ്ങനെയാണ് ആറരയുടെ കാബില്‍ പോയേക്കാമെന്ന് വിചാരിച്ചത്.
പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിച്ചു അമ്മയോട് സംസാരിച്ചു ബ്ലോക്ക്‌ ഓഫീസില്‍ ചീരയുടെ വിത്ത്‌ വന്നു. മുരുകന്റ്റെ വണ്ടിയില്‍ വളമിറക്കാന്‍ മധുവിനോട് ഏര്‍പ്പാട് ചെയ്തു. . . പിന്നെ ഞാന്‍ പറഞ്ഞ കാര്യം നീ ആലോചിച്ചാ? സംഭവം കല്യാണകാര്യം ആണ് നാട്ടിലൊരു ബ്രോക്കര്‍ എന്നെ കെട്ടിച്ചേ അടങ്ങൂ - അത് വേണ്ടാന്ന് പറ ഞാന്‍ കെട്ടുന്നില്ല എന്നിട്ട് ഫോണ്‍ വെച്ചു - സത്യത്തില്‍ എനിക്ക് പേടിയായതോണ്ടാ ട്ടോ പെണ്ണ് കാണാന്‍ ചെന്ന് നമ്മുടെ ഈ വൃത്തികെട്ട രൂപം കണ്ടു പെണ്ണ് ‘എനിക്കിവനെ വേണ്ട’ എന്ന് പറയുകയും; അത് ഈ നാട്ടില്‍ അറിയുകയും; - സാധാരണ ആണുങ്ങള്‍ക്കാണല്ലോ ഇഷടമുള്ള പെണ്‍കുട്ടിയെ തിരഞെടുക്കാന്‍ സമൂഹം അനുമതി നല്‍കിയിരിക്കുന്നത് (ഫെമിനിസ്റ്സ്‌ പ്ലീസ് എക്സ്ക്യുസ്) സാധാരണ തന്നെ തിരഞ്ഞെടുക്കുന്ന പുരുഷനെ കല്യാണം കഴിക്കുകയാണ് ഭൂരിഭാഗം പെണ്‍കുട്ടികളും ചെയ്യുന്നത് - അതിനൊരപവാധമായി 'അവനെ ഒരു പെണ്ണിനും വേണ്ട' എന്ന് നാട്ടുകാര്‍ മൊത്തത്തില്‍ പറയുന്നതും ഒഴിവാക്കാന്‍ എടുത്ത ബുദ്ധിപരമായ ഒരു തീരുമാനം. കല്യാണം കഴിക്കുന്നില്ല - അല്ലാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല കേട്ടോ.

കുമാരഗുരുവിന്റ്റെ കാമ്പസില്‍ ഇറങ്ങി - ഗ്രൗണ്ടില്‍ ബസ്ക്കെറ്റ്‌ ബാള്‍ കളിക്കുന്ന പിള്ളേരെ നോക്കി കോളേജ് ജീവിതം അയവിറക്കി നില്‍ക്കുമ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് - അതാ ആ കുട്ടി വരുന്നു കൂടെ നമ്മുടെ സഹബാച്ചി ലക്ഷ്മിയും ഉണ്ട്. അതിനെ അകാടെമിയില്‍ ആദ്യ ദിവസം മുതല്‍ തന്നെ അറിയാമെങ്കിലും അന്ന് നമ്മള്‍ മറ്റു പല അസയിന്‍മെന്റ്സും മൂലം തിരക്കിലായിരുന്നതിനാല്‍ ശ്രദ്ധ വേണ്ടത്ര കേന്ദ്രീകരിക്കാന്‍ പറ്റാതെ പോയി. എന്നിലെ മാത്രു സ്നേഹം ഉണര്‍ന്നത് പെട്ടന്നായിരുന്നു ഇവള്ക്കെന്നെ ഇഷ്ടമാണേല്‍ അങ്ങ് കെട്ടിയേക്കാം അല്ല എന്നാണ് ഉത്തരമെന്കിലും നാട്ടില്‍ ആരും അറിയാന്‍ പോകുന്നുമില്ല അമ്മയുടെ ആഗ്രഹം ചുളുവില്‍ നിറവേറ്റി കൊടുക്കുകയും ചെയ്യാം. മാത്ര് സ്നേഹം നിറഞ്ഞൊരു പുത്രന്‍ തയ്യാറാക്കിയ വിജയിക്കാന്‍ 0.001ശതമാനം മാത്രം ചാന്‍സ് ഉള്ള പ്ലാന്‍. രാത്രി റൂമിലെ സഹമുറിയന്‍മാരായ രയീസ്‌, പ്രാഞ്ചി ടിന്റു എന്നിവരോട് ഞാന്‍ കാര്യം പറഞ്ഞു. കുട്ടിയെ രയിസിനു നല്ല പരിചയം ഉണ്ട്, ഫോണ്‍ നമ്പറും കയ്യിലുണ്ട്. ഒക്കെ നമുക്ക് ശരിയാക്കമെട, നീ ഞങ്ങള്‍ക്ക് കുറച്ചു സമയം തരണം നിന്റെ കൂടെ ഞങ്ങള്‍ ഉണ്ട്. സഹമുറിയന്‍മാര്‍ എനിക്ക് സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് ശനിയാഴ്ച ആയതിനാല്‍ വൈകിയാണ് ഉറക്കം ഉണര്‍ന്നത്. രയീസ്‌ അയച്ച ഗുഡ് മോര്നിങ്ങിന് കുട്ടി റിപ്ല്യ്‌ ചെയ്തു - എന്തക്കയോ ശരിയായി വരുന്നുണ്ട് - അന്ന് വയ്കുന്നേരം പ്ലാന്‍ കൊട്ടാരം വീടുമായി പങ്കുവെച്ചു ( കൊട്ടാരം വീട് - ശങ്കു, സരള്‍, ഷഫീക്,പ്രേമന്‍, വരുണ്‍ പിന്നെ അനൂപ്‌ എന്നിവര്‍ താമസക്കാര്‍ - ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ). കുട്ടിയെ കൊട്ടാരം വീട്ടുകാര്‍ക്കും ഇഷ്ടമായി; നല്ല സ്വഭാവം; നല്ല പെരുമാറ്റം. ചര്‍ച്ചകള്‍ ആരംഭിച്ചു. ഐശ്വര്യ ബേക്കറിയില്‍ പോയി ചായയും എഗ്ഗ് പഫ്ഫും കഴിച്ചിട്ട് എല്ലാവരും കൂടി തിരിച്ചെത്തി വീണ്ടും ചര്‍ച്ച തുടങ്ങി - വാദങ്ങള്‍ പലതും നടന്നു. ഡൌട്ട് ഉള്ള ഭാഗങ്ങള്‍ കന്നൂളിയെ വിളിച്ചു ക്ലിയര്‍ ചെയ്തു. എനിക്ക് ചര്‍ച്ചയില്‍ വലിയ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല; രണ്ടു പ്രാവശ്യം കൂടി ഐശ്വര്യ ബേക്കറിയില്‍ പോയി കമ്മറ്റി അംഗങ്ങള്ക്ക് ആവശ്യമായ മിച്ചര്‍, ബിസ്ക്കറ്റ്, കേക്ക് മിരിണ്ട, കോക്ക്‌ എന്നിവ ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു.

ലക്ഷ്മി വഴി നിനക്ക് വേണമെങ്കില്‍ ആ കുട്ടിയോട് മിണ്ടാം. കമ്മറ്റിയില്‍ ആരോ പറഞ്ഞ ഒരു അഭിപ്രായം ഞാന്‍ കേട്ടു. ലക്ഷ്മി എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടി ആയതു വളരെ വേഗത്തിലാണ് അപ്പോഴേ ഫോണ്‍ എടുത്തു ഒരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയച്ചു- പച്ച മലയാളത്തില്‍ ക്രൂക്കെട്നെസ്സ് –
ചര്‍ച്ച തീര്‍ന്നപ്പോള്‍ മണി രണ്ടായി. എനിക്ക് വേണ്ടി മരിക്കാന്‍ പോലും ഒരു സുഹൃത്‌സംഘം ഉണ്ടായതില്‍ ഞാന്‍ അഭിമാനം കൊണ്ടു. അവരുടെ കുടുംബാങ്ങങള്‍ക്ക് നല്ലത് വരാന്‍ പ്രാര്‍ത്തിച്ചു കിടന്നു.

പുലര്‍ച്ചെ അമ്മ വഴി കിട്ടിയ ഒന്നര ഏക്കര്‍ ചില്വാനം നെല്‍ പാടത്തില്‍ ഞാന്‍ കൃഷി പണിക്കു പോകുന്നതും; എനിക്കുള്ള ഭക്ഷണവുമായി തൂക്കു പാത്രം ആട്ടി വയല്‍ വരമ്പിലൂടെ കള്ളി മുടും ഉടുത്തു നടന്നു വരുന്ന അവളെയും സ്വപ്നം കണ്ടു കിടക്കുകയാണ്. (അല്ലേലും ഞാന്‍ അങ്ങനാണ് പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നൊരു വിശ്വാസം ഉള്ളത് കൊണ്ടു രാവിലെ ഉറക്കം ഉണര്‍ന്നു പല്ല് തേപ്പിന് ശേഷം എനിക്കാവശ്യമുള്ള സ്വപ്‌നങ്ങള്‍ കാണാനായി വീണ്ടും കിടക്കാറുണ്ട് - കോളേജ് കാലം മുതല്‍ക്കേ)

ഞായറാഴ്ച വയ്കുന്നേരം അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ നാലുപേരും കൂടി അനൂപിന്റ്റെ കാറുമെടുത്തു ഗാന്ധിപുരതെക്കു വിട്ടു. - ഞായറാഴ്ച കൊട്ടാരം വീട്ടുകാര്‍ സ്ത്രീ വിഷയം, പള്ളി തുടങ്ങിയ കാര്യങ്ങളില്‍ ബിസി ആണ്. ഞങ്ങള്‍ അവരെ അന്ന് ശല്യം ചെയ്യാറില്ല.-
പാരിസ്‌ ഹോട്ടെലില്‍ പോയി ഷെവര്‍മയും മിരിണ്ടായും കഴിച്ചു. നേരെ വണ്ടി രയിസ്‌കോര്‍സ് റോഡിലേക്ക്‌ വെച്ച് പിടിച്ചു. വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളുമായി ചര്‍ച്ച കൊഴുത്തു. ഇടയ്ക്കെപ്പോഴോ ചര്‍ച്ചകളെ ഭേദിച്ച് കൊണ്ടു കുമരെശന്റ്റെ ഫോണ്‍ വന്നു തിങ്കളാഴ്ച മുതല്‍ ഞാന്‍ എം.വീ.സിയില്‍ ആണത്രേ അവളുടെ തൊട്ടടുത്ത ഓ.ഡീ.സിയില്‍. ദൈവമേ കാര്യങ്ങള്‍ മൊത്തത്തില്‍ അനുകൂലമാകുവാണല്ലോ?
അടുത്ത ദിവസം രാവിലെ ഞാന്‍ അതിനെ കണ്ടു - എന്റ്റെ തൊട്ടടുത്തെ ബെയില്‍ ആണ് ഇരിക്കുന്നത് - വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ - കംമുണിക്കെട്ടര്‍ എടുത്തു ചുമ്മാതെ ഒരു ഹായ് അയച്ചു. തിരിച്ചു കിട്ടി ഒന്ന്. പിന്നെ കുറെ എന്തക്കെയോ - രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കൊടുവില്‍ എല്ലാവരും കൂടി എന്നെ പറയാന്‍ ഏല്‍പ്പിച്ചത് വള്ളി പുള്ളി കുത്ത് കോമ വിടാതെ അയച്ചു കൊടുത്തു; എന്തിനധികം പറയുന്നു അഞ്ചു മിനിട്ട്ടിനുള്ളില്‍ അവളുടെ കണ്ണില്‍ ഞാന്‍ കോഗ്നീസാന്‍റ്റിലെ ഏറ്റവും വലിയ അലവലാതി ആയി.

ദിനങ്ങള്‍ കൊഴിഞ്ഞു പോയി . ഇന്ന് അവള്‍ ഇവിടെ വന്നിരുന്നു എന്റ്റെ സീറ്റില്‍ - എന്നെ കാണാന്‍. അവളുടെ കല്യാണം വിളിക്കാന്‍. ലോകം എന്നെ നോക്കി വിഡ്ഢി ചിരി ചിരിച്ചു - ഇല്ല ഞാന്‍ കല്യാണമേ കഴിക്കുന്നില്ല പിന്നെ എന്തിനാ ഇതൊക്കെ കേട്ടും കണ്ടും മനസ് വിഷമിക്കുന്നത്? - ഞാന്‍ സ്വയം ആശ്വസിച്ചു - അവതരിപ്പിക്കുന്നതിനു മുന്‍പേ പൊളിഞ്ഞ വണ്‍ സൈഡ് പ്രണയ പരാജയതിന്റ്റെ പാര്‍ട്ടിയും നടത്തി. മൊത്തം ചെലവ് താഴെ കൊടുക്കുന്നു.

വെള്ളി
ശ്രീദേവി ബേക്കറി - 98.00

ശനി
ശ്രീദേവി ബേക്കറി - 147.00; സ്നാക്ക്സ് - 89.00; മിരിണ്ട - 44.00;
കോക്ക്‌ - 44.00

ഞായര്‍
മലബാര്‍ - 456.00; പാരിസ്‌ ഹോട്ടല്‍ -393.00; ചായ - 25.00

ഇന്ന്
പ്രണയ പരാജയ പാര്‍ട്ടി @ മലബാര്‍ - 1255.00

ഇതായിരിക്കും അല്ലെ ശരിക്കും ഒരു നഷ്ട്ട പ്രണയത്തിന്റ്റെ വില???

സമര്‍പ്പണം : നീ നിന്റ്റെ കഥ എഴുതടാ അതാവുമ്പോ ബൈബിളിനെക്കളും വലുതാവും എന്ന് പറഞ്ഞ ടീനയ്ക്ക്.

Friday, May 15, 2009

ദൈവമേ ഹിറ്റ്‌ പതിനായിരം കടന്നു

കുറേപ്പേര്‍ നോക്കുന്നുണ്ട് . . .മെയില്‍ വഴിയും പിംഗ് ചെയ്തും നേരിട്ടും അഭിപ്രായങ്ങളും കിട്ടുന്നുണ്ട്‌
(ബെന്‍സന്‍ തുപ്പിയത് ഉള്‍പ്പടെ)
കഥ എഴുതാതിരിക്കാന് ജ്യൂസ്‌ ആയും മിട്ടായി ആയും‍ കൈക്കൂലിയും ഇടയ്ക്കിടെ ലഭിക്കുന്നുണ്ട്
എല്ലാവര്ക്കും നന്ദി . . .

നീ എഴുതെടാ ഞാന്‍ വായിക്കുന്നു എന്ന് പറഞ്ഞ; സ്വന്തം കഥയെ അതെ സ്പിരിറ്റില്‍ എടുത്ത സനീഷിനോടും തങ്കുനോടും പ്രത്യേകിച്ചും . . .

വാല്‍ക്കഷണം : പന്ത്രണ്ടു ഡോളര്‍ ഇത് വരെ ആയിട്ടുണ്ട്‌ - ആഡ്സെന്‍സ്‌ വക ടൂര്‍ നിധിയിലേക്ക്. ബാച്ചിനെ വിറ്റു കിട്ടിയ പൈസ ആണ് - ഒരു മനസാക്ഷി കുത്ത്. . .

Thursday, May 14, 2009

പത്തൊന്‍പതാമത്തെ അടവ

ഇരു മെയ്യ് ആണെന്നാലും
നമ്മള്‍ ഒറ്റ കരള്‍ അല്ലെ
നീ എന്റെ ജീവനല്ലേ


ഞങ്ങളുടെ മെയിന്‍ഫ്രെയിം ബാച്ച് പൊതുവേ വളരെ ഒരുമയോടും സ്നേഹത്തോടും ഒരൊറ്റ ശക്തി ആയി ആണ് പ്രവര്‍ത്തിചിരുന്നതെങ്കിലും ബാച്ചിനുള്ളില്‍ ഒരേ ഫ്രീക്വന്സി ഉള്ളവരുടെ ഉപ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. സൈബീരിയന്‍ ഗേള്‍സ്‌, രമ്യ-സോണിയ എന്നിവര്‍ ഉള്‍പ്പെട്ട എറണാകുളം ഗ്രൂപ്പ്‌, ടീന-ഐശ്വര്യ, ശങ്കു-രാജേഷ്‌-പ്രേം എന്നിവര്‍ ഉള്‍പ്പെട്ട ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍, രസീം-പ്രാഞ്ചി-തങ്കു എന്നിവര്‍ ഉള്‍പ്പെട്ട കോള്‍ ഗയ്സ് എന്നിവ ഇതില്‍ ചിലത് മാത്രം. ഈ ഉപ ഗ്രൂപ്പില്‍ പെട്ടവര്‍ കൂടെയുള്ള മറ്റു ഗ്രൂപ്പ്‌ കാര്‍ക്ക് വേണ്ടി മരിക്കാന്‍ വരെ തയാര്‍ ആയിരുന്നു. ഇതിനു ഉദാഹരണം ആണ് ഞാന്‍ ഇവിടെ ഇവിടെ പറയാന്‍ പോകുന്നത്. സീ വീ രാമന്‍ പിള്ള ഓരോ ചാപ്റ്റര്‍ തുടങ്ങുന്നതിനും മുന്‍പേ അതിലെ സംഭവങ്ങളും ആയി ബന്ധമുള്ള വരികള്‍ എഴുതാറുണ്ട്. അത് പോലെ ഒന്ന് ശ്രമിച്ചതാണ് മുകളില്‍ കാണുന്ന രമണന്‍ കവിതയിലെ വരികള്‍.
രാജേഷ്‌(അഥവാ കട്ട ) ശിവാനന്ദാ കോളനിയില്‍ ആണ് താമസിചിരുന്നതെന്കിലും ഇടക്ക് പെണ്പിള്ളരെ കുറിച്ച് ഗോസ്സിപ്‌ പറയാനും മദ്യ സേവയ്ക്കുമായി സീ.എം.എസില്‍ ശങ്കുവിന്റെയും പ്രേമിന്റെയും ഒക്കെ വീട്ടില്‍ എത്തുമായിരുന്നു. ഈ കഥ നടന്ന ദിവസവും രാജേഷ്‌ അവിടെ എത്തി. നര്‍മ്മ സംഭാഷങ്ങള്‍ക്ക് ശേഷം എല്ലാവരും കൂടി മലബാറില്‍ അത്താഴം കഴിക്കാന്‍ പുറപെട്ടു. അന്ന് കാര്‍ യുഗം തുടങ്ങിയിട്ടില്ല. എല്ലാവരും ബൈക്കുകളിലാണ് യാത്ര. സമയം ഏകദേശം എട്ടു എട്ടര ആയി കാണും.
ശന്കുവും-രാജേഷും ഒരു ബൈക്കില് രാജേഷ്‌ ഓടിക്കുന്നു - കോയമ്പത്തൂരില്‍ നിന്നും ലഭിച്ച ഒരു വ്യാജ ലയ്സന്സ് ഉണ്ടെങ്കിലും ബൈക്കില്‍ കേറിയാല്‍ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു പിരിമുറുക്കം അനുഭവപ്പെടുകയും,അമ്മയെ ഉടന്‍ തന്നെ കാണണമെന്ന് ഒരു ഉള്‍വിളി ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ ശങ്കു അങ്ങനെ വണ്ടി ഓടിക്കാറില്ല; ആരീലും ചോദിച്ചാല്‍ യന്ത്രം നമുക്ക് വഴങ്ങില്ല എംടി യെ പ്പോലെ എന്നൊരു മറുപടി പറേം ചെയ്യും.
എല്ലാവര്ക്കും അറിയാമല്ലോ , രാജേഷ്‌ ഒരു കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ്‌ ബിരുദധാരി ആണ്. പണ്ട് തന്റെ മെയ്യ് വഴക്കവും അഭ്യാസ മുറകളും കാണിച്ചു രാജേഷ്‌ ഊട്ടി ബൊട്ടനികല് ഗാര്ടെനില്‍ ഉണ്ടായിരുന്നവരെ അമ്പരപിച്ചത് ഓര്‍ക്കുക. ധന്വന്തരം കുഴമ്പ് കിട്ടാത്തതിനാല്‍ അന്ന് രാത്രി കട്ടയുടെ മേലാസകലം പ്രേമന്‍ വാങ്ങിക്കോണ്ടുവന്ന ചിക്കന്‍ പൊരിച്ച എണ്ണയിട്ടു ഉഴിഞ്ഞതും ഓര്‍ക്കാവുന്നതാണ്‌.
ബൈക്ക് മലബാറില്‍ നിന്ന് 100 ഫീറ്റ് റോഡില്‍ എത്തി. അവിടെ വെച്ച് ഇവരുടെ ബൈക്കും ഒരു മാരുതി ആള്ടോ കാറും തമ്മില്‍ ഒരു ചെറിയ മത്സരം ഉണ്ടായ് - വടക്കന്‍ വീരഗാധയിലെപ്പോലെ ഒരു മൂപ്പിളമ തര്‍ക്കം. അതില്‍ രാജേഷ്‌ തന്നെ വിജയിച്ചു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍കാരെ പുച്ഛത്തോടെ നോക്കി കൊണ്ട് രാജേഷ്‌ പറഞ്ഞു 'പാലേല്‍ തോറ്റിട്ടില്ല പിന്നാ ഇവിടെ’ പിന്നെ പതിവുപോലെ നാക്ക് കടിച്ചു പല്ല് മുപ്പത്തിരണ്ട് കാട്ടി കുറുക്കന്‍ ഓരിയിടുന്ന ശബ്ദവും കേള്‍പ്പിച്ചു.
നമുക്ക് ഇവന്‍മാര്‍ക്ക് ഒരു പണി കൊടുക്കാം, സൈഡ് കൊടുക്കണ്ട. ഇതൊക്കെ ഒരു രസമല്ലേ' ശങ്കര്‍ ഒന്നും മിണ്ടിഇല്ല. ഒരു പത്തു കിലോമീറ്റെര്‍ സ്പീഡില്‍ ബ്യ്ക് ഓടിച്ചു കൊണ്ട് റോഡിലൂടെ ആ കാറിന്റ്റെ മുന്‍പില്‍ രാജേഷ്‌ എട്ടു എടുത്തു കാണിക്കാന്‍ തുടങ്ങി . കാര്‍ പിറകില്‍ കിടന്നു ഹോണ്‍ അടി തുടങ്ങി. രാജേഷ്‌ തന്റെ ബ്ലാക്ക്‌ ബെല്‍റ്റ്‌ തടവി കൊണ്ട് പറഞ്ഞു 'പാലേല്‍ സൈഡ് കൊടുക്കുല പിന്നാ ഇവിടെ '. എന്നാല്‍ കാര്‍ തുരു തുരാ ഹോണ്‍ അടിച്ചു കൊണ്ട് മുന്നില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്, പിന്നിലിരിക്കുന്ന ശന്കുവിനു ഒരു ഉള്‍ഭയം ഉടലെടുത്തു, സൈഡ് കൊടുത്തു കൂടെ എന്ന് രാജേഷിനോട് മടിച്ചു മടിച്ചു ചോദിച്ചു. 'പിന്നെ പാലേല്‍.....' ശങ്കു വാ അടച്ചു.
എന്നാല്‍ പഴയ 95 മോഡല്‍ ഹീറോ ഹോണ്ടയ്ക്ക് ആള്‍ട്ടോ യിക്ക് മുന്നില്‍ അധികം പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല. സിനിമയില്‍ കാണുന്നത് പോലെ കാര്‍ ഇവര്‍ക്ക് മുന്നില്‍ കേറി വഴി തടഞ്ഞു. നാല് തടിയന്‍മാര്‍ കാറില്‍ നിന്ന് ചാടി ഇറങ്ങി. ഉള്ളിലെ പേടി പുറത്തു കാണിക്കാതെ കട്ട രാജേഷ്‌ ശന്കുനെ തിരിഞു നോക്കിക്കൊണ്ട് പറഞ്ഞു 'ഇവന്മാര് ....'. കട്ട ഞെട്ടി . ബൈകിനു പുറകില്‍ ശങ്കു ഇല്ല. അവന്‍ അതാ സൈഡിലെ തട്ട് കടയില്‍ നിന്ന് ഉഴുന്ന് വടയും ചായയും കഴിക്കുന്നു. തടിയന്മാര്‍ ബൈകിനു നേരെ നടന്നു അടുക്കുക ആണ്.
"ഒരു ചായ ചൂട് കമ്മി". ചായ ഓര്‍ഡര്‍ ചെയ്തു കൊണ്ട് ശങ്കു ഒളികണ്ണിട്ടു കട്ടയെ നോക്കി. തടിയന്മാര്‍ ബൈകിനു അടുത്തെത്തി. ശങ്കു പേടിച്ചു കണ്ണുകള്‍ അടച്ചു. കട്ടയും തടിയന്മാരും ഏതൊക്കെയോ തര്‍ക്കിക്കുന്നു. പെട്ടെന്ന് ഒരു തടിയന്‍ രാജേഷ്‌ കൈ വീശി അടിച്ചു. രാജേഷ്‌ ഒഴിഞ്ഞു മാറി. അതെ നിമിഷം തന്നെ രാജേഷിന്റെ ഉരുക്ക് മുഷ്ടി ആ തടിയന്റെ മുഖത്ത് പതിഞ്ഞു. ഇരുമ്പ് വടി കൊണ്ട് അടി കൊണ്ടത് പോലെ അയാള്‍ പുറകോട്ടു മറിഞ്ഞു. കട്ട ബൈക്കില്‍ നിന്ന് സ്റ്റൈലില്‍ ചാടി തറയില്‍ ഇറങ്ങി. മറ്റു തടിയമാര്‍ പേടിച്ചു നില്‍ക്കുക ആണ്. കട്ട ഒരു സ്റ്റെപ്പ് മുന്നോട്ടു വച്ച്, തടിയമാര്‍ 2 സ്റ്റെപ്പ് പുറകോട്ടു. കാറ്റു വീശുന്നു പൊടി പറക്കുന്നു .....വിജയ്‌ സ്റ്റൈലില്‍ കട്ട നില്‍ക്കുക ആണ്.

സാര്‍ ചായ റെഡി. ശങ്കു ഞെട്ടി കണ്ണ് തുറന്നു. പുല്ലു ഈ ദിവ സ്വപ്നം കാണുന്ന പരിപാടി ഡോക്ടറെ കണ്ടിട്ടയാലും മാറ്റണം. ശങ്കു ചായ വാങ്ങി.
അല്ല രാജേഷ്‌ എവിടെ. ശങ്കു റോഡിലോട്ടു നോക്കി. കട്ടയെ കാണാനില്ല. തടിയന്മാര്‍ തറയിലേക്കു നോക്കി നില്‍ക്കുന്നു. ഇവന്‍ ഇത് ഇവിടെപ്പോയി?. തടിയന്‍മാര്‍ തറയിലേക്കു നോക്കി എന്തോ പറയുന്നുണ്ട്. ശങ്കു സൂക്ഷിച്ചു നോക്കി , കട്ട തറയില്‍ കമഴ്ന്നു കിടന്നു എന്തോ അഭ്യാസം കാണിക്കുകയാണ്. ഒരു തടിയന്റെ കാല്‍ തന്റെ കൈകള്‍ കൊണ്ട് കട്ട കത്രികപൂട്ടില്‍ ആക്കി വെച്ചിരിക്കുന്നു. ഇവന്‍ ഒരു ഭയങ്കരന്‍ തന്നെ. ശങ്കു മനസ്സില്‍ പറഞ്ഞു. ഒരു അഞ്ചു മിനിട്ടോളം ആ അവസ്ഥ തുടര്‍ന്നു. തടിയന്മാര്‍ വര്‍ത്തമാനം നിര്‍ത്തി കാറില്‍ കേറിപ്പോയി.
കട്ട ഉടുപ്പിലെ പൊടി തട്ടികൊണ്ട്‌ എഴുന്നേറ്റു. ശങ്കു നടന്നു കട്ടക്ക് അരികിലെത്തി.
ശങ്കു: "നിനക്ക് ചായ വേണോ?. ഞാന്‍ ഒരെണ്ണം കുടിച്ചു കൊള്ളാം."
"വേണ്ട" പല്ല് ഞെരിച്ചു കൊണ്ട് രാജേഷ്‌ പറഞ്ഞു.
ശങ്കു : 'ഡേയ് ഞാന്‍ കാശു കൊടുത്തോളം. നമുക്ക് സ്നേഹം അല്ലെ വലുത്. "
രാജേഷ്‌: പിന്നെ അതാ വലുത്. നീ കൊടുക്കും എന്ന് എനിക്ക് മനസിലായ്‌.

വാല്‍ കഷണം: അവര്‍ ബൈക്കില്‍ കേറി സീ എം യെസിലെക്കുള്ള യാത്ര തുടര്‍ന്നു. എന്തോ സൈകിളിനും കാളവണ്ടിക്കും വരെ കട്ട സൈഡ് കൊടുക്കുന്നുണ്ടായിരുന്നു.
ജി.പീയില്‍ വിജയകാന്ത്‌ കക്ഷിക്കാര്‍ വെച്ചിട്ടുള്ള വലിയ ഫ്ലെക്സില്‍ തൊഴുതു നില്‍ക്കുന്ന തടിയന്റെ മുഖം കട്ടക്കോ ശങ്കര്‍ഇനോ മനസിലായില്ല. ഒരു പക്ഷെ കാലിന്റെ ഫോട്ടോ ആണെങ്കില്‍ കട്ടക്ക് മനസിലായെനെ.

Monday, May 11, 2009

തൃശൂര്‍ പൂരം ബൈ സനീഷ്‌ രാമന്‍കുട്ടി അഥവാ അക്കാദമി ഡെയ്സ് 2

അകാടെമിയില്‍ അത് ഞങ്ങള്‍ക്ക് രണ്ടാമത്തെ ദിവസം, ജാസ്മിന്‍ എന്നൊരു ഇനസ്‌ട്രക്റ്റര്‍ സോഫ്റ്റ്‌ സ്കില്‍ ട്രെയിനിംഗ് നടത്തുകയാണ്‌ - സ്കില്ലേ ഇല്ലാത്ത ഞങ്ങള്‍ (ഞാന്‍, ശങ്കു, പ്രാഞ്ചി) കയ്യിലുള്ള സാധനം 'സോഫ്റ്റ്‌ ആയാലെന്താ ഹാര്‍ഡ്‌ ആയാലെന്താ' എന്ന മട്ടില്‍ ഇരിക്കുന്നു.
ആദ്യമായി ഒരു വിഡിയോ ഞങ്ങളെ കാണിച്ചു 'ഐ ഹാവ് എ ഡ്രീം സ്പീച്ച്' ആണ് സാധനം. അതിനെ തുടര്‍ന്ന് ആയമ്മ പ്രൊനൌന്‍സേഷനെ കുറിച്ച് പറയാന്‍ തുടങ്ങി - ഓരോരുത്തരെ ആയി മുന്‍പില്‍ വിളിപ്പിച്ചു അവര്‍ സ്വന്തമായി റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ച വാക്കുകള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു വായിപ്പിക്കുകയാണ്.ഞാന്‍ നോക്കുമ്പോള്‍ എന്റെ ഊഴം ഇപ്പൊ വരുമെന്ന് പറഞ്ഞു പ്രാഞ്ചി ആകെ ടെന്‍ഷനില്‍ ഇരിക്കുന്നു. സത്യം പറയാലോ എനിക്ക് യാതൊരു പേടിയും തോന്നിയില്ല - ഇംഗ്ലീഷ് നേരെ ചൊവ്വെ പറയാന്‍ അറിഞ്ഞൂടാത്ത ഞാനെന്തിനു പ്രൊനൌന്‍സേഷനെ പേടിക്കണം ഹല്ല പിന്നെ !!!
ഒടുവില്‍ എന്റെ ഊഴം എത്തി ഞാന്‍ വായിക്കേണ്ട ഐറ്റം ഇതാണ്
bet, let, set, weather, whether, when, leisure,'
ഞാന്‍ തുടങ്ങി ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . - ഞാന്‍ നോക്കുമ്പോള്‍ മൂപ്പത്തിയാര്‍ തലയില്‍ കയ്യും വെച്ചിരിക്കുകയാണ് തുടര്‍ന്ന് ഒരു ദീര്‍ഖ നിശ്വാസം എന്നിട്ട് മുന്‍പ് ബോര്‍ഡില്‍ എഴുതി ഇട്ടതു വായിച്ചു കയ്യടി നേടിയ പ്രിയ ഫ്രാന്‍സിസിനെ വിളിപ്പിച്ചു ഇതൊന്നു വായിക്കാന്‍ പറഞ്ഞു അത് ഏതാണ്ട് ഇപ്രകാരം വായിച്ചു ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . -നിങ്ങള്ക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയോ ? ഇല്ലല്ലോ ? എനിക്കും തോന്നിയില്ല പക്ഷെ അവര്‍ എന്നെ നോക്കി നില്‍ക്കുകയാണ്‌ തുടര്‍ന്ന് ഒരു ചോദ്യവും - നവ് യു ഗെറ്റ് ദി ഡിഫെരെന്‍സ് റൈറ്റ്? - എന്ത് വ്യതാസം? എന്ത് ഡിഫെരെന്‍സ്? എന്തായാലും ഇവന്‍ നന്നാവില്ല എന്നവര്‍ക്ക് മനസിലായി - എന്നോട് പോയി ഇരുന്നോളാന്‍ ആഗ്യം കാണിച്ചു. അന്നത്തെ ക്ലാസിനു ശേഷം എല്ലാവര്ക്കും പിറ്റെന്നതെക്കുള്ള പണിയും തന്നു - നാളെ വരുമ്പോള്‍ ഏതെങ്കിലും ഒരു ടോപിക്കിനെ കുറിച്ച് പറയണം –

അന്ന് രാത്രി കുളിയൊക്കെ കഴിഞ്ഞു നമ്മുടെ സഹമുറിയന്‍ പ്രാഞ്ചി ഒരു പുതിയ ബുക്കും പേനയുമായി എന്റെ കട്ടിലിനടുത്ത്‌ വന്നിരുന്നു - ഞാനാണേല്‍ ഇസ്തിരി ഇടുന്ന തിരക്കിലാണ് - 'ഡാ നീ നാളെ പറയാനുള്ളത് എഴുതിയാ?' അവന്‍ ചോദിച്ചു. 'ഹോ ഇല്ലെടാ നാളെ രാവിലെ പോയി എന്തെങ്കിലും പറയാംന്നെ' ഞാന്‍ അവനെ സമാധാനിപ്പിച്ചു - ഒന്നും പറയാന്‍ അറിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ -' അങ്ങനെയാണേല്‍ എനിക്ക് രണ്ടു സെന്‍ടന്‍സ് പറഞ്ഞു താടാ. നീ പറയാന്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയത് മതി' അവന്‍ മടിച്ചു മടിച്ചു കാര്യം അവതരിപ്പിച്ചു- പ്രിയപ്പെട്ടവരേ ഇംഗ്ലീഷില്‍ എഴുതാന്‍ ജീവിതത്തില്‍ എന്നോട് സഹായം ചോദിക്കുന്ന ആദ്യ വ്യക്തി എന്ന ബഹുമതി അവന്‍ സ്വന്തമാക്കുകയായിരുന്നു !!!

പിറ്റേദിവസം പുലര്‍ന്നു - ഞാനും പ്രന്ചിയും ബെസിലും ക്യാബില്‍ കയറി തുടര്‍ന്ന് ആ ക്യാബില്‍ കയറുന്ന ഓരോരുത്തരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നത് അത് തന്നെ 'എഴുതിയാ ?'
എന്തായാലും എനിക്കും പ്രാന്ചിക്കും ഒരു കൂട്ട് കിട്ടി - സനീഷ്‌ രാമന്‍കുട്ടി - അവനും എഴുതിയിട്ടില്ലത്രേ - ഹാവൂ സമാധാനം അപ്പോള്‍ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ തനിച്ചല്ല -
ക്ലാസ്സില്‍ ജാസ്മിന്‍ വന്നു - ആദ്യം എത്തിയത് പൂജ ആണ് - പുള്ളിക്കാരത്തി കാള്‍ സെന്ററില്‍ വര്‍ക്ക്‌ ചെയ്ത കഥ നല്ല സ്ടയിലന്‍ ഇംഗ്ലീഷില്‍ അടിച്ചു (തെറ്റു ധരിക്കരുത് കേട്ടോ എനിക്ക് മനസിലാകാത്ത ഇംഗ്ലീഷ് ആണ് സ്ടയിലന്‍‍ ഇംഗ്ലീഷ്) തുടര്‍ന്ന് വരുണ്‍ തനിക്കു ഒരു കൊച്ചിനെ കളഞ്ഞു കിട്ടിയ സംഭവം സ്വപ്നമായി അവതരിപ്പിച്ചു വീണ്ടും കയ്യടി നേടി -എന്റേം പ്രാന്ചിയുടെയും ടെന്‍ഷന്‍ കൂടുകയാണ്. കയ്യില്‍ ഒരു ബ്ലാങ്ക് പേപ്പര്‍ കൂടി ഇല്ല പിന്നെന്തു വായിക്കാന്‍ - ആശ സുല്‍ത്താന്‍ എത്തി യോഗയുടെ ഗുണങ്ങള്‍ പറഞ്ഞു യോഗ ഉപയോഗിച്ച് മനസിനെ പിടിച്ച പിടിയില്‍ നിര്‍ത്താമെന്ന്. സത്യം പറയാല്ലോ നേരെ പോയി അപ്പൊ തന്നെ ആ അമ്മെടടുതുന്നു യോഗ പഠിച്ചാലോ എന്ന് വരെ വിചാരിച്ചു - മനസിനെ പിടിച്ചു നിര്‍ത്താലോ !!! - ഞങ്ങള്‍ ഒരു കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത് - സനീഷിനു ടെന്‍ഷനെ ഇല്ല - ചിലപ്പോ അവനു യോഗ അറിയാമായിരിക്കും ഞാനും പ്രാഞ്ചിയും പരസ്പരം നോക്കി - അടുത്തതായി എത്തിയത് രന്ജുവാണു - അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ രാവിലെ മൂന്നര വരെ കിടന്നു ഉറങ്ങുമായിരുന്നതിനാല്‍ പ്രേഡിഗ്രിക്ക് മാര്‍ക്ക് തൊണ്ണൂറു ശതമാനമായ്പ്പോയെന്നും തുടര്‍ന്ന് തെറ്റ് തിരുത്തി ഡിഗ്രിക്കും പീജീക്കും തൊണ്ണൂറ്റി ഒന്‍പതു ശതമാനം മാര്‍ക്ക് കിട്ടിയെന്നുമുള്ള കണീരിന്റ്റെ നനവുള്ള കഥ പറഞ്ഞു - ദൈവമേ തൊണ്ണൂറു ശതമാനം! ഞാന്‍ നോക്കുമ്പോ രമ്യ പുശ്ച്ചം കലര്‍ത്തി അതിനെ ഒരു നോട്ടം - ചിലപ്പോ രമ്യക്ക് നൂറു ശതമാനം ഉണ്ടായിരിക്കും - ഞാന്‍ ഇവിടെങ്ങന്നെ വന്നു പെട്ടു?
അടുത്തതായി നമ്മടെ ഈ കഥയിലെ നായകനെ വിളിച്ചു - മിസ്റ്റര്‍ സനിഷ്‌ രാമന്‍കുട്ടി. ഞാനും പ്രാഞ്ചിയും നോക്കുമ്പോ അവന്‍ പോക്കെറ്റില്‍ നിന്നും ഒരു പേപ്പര്‍ വലിച്ചെടുത്തു മുന്‍പിലേക്ക് നടക്കുന്നു - വന്ജകന്‍ അപ്പൊ അവന്‍ എഴുതി കൊണ്ട് വന്നിട്ടാണ് ഈ കളി കളിച്ചത്. അവന്‍ അവിടെ പറഞ്ഞത് മുഴുവനായി ഞാന്‍ താഴെ ചേര്‍ക്കുന്നു

'ടുഡേ ഐ അം ഗോയിംഗ് ടോ എക്സ്പ്ലൈന്‍ തൃശൂര്‍ പൂരംതൃശൂര്‍ പൂരം ഈസ്‌ കാള്‍ട് പൂരം ഓഫ് ആള്‍ പൂരംസ്‌. ആന്‍ഡ്‌ ഈസ്‌ ഓണ്‍ മേടം.ഓണ്‍ പൂരം ഡേ, ഫിഫ്ടി എലെഫന്റ്സ്‌ വില്‍ സ്റ്റാന്റ് ഇന്‍ ഫ്രന്റ്‌ ഓഫ് പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി. ഓള്‍ എലെഫന്റ്സ്‌ വില്‍ ഹാവ് നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം ആന്‍ഡ്‌ കൊട - കൊട മീന്‍സ്‌ അമ്ബ്രല്ല - ബോത്ത്‌ സൈഡ് വില്‍ ആള്‍സോ ഹാവ് പഞ്ചവാദ്യം. ദെന്‍ വി കാന്‍ സീ കൊടമാറ്റം. ദേ വില്‍ ചേഞ്ച്‌ അമ്ബ്രെല്ലാസ് - ആന്‍ഡ്‌ ഫിനല്ലി വി കാന്‍ സീ വെടിക്കെട്ട്. ഓള്‍ ദീസ്‌ ആര്‍ കോമ്പട്ടീഷന്‍ ഐറ്റംസ് ബിട്വീന്‍ പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി.'

-ഇവന്‍ അങ്ങനെ തുടരുന്നതിനിടയില്‍ പതുക്കെ എന്നോട് പ്രാഞ്ചി ചോദിച്ചു - അപ്പൊ മലയാളത്തില്‍ വേണേലും പറയാം ല്ലേ ?

കുറിപ്പ് : കുറച്ചു വലുതായി പോയി . സഹകരണം പ്രതീഷിക്കുന്നു.

Wednesday, April 22, 2009

തങ്കുവിന്റെ കണ്ണാടി

ഞങ്ങളെല്ലാവരും കൂടി മൈസൂര്‍ കാണാന്‍ പോയി - പാലസിന്റെ മുന്‍പില്‍ കയ്യില്‍ കൊണ്ട് നടന്നു കണ്ണട വില്‍ക്കുന്ന കന്നഡകാരനെ കണ്ടപ്പോള്‍ - അത്യാവശ്യം കൊളളാവുന്ന - എന്ന് പറഞ്ഞാല്‍ നാട്ടില്‍ കൊതികിനു മരുന്നടിക്കാന്‍ വരുന്ന മുനിസിപ്പാലിറ്റികാരന്‍ വെച്ചോണ്ട് വരുന്ന മാതിരി ഒരെണ്ണത്തിനു തങ്കു വില തിരക്കി - ഇതിനെന്താ വില ?
കന്നടക്കാരന്‍ വില്‍പ്പന ഒന്നും നടക്കുന്ന ലക്ഷണം ഇല്ലാത്തതിനാല്‍ -അമ്പതു രൂപ പരമാവധി വിലയുള്ള കണ്ണടയ്ക്കു വില പറഞ്ഞു - സിക്സ് ഹണ്ട്റഡ് ആണ്ട് ഫിഫ്ടി സാര്‍ . . . ഫ്ലെക്സിബില്‍ മേട്ടീരിയല്‍ . . . അയാള്‍ കണ്ണട വളച്ചും തിരിച്ചും കാണിച്ചു -
മടിച്ചു മടിച്ചു തങ്കു വില പേശി (എന്നേം ശന്കൂനേം ഞെട്ടിച്ചു കൊണ്ട് തന്നെ) - സിക്സ് ഹണ്ട്റഡ് ആണ്ട് ട്വെന്റി ഫൈവിനു കൊടുക്കുമാ?
അയാള്‍ തങ്കുവിന്റ്റെ പാവത്തം കണ്ടു അറുനൂറു രൂപയ്ക്ക് സാധനം കൈമാറി -ഭാര്യേം; പിള്ളേരുമായി സിനിമയ്ക്കു പോകാന്‍ അന്നത്തെ കച്ചവടവും നിര്‍ത്തി -

വാല്‍ കഷണം :
നീ എന്ത് പരിപാടിയാ ഈ കാണിച്ചേ എന്ന വരുണിന്റ്റെ ചോദ്യത്തിന് ഇത് ഇങ്ങനെ വളയ്ക്കാന്‍ പറ്റുമെടാ എന്നും പറഞ്ഞു നമ്മുടെ പ്രേമന്‍ തങ്കുവിന്റ്റെന്നു കണ്ണാടി എടുത്ത് വില്‍പ്പനക്കാരന്‍ വളച്ച് കാണിച്ച മാതിരി കാല് രണ്ടും പിടിച്ചു ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഡ്രൈവര്‍ ഗിയര്‍ മാറ്റുന്നപോലെ ഒറ്റ വലി . . . ചില്ല് ഒരെണ്ണം നിലത്തും മറ്റേതു അടുത്ത് കടല വില്‍ക്കുന്നവന്റ്റെ പാത്രത്തിലും. . .

Thursday, April 16, 2009

പുനലൂര്‍ ഷട്ടില്‍

ഇത് മറ്റൊരു കല്യാണത്തെ കുറിച്ചാണ്. ഇത്തവണ പോകേണ്ടത് പുനലൂരിലെക്കാണ് - രണ്ഞുവിന്റെ വിവാഹം. ഞാന്‍ കൊല്ലം കാരനായതിനാല്‍ കൊല്ലം പുനലൂര്‍ ഷട്ടില്‍ സര്‍വീസ് എന്റെ ചുവന്ന ശകടം ആക്കി ഫിക്സ് ചെയ്തു. പതിവുപോലെ വരാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി - രണ്ഞുവിന്റെ റൂം മേറ്റ്സ് നാല് പേര്‍, ശങ്കു, തന്ഗു, ടിന്റു, പ്രേമന്‍ ആന്‍ഡ് രാജേഷ്(കൊച്ചു ആന്‍ഡ് കട്ട). (ഞങ്ങളുടെ കമ്പനിയില്‍ അങ്ങനാണ് - എല്ലാരും അച്ചന്റ്റെ പേരിലാണ്‌ അറിയപ്പെടുന്നത് - ഔട്ട് ലുക്കില്‍ ലാസ്റ്റ് നെയിം ഫസ്റ്റ് ആണല്ലോ - സൌകര്യത്തിനു അത് ചിലപ്പോള്‍ ലോപിച്ച് അരുമ പേരും ആക്കാറുണ്ട് - രാമന്‍ കുട്ടി , ചാക്കപ്പന്‍, കൃഷ്ണന്‍ കുട്ടി, ദേവസ്സി എന്നൊക്കെ ഉള്ള പേരുകള്‍ കേട്ട് 'ഇന്ത കാലത്തില്‍ ഇരിക്ക്ര പസുങ്കള്‍ക്ക് ഇപ്പ്പടി എല്ലാം പേര് വെപ്പാന്‍കളാ?' എന്ന് വണ്ടറടിച്ചു നിന്ന കഫെട്ടീരിയയിലെ ചേച്ചിയെ ഇപ്പോഴും ഓര്‍ക്കുന്നു)
എന്നാല്‍ തലേന്ന് രാവിലെ രാജേഷ് പതിവുപോലെ പിന്മാറ്റം അറിയിച്ചു. വര്‍ഷം തുടങ്ങിയതെ ഉള്ളെങ്കിലും എട്ടു മാസം കഴിഞ്ഞു വരുന്ന ഇയര്‍ എന്ടിലെക്കു പ്രോഗ്രാം എഴുതേണ്ടി വരുമെന്നതിനാല്‍ പ്രേമന്‍ വരുന്ന കാര്യം സംശയമാണെന്ന് പ്രഖ്യാപിച്ചു - പകരം താന്‍ നയിക്കുന്ന ടീമില്‍ നിന്നും വെറും ഒരു ഡെവലപ്പര്‍ ആയ സോണിയയെ വിട്ടു തരാമത്രെ!!!
ഇതറിഞ്ഞ രണ്ഞുവിന്റെ റൂം മേറ്റ്‌ ജയ ബേബിയുടെ പ്രതികരണം ഇങ്ങനായിരുന്നു - അല്ലേലും ഈ രാജേഷ് വര്‍ഗീസിനെ ഒക്കെ ആര് കണക്കു കൂട്ടിയിരിക്കുന്നു ? പിന്നെ സ്ഥിരം മുഖത്തുള്ള ഭാവവുമായി -ബബിള്‍ഗം ചവയ്ക്കുന്ന ഡോബര്മാന്റ്റെ മുഖഭാവത്തോടെ - ശന്കുവിനെ ഒറ്റ നോട്ടം. പാവം ശങ്കു ദഹിച്ചു പോയി.
ഒടുവില്‍ ആ ദിനം വന്നു ചേര്‍ന്നു - വണ്ടി പാര്‍ക്ക് ചെയ്തിട്ട് റെയില്‍വേ സ്റ്റേഷനില്‍ ജയാ ബേബിയും തന്കുവും നയിക്കുന്ന ടീമിനെ കാത്തു നിന്ന ഞാന്‍ കണ്ടത് ഒരു കെട്ട് വിസിറ്റിംഗ് കാര്‍ഡുമായി നടന്നു വരുന്ന സോണിയെയാണ് (ആ വിസിറ്റിംഗ് കാര്‍ഡുകള്‍ എങ്ങനെ കിട്ടി എന്നാ കഥ പിന്നാലെ) . മറ്റു റൂം മേറ്റ്സ് വരില്ലത്രെ - റൂമില്‍ അപ്പടി പോടീ ആയതിനാല്‍ റൂം അടിച്ചു വാരാന്‍ നില്ക്കുവാനെന്ന് !
എന്നാല്‍ സോണിയ ബാബുവിന് ഒരു ഷോപ്പിങ്ങ് നടത്തണമാത്രെ - കുറച്ചു ഗോള്‍ഡ്, ഡ്രസ്സ് പിന്നെ ഒരു ഗിഫ്റ്റ് . ഷോപ്പിങ്ങ് എവിടെ എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് തങ്കു ശന്കുവിന്റെ നാടിനെ കുറിച്ച് പറഞ്ഞത്.- ഈ ശങ്കരിന്റ്റെ അഭിപ്രായത്തില്‍ കോയമ്പത്തൂര്‍ വെറും ഒരു ടുക്ളി സ്ഥലമാണ് - കോയമ്പത്തൂര്‍ ടെവേലോപ്മെന്റ്റ് പ്ലാനിലേക്ക് കലയപുരത്തിന്റെ ഡീട്ടെയില്‍ മാപ് അവന്‍ അയച്ചു കൊടുക്കാന്‍ പോകുവാനത്രെ - വികസനം എന്നത് കലയപുരത്തെ കണ്ടു പഠിക്കണം എന്ന് അവന്‍ പോകുന്ന എല്ലാ ഇടങ്ങളിലും വാ തോരാതെ പറയാറുണ്ട്.
തുടര്‍ന്നു ഞങ്ങള്‍ (ഞാനും സോണിയയും തന്കുവും) ശങ്കരിന്റെ വീട്ടിലേക്കു പുറപ്പെട്ടു ഷോപ്പിങ്ങും നടക്കും ശന്കുവിന്റ്റെ വീടും കാണാം -
വഴി ശരിക്ക് അറിയാത്തതിനാല്‍ തങ്കു വഴിയില്‍ കണ്ട ഇഷ്ട്ടിക കമ്പനികളില്‍ പണി എടുക്കുന്ന ബംഗാളികളോട് മലയാളത്തില്‍ വഴി ചോദിച്ചാണ് യാത്ര . വാഴ തോപ്പുകളും കശു മാന്തോപ്പുകളും പിന്നിട്ടു എന്റ്റെ ശകടം ബംഗാളികള്‍ കാണിക്കുന്ന വഴികളിലൂടെ കുതിക്കുകയാണ്
അങ്ങിങ്ങായി മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ചു വെച്ചിട്ടുള്ള എരുമാടങ്ങള്‍ മാത്രം കൂട്ടിനു ചീവീടുകളുടെ സംഗീതം - എന്നാല്‍ പ്രതീക്ഷ നശിക്കാതെ സോണിയ അപ്പോളും ഷോപ്പിങ്ങ് മാളുകള്‍ തേടുകയാണ് - ഒടുവില്‍ ആ ബോര്‍ഡ് കണ്ടു - 'കലയപുരം സര്‍ക്കാര്‍ മൃഗാശുപത്രി'
അതിനടുത്ത് ഒരു റേഷന്‍ കട, സോഡാ കുപ്പികള്‍ക്ക് മുകളില്‍ നാരങ്ങ അടുക്കി വെച്ചിട്ടുള്ള രണ്ടു ഏറു മാട കടകള്‍ തീര്‍ന്നു കലയപുരം !!!
അവിടെ കൂടി നില്‍ക്കുന്ന ഒരാളോടു ഞങ്ങള്‍ വീടന്നെഷിച്ചു - അയാള്‍ കൃത്യമായി പറഞ്ഞു തന്നു - നേരെ കാണുന്ന പാടവും കഴിഞ്ഞു മൂന്നാമത്തെ ഇഷ്ടിക ചൂളയും കടന്നാല്‍ ചെമ്മന്‍ പാത കാണാം അതുവഴി ഒരു ബീഡി ദൂരം -
ഒടുവില്‍ ഞങ്ങള്‍ വീട്ടിലെത്തി - എന്നെക്കാളും പ്രായമുള്ള കാര്‍ നിന്ന് കിതയ്ക്കുകയാണ് - ഷോപ്പിങ്ങ് നടത്താന്‍ റേഷന്‍ കട മാത്രമുള്ള കലയപുരത്തിനെ കണ്ടു സോണിയ നടുങ്ങി ഇരിക്കുകയാണ് - തങ്കു ആകെ ചൂടിലും - ഞാന്‍ രേടിയേടറില്‍ ഒഴിക്കാന്‍ വെള്ളം എടുക്കാന്‍ പോയപ്പോളാണ് അത് നടന്നത് - തങ്കു വണ്ടീന്ന് ചാടി ഇറങ്ങി ഒറ്റ അലര്‍ച്ച - എടാ കുട്ടന്‍ പിള്ളേ ഇറങ്ങി വാടാ . . .
എന്നാല്‍ ഇതി കേട്ട് ഇറങ്ങി വന്നത് അകത്തു ചക്ക പുഴുക്കും കഴിച്ചു ഉറക്കത്തിനു തയ്യാറെടുത്ത സാക്ഷാല്‍ കുട്ടന്‍ പിള്ള - നമ്മുടെ ശങ്കു വിന്റ്റെ അച്ഛന്‍ - യെസ് ആരാണ് ? എന്നാ ചോദ്യത്തിന്
തന്കൂന്റ്റെ മറുപടി കേള്‍ക്കെണ്ടാതയിരുന്നു - അല്ല . . . അത് . . . അങ്കിള്‍ . . . കമ്പനിയില്‍ ഫസ്റ്റ് നെയിം ലാസ്റ്റ് . . . ലാസ്റ്റ് നെയിം ഫസ്റ്റ് . . . ശങ്കര്‍ ഇല്ലേ ?

Tuesday, April 7, 2009

നന്ദി

എഴുത്ത് പണ്ടേ വശമില്ല. . .

ഒന്നാം ക്ലാസ്സില്‍ ബാലികാമറിയം എല്‍.പി.എസ്സില്‍ മലയാളം പഠിപ്പിച്ച മേരികുട്ടി ടീച്ചര്‍ കണ്ടാല്‍ എനിക്ക് മാനക്കേട്‌ ഉണ്ടാക്കുമാല്ലോടാ എന്നും പറഞ്ഞു ആ പഴയ തടി സ്കെയിലും ആയി തല്ലാന്‍ വരും.

എങ്കിലും ബ്ലോഗിന്റ്റെ ഹിറ്റ് ആയിരം കടന്നു . . .

ആരൊക്കയോ ഇടയ്ക്കിടെ തുറന്നു നോക്കുന്നുണ്ട്

നന്ദി എല്ലാവരോടും . . .

ഇന്നുമുതല്‍

ഒന്ന്) കമന്റ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നു

രണ്ടു ) അട്വെര്‍ട്യ്സ്മെന്റ് ഇടുന്നു. കിട്ടുന്ന വരുമാനം നമ്മുടെ ബാചിന്റ്റെ അടുത്ത ടൂര്‍ ഫണ്ടിലേക്ക് . .

Sunday, April 5, 2009

ഡൈ ഹാര്‍ഡ്

അന്ന് ഡൈ ഹാര്‍ഡ് സിനിമയുടെ ഡിവിഡിയും ആയിയായിരുന്നു പ്രേമന്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. ശങ്കുവും, ടിന്റുവും, ഞാനും പിന്നെ പ്രേമനും കൂടെ സിനിമ കണ്ടു.ബ്രുസ് വില്ലിസിന്റ്റെ പ്രകടനം കണ്ട ടിന്റുവിന്റെയും ശങ്കുവിന്റെയും ശരീര സംരക്ഷണ ബോധം ഉണര്‍ന്നത് പെട്ടന്നായിരുന്നു. ഇപ്പോള്‍ തന്നെ വ്യ്കിയെന്നു പ്രേമനും, യാനത്ത് വെച്ച് ഞാനും . സി. അരുണും സ്ഥിരമായി ജിമ്മില്‍ പോകാരുണ്ടെന്നു ടിന്റുവും.


വയര്‍ എങ്ങനെയെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് കരുതിയിരുന്ന ശന്കുവിനു ഇവര്‍ പ്രജോധനമായി. അങ്ങനെ സ്ഥിരമായി ജിമ്മില്‍ പോകാറുള്ള സരളിനെയും അനൂപ്ജോണ്സനെയും നേരെ പോയി ശിഷ്യപെട്ട് അവിടുത്തെ ഫീസും മറ്റു കാര്യങ്ങളും മനസിലാക്കി. ഫീസ് ഒരു മാസത്തേക്ക് 300 ഒരു വര്‍ഷത്തേക്ക് ഒരുമിച്ച് അടച്ചാല്‍ 2500. പ്രേമനും ടിന്റുവും ഒരു വര്‍ഷത്തേക്കുള്ള ഫീസ് ഒരുമിച്ചടച്ചു. ശങ്കു മൂന്നു മാസത്തേക്ക് ഒന്നിച്ചടച്ചു പോകേണ്ട സമയം വയ്കുന്നേരം ആറു മണി.അവിടെ ചെന്ന് നേരെ കണ്ട ബെന്ച്ച് പ്രസ്സില്‍ കയറി ടിന്റു ഇരിപ്പുറപ്പിച്ചു. സ്വതവേ മടിയനായ ശങ്കു ആയാസം ഏറ്റവും കുറഞ്ഞ സൈകിളില്‍ കയറി. പ്രേമന്‍ സരളുമായി ശരീര സംരക്ഷണത്തെ കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇന്‍സ്ട്രക്റെര്‍ എത്തി. ചില വെയിറ്റ് റിടക്ഷന്‍ ടെക്നിഖ് പങ്കു വെച്ചു. അപ്പോളാണ് ഇന്‍സ്ട്രക്റെര് അത് ശ്രദ്ധിച്ചത് ബെന്ച്ച് പ്രസ്സില്‍ പ്രായപൂര്‍ത്തി ആകാത്ത നമ്മുടെ ടിന്റു ഇരിക്കുന്നു - കൊലപാതകത്തിന് സമാധാനം പറയിക്കുമല്ലോടാ എന്ന് പറഞ്ഞു അയാള്‍ ഒറ്റ ആട്ട്. ടിന്റ്ടു പാവം പേടിച്ചു പോയി - എന്നിട്ട് ഉള്ളതില്‍ ഏറ്റവും ചെറിയ ഒരു ഡമ്പല്‍ എടുത്തു കയ്യില്‍ കൊടുത്തു. 'അപ്പൊ യന്ത്രത്തില്‍ എന്നെ കേറ്റൂലലെ? ഞാന്‍ ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ചു അടച്ചതാ സാധനം ബിഗ് ബസാറില്‍ മുന്നൂറു രൂപയ്ക്ക് കിട്ടും എനിക്ക് യന്ത്രത്തില്‍ കേറണം എന്നും പറഞ്ഞു ടിന്റു അയാളെ ബില്‍ കാണിക്കുന്നുണ്ട്'. വയ്കുന്നേരം ചായ കുടിക്കാന്‍ ഇറങ്ങിയ ഞാനും രയീസും കണ്ടത് എല്ലാരും കൂടി തങ്ങികൊണ്ട് വരുന്ന പ്രേമനെ ആണ്. റോഡിലൂടെ പോലും നടന്നു പരിചയമില്ലാത്ത പ്രേമന്‍ ട്രെട്മില്ലില്‍ ഓടാന്‍ നോക്കിയതാണ് പാവം കാലുളുക്കി -കാല്‍ വിരലുകള്‍ വിനീഷ് കന്നൂളിയുടെ ബീഡി കറ പുരണ്ട പല്ലുകള്‍ പോലെ ഒന്ന് അങ്ങോട്ടും മറ്റേതു ഇങ്ങോട്ടും.


അടുത്ത ദിവസം .ഡി.സി. യില്‍ പതിവില്ലാതെ സീറ്റില്‍ ഇരുന്നു തല ആട്ടി എന്നെ വിളിക്കുന്ന ശങ്കുവിനെയാണ് കണ്ടത്. ' സിസ്റ്റം ഒന്ന് അന്‍ലോക്ക് ചെയ്തത് വെയ്ക്കുമോ?' പാവം കൈ നിവര്‍ത്താന്‍ കഴിയുന്നില്ല രാവിലെ മുതല്‍ ഇരുന്നു സ്ക്രീന്‍ സേവരില്‍ പടം കാണുകയാ. . .
വാല്‍ കഷണം : അടുത്ത ദിവസം തന്നെ ശങ്കുവും പ്രേമനും നിര്‍ത്തി. 'യന്ത്രത്തില്‍' കേറാനുള്ള കൊതിമൂലം ടിന്റു പിന്നേം കുറെനാള്‍ പോയി . . .

ഒരു കല്യാണം കൂടല്

ഈ പറയാന് പോകുന്നത് ഒരു കല്യാണം കൂടലിനെ കുറിച്ചാണ്.ഞങ്ങളുടെ ബാച്ചിലെ ഐശ്വര്യയുടെ കല്യാണമാണ്. കാഞങാടു വെച്ച്. ഞാനും, ശങ്കുവും, തങ്കുവും, രാജേഷ് വര്ഗീസും, ടീനയും, ജിഷയും പിന്നെ ടിന്റുവും ചേര്ന്ന സംഘം പോത്തന്നൂര് റെയില്വേ സ്റ്റേഷനില് എത്തി - ഡല്ഹി, കൊല്ലം, ബോംബെ തുടങ്ങിയ മഹാ നഗരങ്ങളിലേക്കുള്ള ട്രെയിനുകള് മാത്രമേ കോയമ്പത്തൂര് റെയില്വേ സ്റ്റേഷനില് എത്തുകയുള്ളൂ. ഈ കുടിയേറ്റ ഗ്രാമത്തിലേക്കുള്ള (മറ്റു അപ്രധാന സ്റ്റേഷനുകളിലെക്കും ഉള്ള) ട്രെയിന് കോയമ്പതൂരില് നിന്നും പതിനാല് കിലോമീറ്റെര് അകലെ ഉള്ള പോത്തന്നൂരിലാണ് വരുന്നത് - ചാര്ട്ട് നോക്കി നില്ക്കുമ്പോളാണ് തങ്കു അത് പറഞ്ഞത് - തങ്കുവിന്റെ അച്ഛന് തിരൂര് റെയില്വേ കോണ്ഫെഡറേഷന് പ്രസിടന്റ്റ് ആണത്രേ. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ കഥാപ്രളയം ആയിരുന്നു - മകന്റ്റെ സൌകര്യാര്ത്ഥം കോയമ്പത്തൂരില് നിന്നും വരുന്ന എല്ലാ ട്രെയിനുകള്ക്കും പുത്രവാത്സല്യനിധിയായ ആ പിതാവ് തിരൂരില് സ്റ്റോപ്പ് വാങ്ങി വെച്ചിട്ടുണ്ടത്രെ. ഞങ്ങള് പോയ ട്രെയിന് ക്രോസ്സിങ്ങിനു പോലും തിരൂര് നിര്‍താഞ്ഞത് മകന് ഈ ആഴ്ച വരുന്നത് തങ്കുവിന്റെ പിതാവ് അറിയാത്തത് കാരണമായിരിക്കുമത്രേ.

ഞങ്ങള് കാഞ്ഞങ്ങാട്ടു എത്തിചേര്ന്നു ഞങ്ങളെ കാത്തു ഐശ്വര്യ അയച്ച വണ്ടി കിടപ്പുണ്ടായിരുന്നു. കാസര്ഗോടിന്റ്റെ കാറ്റേറ്റു മുപ്പതു മിനിട്ട് യാത്ര. ഇതിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടില് മറ്റൊരു കല്യാണത്തിന് വന്നിട്ടുള്ള ടീന ഞങ്ങളുടെ യാത്രയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു സലിം കുമാര്‍ മായാവിയില്‍ മമ്മൂട്ടിയോട് പറയുന്നതുപോലെ - ഇനി ആശാന്‍ പറയും അങ്ങ് കേട്ട മതി എന്നാ സ്റ്റൈല്‍. കാസര്ഗോഡ് ആദ്യമായി വരുന്ന ഞാനുള്പ്പടെ ഉള്ള എല്ലാവര്ക്കും കാഴ്ചകള് ഒരു അനുഭവ സമ്പത്തേറിയ ഗയിഡിനെ പോലെ ടീന വിശദീകരിച്ചു തരാന് തുടങ്ങി. കൂട്ടത്തില് പുട്ടിനിടയില് പീര എന്നപോലെ ഐശ്വര്യ തോമസിന്റ്റെ വീടിനെ കുറിച്ചും മറ്റു അയല്ക്കാരെ കുറിച്ചും വിശദീകരിച്ചു. മുപ്പതു മിനിട്ടിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടുകാര് ഞങ്ങള്ക്ക് ചിരപരിചിതരായി - ഡ്രൈവര് സ്റ്റീരിയോ ഓഫ് ചെയ്തു ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയാണ്. ഒടുവില് വീട്ടിലേക്കു ഒരു കിലോ മീറ്റര് ബാക്കിയുള്ളപ്പോള് ടീന ആ റിക്വസ്റ്റ് മുന്പിലോട്ടു വെച്ചു. ഐശ്വര്യ തോമസിന്റ്റെ അപ്പച്ചന് തന്നെ ഇന്ന് പോകാന് സമ്മതിക്കൂലെന്നും, നാളെ രാവിലെ കമ്പനിയില് കേറണമെന്ന് താന് ഒരു കള്ളം പറയുമെന്നും അതിനു സപ്പോര്ട്ട് ചെയ്യണമെന്നും - ചേതമില്ലാത്ത ഒരു ഉപകാരമല്ലേ രാജേഷ് വര്ഗീസ് ഓകെ പറഞ്ഞു.

വണ്ടി വീടിന്റ്റെ മുന്പിലെത്തി. ഐശ്വര്യയുടെ അപ്പച്ചന് വണ്ടി കണ്ടു ഓടി വന്നു അപ്പോഴേ ടീന വണ്ടിക്കുള്ളില് നിന്നും വിളിച്ചു പറഞ്ഞു 'അങ്കിള് ടീന എത്തി . . .' എന്നാല് പുറത്തെ വെയില് കാരണം അകത്തു എത്രപെരെന്നു ആ പാവം മനുഷ്യന് കാണുന്നില്ല - പക്ഷെ അവിടെ കൂടി നില്ക്കുന്നവരോട് അദ്ദേഹം പറയുന്നുണ്ട് അവളോടൊപ്പം കോയമ്പത്തൂരില് ജോലി ചെയ്യുന്ന 'സോഫ്റ്റ്വെയര് എന്ജിനീയര്മാരാ' ഒരു മിനിട്ടിനുള്ളില് ഞങ്ങള്ക്ക് അവിടെ താര പരിവേഷം കൈവന്നു. എല്ലാരും അവിടെ കുറെ ഐടി പിള്ളേര് വണ്ടീന്ന് ഇറങ്ങുന്നത് നോക്കി നില്ക്കുവാണ്.ടീന ഓരോരുത്തരെ ആയി പരിചയപ്പെടുത്താന് തുടങ്ങി ഇത് രാജേഷ് ഇത് ശങ്കര് ഇത് ടിന്റു . . . ചിലതൊക്കെ ആ കേട്ടിട്ടുണ്ട്, ഫോട്ടോയില്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു ആ പാവം തിരിച്ചു പരിചയപ്പെടുന്നുണ്ട് .

സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു . എല്ലാരേം പരിച്ചയപെടുതിയിട്ടു 'ഐശു എവിടെ അങ്കിളേ' എന്ന് ചോദിച്ച ടീനയോട് ഐശ്വര്യയുടെ അപ്പച്ചന്റെ ചോദ്യം 'ടീന എന്തിയെ? വരുമെന്ന് ഐശ്വര്യ പറഞ്ഞതാണല്ലോ'

ഹോ ആ ഡ്രൈവറുടെ ചിരി അമര്ത്തിയുള്ള നില്പ്പും; ഇത് എത്ര കഥകളാകും എന്ന് കരുതി നിന്ന ടീനയും.

എന്നാല്‍ അവിടെ നിര്ത്തി ഇട്ടിരുന്ന വണ്ടിയില് അപ്പോഴും ഐശ്വര്യയുടെ അപ്പച്ചന്റ്റെ കണ്ണുകള് ടീനയെ തിരയുകയായിരുന്നു.
വാല് കഷണം : അന്ന് ഞങ്ങള് എല്ലാരും പോകുന്നത് വരെ ടീന ഐശ്വര്യ തോമസിന്റ്റെ അടുത്ത് തന്നെ നിന്നു. ഞങ്ങളുടെ അടുത്തേക്ക് ഒരു ഫോട്ടോയ്ക്ക്‌ പോസുചെയ്യാന്‍ പോലും വരാതെ. . .

ചീഫ് എഡിറ്റെര്സ്

Friday, April 3, 2009

അകാഡമി ഡേയ്സ് I

അകാഡമിയിലെ ഞങ്ങളുടെ ക്ലാസ് റൂമിന് ഉള്ളില്‍ നിന്നും വാതില്‍ തുറക്കാന്‍ കൈപിടി ഇല്ല. അതിനാല്‍ ഒരു സര്‍ക്കസിന് ശേഷം മാത്രമേ ആരോഗ്യം ഉള്ളവര്‍ക്ക് പോലും വാതില്‍ ഉള്ളില്‍ നിന്നും തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
പതിവുപോലെ യമുനാ ക്ലാസ്സിലെത്തി ബീഗവുമായി നര്‍മ സംഭാഷണം നടത്തി.
ഇംഗ്ലീഷ് സംസാരിക്കുന്നതു ഇതിനു മുന്‍പ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള എനിക്കും, ശങ്കുവിനും, പ്രന്ചിക്കും പരസ്പരം ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന യമുനയോടും ബീഗത്തിനോടും ബഹുമാനമായിരുന്നു.
അതിനുശേഷം പോകാന്‍ തുടങ്ങിയ യമുനാ വാതില്‍ തുറക്കാന്‍ ആവതും ശ്രമിച്ചു.
യമുനാ എന്താണ് പറഞ്ഞിട്ട് പോയതെന്നറിയന്‍ ഞാന്‍ അടുത്തിരിക്കുന്ന രാമന്‍ കുട്ടിയുടെ സഹായം തേടുകയായിരുന്നു.
- ഈ രാമന്‍ കുട്ടി ഇംഗ്ലീഷില്‍ തൃശൂര്‍ പൂരം എക്സ്പ്ലൈന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പോലും അതെന്താ സംഗതി എന്ന് പറയാന്‍ അറിയാത്ത ഞങ്ങള്‍ക്ക് (എനിയ്ക്കും പ്രന്ചിക്കും) അവന്‍ ഒരു മഹാ സംഭവം തന്നെ ആയിരുന്നു ആ കഥ പിന്നാലെ -
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ ഞങ്ങള്‍ ബാക്കില്‍ നിന്നും ആ കിളിനാദം കേട്ടു -
'സംബടി പ്ലീസ് ഹെല്പ് മി ടു ഓപ്പണ്‍ ദിസ് ഡോ . . . ര്‍ര്‍ ?'
യമുനയാണ് - പാവം ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ആവതും പരിശ്രമിച്ചിട്ട്‌ വിയര്‍ത്തു കുളിച്ചു നില്‍ക്കുകയാണ് - ഇത് കണ്ടു ആസ്വദിക്കുന്ന ടിന്റു.
ജനിച്ചപ്പോള്‍ കൊണ്ടുവന്ന പുശ്ച്ചം കലര്‍ത്തിയ ചിരി മുഖത്ത് ഫിറ്റ് ചെയ്തു ഇവള്‍ക്കൊന്നു പറ്റിക്കണം എന്ന് കരുതി ഇരിക്കുന്ന രമ്യ - അത് തടഞ്ഞു വെച്ചിരിക്കുന്ന സോണിയ.
അടുത്ത ആഴ്ച പഠിപ്പിക്കാന്‍ പോകുന്ന സെഷനുകളിലേക്ക് ഡൌട്ട് പ്രീപ്പയര്‍ ചെയ്തു കൊണ്ടിരിക്കുന്ന അരുണ്‍
കേള്‍ക്കേണ്ട താമസം പ്രേമനും പ്രന്ചിയും ചാടി ഡോരിലേക്ക് വീണു.
ഇപ്പൊ ഈ വാതില്‍ തുറന്നാല്‍ ഇവളുടെ ഹൃദയത്തിലേക്കുള്ള വാതില്‍ എനിക്ക് വേണ്ടി തുറന്നു തന്നാലോ എന്ന് കരുതി ഓരോരുത്തരും . . .
താന്‍ എത്തുന്നതിനു മുന്‍പേ ഡോര്‍ തുറക്കപ്പെടുമെന്ന് അറിയാവുന്ന രാജേഷ് വറുഗീസ് ശങ്കുവിനെ പോകാതിരിക്കാന്‍ പിടിച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ സഹായ ശ്രമത്തില്‍ പങ്കു ചേരുന്നതിനായി ശങ്കു ആവതും ശ്രമിക്കുന്നുണ്ട്.
ഡോറീന്റെ കാര്യം എന്റെ പിള്ളാര്‍ നോക്കിക്കൊള്ളും എന്ന ഡയലോഗ് ഉള്ളില്‍ ഒതുക്കി ഇന്‍ ഹരിഹര്‍ നഗറിലെ ജഗധീഷിനെ പോലെ ടിന്റു യമുനയെ നോക്കി നില്‍ക്കുന്നു.
പെട്ടന്നാണ് ക്ലാസ്സിനെ നടുക്കി കൊണ്ട് ആ ശബ്ദം കേട്ടത് - സ്റ്റോപ്പ് സ്റ്റോപ്പ് . . .തങ്കുവാണ്
110 കെ വി ലൈന്‍ എടുത്തെറിയുന്നപോലെ പ്രേമനും പ്രന്ചിയും ഡോറിലെ പിടി വിട്ടു. ശങ്കു കുതരല്‍ നിര്‍ത്തി -
എന്താ കാര്യം എന്ന് കരുതി ഇരുന്ന ക്ലാസ്സിനെ മൊത്തത്തില്‍ നോക്കി –
ഒളികണ്ണ്‍ കൊണ്ട് മൈസ്പേസില്‍ നിന്നും കോപ്പി ചെയ്തു ഡെസ്ക് ടോപ്പില്‍ ഇട്ടിട്ടുള്ളഫോട്ടോയില്‍ ഓരോ മണിക്കൂറും ഇടവിട്ട്‌ പ്രവീണ്‍ രാജു നോക്കുന്ന ആ മുഖം യമുനാ റാണിയെ - വീണ്ടും വീണ്ടും നോക്കിക്കൊണ്ടു തങ്കു ഡോറിന് നേരെ നടന്നടുത്തു കൊണ്ട് പറഞ്ഞു
' ഞാന്‍ തുറന്നോളാം '
ദൈവമേ അന്ന് ഞങ്ങള്‍ ചിരിച്ച ചിരി !!!

എല്ലാവരുടെയും സമയക്കുറവു പരിഗണിച്ചു ഇനി മുതല്‍ കഥകള്‍ 300 വാക്കുകള്‍ക്കുള്ളില്‍ നിര്‍ത്തുന്നതായിരിക്കും

Chief Editors

Wednesday, April 1, 2009

മെഡിക്കല്‍ ചെക്കപ്പ്

അന്ന് നമ്മള്‍ ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ച ആകുന്നതേ ഉള്ളൂ. ആ ശനിആഴ്ച എന്റെയും സഹമുറിയന്‍ പ്രാന്ചിയുടെയും ഊഴമായിരുന്നു. മെഡിക്കല്‍ ചെക്കപ്പ് ആണ് സംഭവം.
പോകുവാനുള്ള വഴി, സമയം, മാറി കയറേണ്ട ബസുകളുടെ നമ്പര്‍, അവിടെ എത്തിയാല്‍ ഉള്ള മറ്റു പരിപാടികള്‍ എന്നിവ തലേ ആഴ്ച മറ്റൊരു സഹമുറിയനായ ബേസിലിന്റെ കൂടെ പോയി പ്രന്ചി മനസിലാക്കി വന്നു. വെള്ളിയാഴ്ച വയ്കുന്നേരം മുതല്‍ ഇതിന്‍റെ എക്സ്പ്ലനേഷന്‍ മുറിയില്‍ പലവെട്ടം നടത്തി. മറ്റുള്ളവന്മാര്‍ക്ക് ആര്‍ക്കും ഇത്രയും ഡീട്ടെയില്‍ ആയി കാര്യങ്ങള്‍ അറിയാത്തതിനാല്‍ അവന്മാര്‍ റിസപ്ഷനില്‍ ചുറ്റി കറങ്ങുന്ന സമയം കൊണ്ട് നമുക്ക് പരുപാടി കഴിഞ്ഞു മാറ്റിനിക്കു പോകാം എന്ന് പ്രന്ചി പറഞ്ഞപ്പോള്‍ ആ തൊടുപുഴകാരന്‍റെ മാനേജ്മെന്റ് സ്കില്സില്‍ എനിക്ക് മതിപ്പും; റൂം മേറ്റ്‌ ആയി പ്രന്ചിയെ തിരഞ്ഞെടുത്തതില്‍ എനിക്ക് അഭിമാനവും; മറ്റുള്ളവന്മാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവന്മാര്‍ക്ക് മുന്‍പിലൂടെ മാറ്റിനിക്കു പോകുന്നതില്‍ എനിക്ക് കുറച്ചു അഹങ്കാരവും തോന്നി.
അന്ന് രാത്രി തന്നെ ഹിന്ദു പേപ്പറില്‍നിന്നും പോക്കിരി പടത്തിന്റ്റെ ഷോടൈം ഉം പ്രന്ചി മനസിലാക്കി.
അങ്ങനെ നേരം പുലര്‍ന്നു - പോകാനുള്ള വണ്ടികളിലെല്ലാം പതിവിലും അധികം തിരക്കനുഭവപെട്ടു. ഒടുവില്‍ കുപ്പുസാമി ഹോസ്പിടല്‍ എത്തി. പ്രന്ചിയുടെ ഊഹം ശരി തന്നെ. റിസപ്ഷനില്‍ കുറെയെണ്ണം അറിയാവുന്ന മുറി തമിഴില്‍ കാഗ്നിസാന്റ്; മെഡിക്കല്‍ ചെക്കപ്പ് എന്നൊക്കെ ബഹളമുണ്ടാക്കുന്നു. എന്നാല്‍ അതിലൊന്നും പെടാതെ പ്രന്ചി എന്നെയും കൂട്ടി മൂന്നാം നിലയിലേക്ക് നടന്നു. അവിടെ പോയി ചോര കൊടുത്തിട്ട് എക്സ്റെ എടുക്കാന്‍ പോകണമെന്നു പറഞ്ഞു. എന്നാല്‍ അവിടെ എത്തിയ ഞങ്ങളെ കാത്തിരുന്നത് കോഴിക്കോടന്‍ അങ്ങാടിയില്‍ അലുവയില്‍ ഈച്ച പോതിയുന്നതുപോലെ ലാബിന്റെ മുന്‍പിലെ ആള്‍കൂട്ടമാണ്. പിന്നീടാണ് കാര്യം മനസിലായത്. സിഎംഎസ് ഹോസ്റ്റലിലെ ഏതോ ഒരു തരുണീമണി കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ചെക്കപ്പിനു വന്നു എല്ലാ എണ്ണത്തിനെയും അറിയിച്ചതാണ്. അതോടെ പ്രന്ചിയുടെ കോണ്‍ഫിടെന്‍സ് തകര്‍ന്നടിയുന്നത് ഞാന്‍കണ്ടു.
അതിനിടെ ശങ്കുവും ഞങ്ങള്കൊപ്പം ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് തൊട്ടു മുന്‍പില്‍ നില്കുന്നത് ഞങ്ങളുടെ ക്ലാസ്റെപ് ബീഗം ആണ്. എന്നാല്‍ ബീഗത്തിന്റെ ചെക്കപ്പ് ഡേറ്റ് കഴിഞ്ഞ ആഴ്ച ആണെന്ന് ബേസില്‍ പറഞ്ഞതാണല്ലോ. ഒരു പക്ഷെ തന്‍റെ ബാച്ചില്‍ഉള്ളവരുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് കൊടുക്കാന്‍ അക്കാദമിയില്‍ നിന്നും അയച്ചതായിരിക്കുമെന്നു ശങ്കു പറഞ്ഞു. (ബീഗം അവിടെ എന്തിനെത്തി എന്നത് തുടര്‍ന്ന് വരുന്ന മറ്റൊരു കഥയില്‍ തുടരും)

ഒടുവില്‍ ഞങ്ങള്‍ക്ക് രണ്ടു ഗ്ലാസ് ബോട്ടിലുകളും - ഒന്ന് മഞ്ഞ മറ്റേതു ചുവപ്പ് - ഒരു സിറിഞ്ചും കിട്ടി. ബ്ലുടും യുറീനും ലാബിലേക്ക് കല്ലക്റ്റ് ചെയ്യനാണെന്ന് പ്രന്ചി പറഞ്ഞു. ശങ്കുവിന്റെ റൂമില്‍ നിന്നും ആരോ കഴിഞ്ഞ ആഴ്ച എത്തിയതിനാല്‍ ശന്കുവിനും ഇത് അറിയാമായിരുന്നു.
ആദ്യം ശങ്കുവിന്റെ ഊഴം ആയിരുന്നു. റൂമില്‍ ഒരു വയസായ നേര്സും രണ്ടു ട്രൈനീസ് ഉം ഉണ്ടായിരുന്നു. ശങ്കു നേരെ ട്രൈനീസിന്റെ അടുത്ത് ചെന്ന് കൈ നീട്ടി. എന്നാല്‍ എട്ടോളം കുത്തുകള്‍ക്ക്‌ ശേഷം മാത്രമേ അവര്‍ക്ക് ചോര എടുക്കാന്‍ പറ്റിയുള്ളൂ. ഇതോടെ ഞാനും പ്രന്ചിയും പരിഭ്രമിച്ചു. എന്നാല്‍ വയസായ സിസ്റ്റര്‍ ഈസിയായി ബ്ലഡ്‌ എടുത്തു. അടുത്തതായി എക്സ്റേ എടുക്കുന്ന പരിപാടി ആണ് ഞങ്ങള്‍ മൂവരും കൂടി എക്സ്റെ റൂമിന്റെ മുന്‍പില്‍ എത്തി. അകത്തു എന്താണ് നടക്കുന്നത് എന്ന് കാണാന്‍ കഴിയില്ല ആകെ കാണാന്‍ കഴിയുന്നത്‌ ‘റേഡിയേഷന്‍ സോണ്‍’ എന്നാ ബോര്‍ഡ് മാത്രം.
ശങ്കു അകത്തു പോയി എന്നെ അകത്തേക്ക് വിളിച്ചു. ശങ്കു എക്സ്രേ എടുത്തിട്ട് ഷര്‍ട്ട്‌ ഇടുന്നു സൈഡില്‍ ഒരു സ്ട്രക്ചര്‍ ഇട്ടെക്കുന്നു
ആക്സിടെന്റ്റ് ആയവരെ കൊണ്ടുവന്നു എക്സ്റെ എടുക്കാനാണ്.
ഒരു വശത്ത് ഫിലിം ലോഡ് ചെയ്ത മെഷീന്‍ ഇരിക്കുന്നു- എന്റെ ഉയരം കാരണം ആ സ്ത്രീ ഒരു സ്ടുളില്‍ കയറി നിന്ന് ഫിലിം അഡ്ജസ്റ്റ് ചെയ്യുവാണ് ആള് മലയാളി ആണ്. ഒടുവില്‍ എക്സ്റെ എടുത്തു; ഷര്‍ട്ട്‌ ഇട്ടോളന്‍ പറഞ്ഞിട്ട് പ്രന്ചിയെ വിളിക്കാന്‍ പോയി.
മാറ്റിനിക്കു പോകാന്‍ സമയം താമസിക്കുമെന്ന് പറഞ്ഞു അക്ഷമനായി നിന്ന പ്രന്ചി എന്‍റെ എക്സ്റെ എടുക്കാന്‍ സമയം കൂടുതല്‍ എടുത്തതില്‍ അരിശം പൂണ്ടിരിക്കുമെന്നു ഉറപ്പ്.
ഞാന്‍ നോക്കുമ്പോള്‍ കക്ഷി ഷര്‍ട്ട്‌ ഊരികൊണ്ടാണ് കടന്നു വരുന്നത്. ഷര്‍ട്ട്‌ ഊരി സ്ടൂളില്‍ ഇട്ടിട്ടു പാന്റും ഊരി നേരെ കണ്ട സ്ട്രക്ചര്‍ഇല്‍ കേറി ഒറ്റ കിടത്ത - 'എന്ത് വൃത്തികെടടോ തന്‍ കാണിക്കുന്നതെന്ന അവരുടെ ആട്ടില്‍ പ്രന്ചി ചാടി എണീറ്റു.
പോയി ആ മെഷീന്റെ മുന്‍പില്‍ നില്ലടോ എന്ന് പറഞ്ഞപ്പോള്‍ പ്രന്ചി സ്ഥലകാല ബോധം വീണ്ടെടുത്തു നേരെ പോയി അണ്ടര്‍വെയര്‍ മാത്രം ഇട്ടു നടന്നു പോകുന്ന റെസലര്‍ മാരെ പോലെ മെഷീന്റെ മുന്‍പില് നിന്നു. (ഈ ടെന്‍ഷനില്‍ ആ സാധു സ്ത്രീ ഫിലിം അഡ്ജസ്റ്റ് ചെയ്യാന്‍ മറന്നു പോയിരുന്നു).
പുറത്തിറങ്ങി വന്നപ്പോളാണ് എനിക്ക് കാര്യം മനസിലായത്. ശങ്കു പറ്റിച്ച പണിയാണ്.
തുടര്‍ന്നു ഇസിജി എടുത്തു ഡോക്ടറെ കാണാന്‍ എത്തി. ഇവിടെ ആദ്യം ഞാന്‍ കയറി. അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. ശന്കുവിനെ വിളിപ്പിച്ചു. ഞാന്‍ എന്‍റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതെന്നറിയാന്‍ ആ സൈഡില്‍ നിന്ന ജൂനിയര്‍ ഡോക്ടറോട് അറിയാവുന്നാ മുറി തമിഴില്‍ ചോദിക്കുകയാണ്. ശങ്കുവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കിക്കൊണ്ടിരുന്ന മലയാളി ആയ ഡോക്ടര്‍ അസൊസ്സ്ഥനാവുന്നത് ഞാന്‍ കണ്ടു.
ഡോക്ടര്‍ ശന്കുവിനോട് ചോദിച്ചു - രോഗിയുടെ ആ . . . രാ . . . ???
അതോടെ ഡോക്ടറുടെ പരിഭ്രമം ശന്കുവിനായി.
ഡോക്ടര്‍ എനിക്ക്
എനിക്ക്
?
ഒരു മാതിരി സോമന്‍ ഡോക്ടര്‍ ആകുന്ന സിനിമയില്‍ മരണത്തെ കാത്തു കിടക്കുന്ന മധു ചോദിക്കുന്നപോലെ
എന്നാല്‍ ഡോക്ടര്‍ മറ്റു ഡോക്ടര്‍ മാരെ വിളിക്കുന്ന തിരക്കിലാണ്.
ഒടുവില്‍ അവര്‍ വിധിച്ചു - ഒന്നൂഒടെ ബ്ലഡ്‌ കൊടുക്കണം
ഞങ്ങള്‍ പുറത്തിറങ്ങി
രമ്യ ഡോക്ടറെ കാണാന്‍ കയറി പൊതുവേ തന്നോടു മിണ്ടാത്ത പെണ്‍പിള്ളേര്‍ ശരിയല്ല എന്ന് കരുതി പോന്ന പ്രന്ചിയെ ഇത് കൂടുതല്‍ അലോസരപെടുത്തി
പ്രന്ചി തന്‍റെ ഊഴത്തിനു കാത്തുനിന്നു. ശങ്കു വീണ്ടും ചോര കൊടുക്കാന്‍ പോയി.
എന്നാല്‍ അവന്‍ ഇനിയും ലേറ്റ് ആകും അതിനാല്‍ അവന്‍ വരും മുന്‍പേ നമുക്ക് മാറ്റിനിക്കു പോകാം എന്ന് പറഞ്ഞു പ്രന്ചി തന്‍റെ മാനേജ്മെന്റ് വയ്ദഗ്ദ്യം വീണ്ടും തെളിയിച്ചു.
പ്രന്ചി യെ വിളിപ്പിച്ചു - അതിനകം ബ്ലഡ്‌ കൊടുത്തു തന്റെ അവസാന നാളുകള്‍ എന്നി ഇരിക്കുന്ന ജേഡ് ഗൂടി യുടെ മുഖവുമായി വന്ന ശങ്കുവും ഞാനും കണ്ടത് ഒരു സ്ട്രക്ച്ചരില്‍ കിടത്തി കൊണ്ട് പോകുന്ന പ്രന്ചിയെ ആണ്
സൈഡില്‍ റീത്ത് പോലെ ചെരുപ്പ് അഴിച്ചു വെച്ചിരിക്കുന്നു. മാറ്റിനിക്കു പോകാന്‍ പറ്റാത്ത വിഷമത്തില്‍ പ്രന്ചി ഞങ്ങളെ നോക്കുന്നുണ്ട്.
വന്നവര്‍ ഓരോതരായി പോയി തുടങ്ങി. പ്രന്ചിയെ കാണാന്‍ ഇല്ല.
ബ്ലഡ്‌ റീസല്‍ത്റ്റ് വന്ന ശങ്കു ഡോക്ടറെ കാത്തിരുന്നു.
ഇതിനിടയില്‍ പ്രന്ചി ചിരിച്ചോണ്ട് എത്തി. കാര്യം ഫിലിം അഡ്ജസ്റ്റ് ചെയ്യഞ്ഞതിനാല്‍ ചെസ്റ്റ്
എക്സ്രേ മുഴുവന് നിറഞ്ഞു നില്ക്കുന്നത് പ്രന്ചിയുടെ നിര തെറ്റിയ പല്ലുകള് - പ്രന്ചിക്ക് മുന്‍പേ എക്സ്രേ എടുത്തത്‌ ഞാന്‍ ആണല്ലോ –
. ഡോക്ടര്‍ അല്ല ഡന്ടിസ്റ്റ് കണ്ടാല്‍ പോലും ഞെട്ടി പോകും.

അതിനിടെ ശങ്കു വീണ്ടും ഡോക്ടറെ കണ്ടു. ലാബ്‌ മിസ്ടകെ മാത്രമാണ് സോറി നിങ്ങള്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞ ഡോക്ടറെ നോക്കി ശങ്കു ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു . . .
കുപ്പുസാമി മേമോരിയാല്‍ ഹോസ്പിറ്റലിലെ ക്ലോക്കില്‍ മണി ആറടിച്ചു . . .


വാല്‍ കഷണം : സംഭവിച്ചത് ഇതാണ് ട്രൈനീസ് എട്ടാമത്തെ കുത്തിനു ശേഷം പരിഭ്രമിച്ചു ബ്ലഡ്‌ എടുത്തു ടെന്‍ഷനില്‍ നിറച്ചത് യുറിന്‍ ബോട്ടിലില്‍ ആയിരുന്നു


Chief Editors

പ്രേമനും പിന്നെ ഞങ്ങളും

ഈ കഥ വളരെ മുന്‍പ് നടന്നതാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മളുടെ ബാച്ച് അക്കാദമിയില്‍ ഉള്ള സമയം. അന്നത്തെ സെഷന്‍ സോര്‍ട്ട്. പതിവുപോലെ ഇന്സ്ട്രുക്ടെര് എത്തി, സോര്‍ട്ട് പറഞ്ഞു തന്നിട്ട് ഹാന്റ്ഔട്ട് ചെയ്തു അപ്‌ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട് സ്ഥലം വിട്ടു.
ബിജിന പതിവുപോലെ അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ യമുനയെ കാണാന്‍ യാത്രയായി.
ഇനി നമ്മുടെ നായകനെ പരിചയപെടുത്താം. പേര് പ്രേമന്‍; ലാസ്റ്റ് ബെന്ചിലാണ് സ്ഥാനം; ആദ്യമായി പരിചയപെട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ ഇന്ട്രോടക്ഷന്‍ ഇങ്ങനയിരുന്നു - - - അന്ന് വീട് തേടി നടക്കുന്ന സമയം, സ്വതവേ മടിയനായ ശങ്കുവും, മറ്റു നാലു കുഴിമടിയന്മാരും കൂടി വീട് കണ്ടുപിടിച്ചു; എന്നാല്‍ ഒരു പ്രശ്നം; അഡ്വാന്‍സ്‌ കൊടുക്കാന്‍ കുറച്ചു കാശു കൂടി വേണം മാത്രമല്ല
ആകെ ഉള്ള അഞ്ചുപേരും ഒരു മേച്ചുരിടി ഇല്ലാത്തവരായതിനാല്‍ വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിവുള്ള ഒരാളുടെ സഹായം അത്യാവശ്യമാണ്‌;
അപ്പോഴാണ് നമ്മുടെ നായകന്‍ ടി ബ്രേകില്‍ ഇവര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു ഗ്ലാസ് പാലും ആയി നമ്മുടെ നായകന്‍ വന്നു ഇവരോടൊപ്പം ഇരുന്നു. കൂടിരിക്കുന്നത് മലയാളികളാണെന്ന് മനസിലാക്കിയ നായകന്‍ ഇവരോട് ഇപ്രകാരം പറഞ്ഞു - - - ഞാന്‍ പ്രേമന്‍; തിരുവന്തോരമാണ് സ്ഥലം; പഠിച്ചത് പാപ്പനംകോട് കോളേജില്‍. ഞാന്‍ ഫുട്ബോള്‍ ടീം , ക്രിക്കറ്റ് ടീം എന്നിവയുടെ ക്യാപ്റ്റന്‍ ആയിരുന്നു. ആദ്യത്തെ മൂന്നു വര്ഷം എബിവിപി യുടെ പാനലില്‍ ഇയര്‍ റെപ് ആയി മല്‍സരിച്ചു. അവസാന വര്‍ഷം ചെയര്‍മാനായി നിന്നു. സ്വാശ്രയ കോളേജു പ്രശ്നത്തില്‍ ഭരണകൂടത്തിനെതിരെ നാലു സമരങ്ങള്‍ക്ക് നേതിര്ത്വം നല്‍കി. ക്ലാസ്സുകളില്‍ അറ്റന്റന്‍സ് ഷോര്‍ടെജ് വന്നപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട്‌ പരീക്ഷ എഴുതിപിച്ചു - രാജഗോപാലയിരുന്നല്ലോ അന്ന് കേന്ദ്ര മന്ത്രി ! - - - ഇതോടെ എന്ത് വിലകൊടുത്തും ഇദ്ധേഹത്തെ കൂടെ കൂട്ടണമെന്ന് ശങ്കുവും, ഞങ്ങളുടെ വീടിനെ പ്രേമന്‍ നയിക്കട്ടെ എന്ന് മറ്റു മണ്ടന്മാരും തീരുമാനിച്ചു.
ഞങ്ങളുടെ റൂമില്‍ ഒരു ഒഴിവുണ്ട് വരുന്നോ എന്നാ ശങ്കുവിന്റെ ചോദ്യം 'ഇന്ന് വയ്കുന്നേരം മര്യാദയ്ക്ക് റൂം വിട്ടു പോയ്ക്കൊളണം അല്ലേല്‍ ചവിട്ടി പുറത്താക്കും' എന്ന് രാവിലെ ഹോട്ടലില്‍ ഫോണ്‍ ചെയ്തു പറഞ്ഞ രാജസിമ്മനെതിരെ പ്രയോഗിക്കാനുള്ള ആയുധം ആയി പ്രേമന് തോന്നി. ആദ്യ രണ്ട് ദിവസം നായകന്‍ ഭക്ഷണം കഴിച്ചു ഉറങുന്നത് മാത്രം കണ്ട സഹമുറിയന്മാര്‍ പുതിയ പെണ്ണിന് വീടുമായി പൊരുത്തപ്പെടാന്‍ എടുക്കുന്ന സമയമായി ഇതിനെ കരുതി.
നായകന്റെ സുഖ സൌകര്യങ്ങള്‍ക്ക് യാതൊരു കോട്ടവും വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ വിവേക് ഗിരിധര്‍ എന്നാ മറ്റൊരു കോഗനിസാന്റ് അസ്സോസിയേറ്റ് വേണ്ടിവന്നു നമ്മുടെ നായകനെ മനസിലാക്കാന്‍ - ഈ വിവേകും പ്രേമനും ഒരു കോളേജില്‍ പഠിച്ചവരയിരുന്നു. വിവേകിനെ ഇവിടെ കണ്ടു ഞെട്ടിയ പ്രേം മറ്റു സഹമുറിയന്മാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു - ഈ മണ്ടനെയൊക്കെ എടുക്കുന്ന നിലയിലേക്ക് കോഗനിസാന്റ് താഴ്ന്നോ? ഞാന്‍ ഇവിടെ നിന്നു രാജിവെച്ചു വല്ല ഐഎസ്ആര്‍ഓ യിലേക്കും പൊയ്ക്കോളാം - ഇത് കേട്ട് സഹമുറിയന്മാര്‍ മൂന്നു നാള്‍ ഉറങ്ങിയില്ലത്രേ –
എന്നാല്‍ ഒരു യാത്രയ്ക്കിടെ വിവേകിനെയും പ്രേമന്റെ മറ്റൊരു സുഹൃത്തിനെയും ശങ്കു പരിചയപെട്ടു
ക്ലാസ്സില്‍ ഇരിക്കതതിനാല്‍ പറ്റാതെ പോയതിനാല്‍ പ്രേമന് ഇപ്പോള്‍ നല്ല വിഷമമുണ്ട് എന്ന് പറഞ്ഞ ശങ്കു കണ്ടത് മുഖത്തോട് മുഖം നോക്കുന്ന വിവേകിനെയും പ്രേമന്റെ സുഹൃത്തിനെയും ആണ്.
ഒടുവില്‍ പ്രേമന്‍ എന്നത് ക്ലാസ്സിന്റെ നല്ല് ചുവരുകള്‍ക്കുള്ളില്‍ മ്മാത്രം കണ്ടിട്ടുള്ള; കോളേജ് ജീവിതം എന്നാല്‍ അസൈന്‍മെന്റും പ്രൊജക്റ്റ്‌ഉം സീരീസ് എക്സാംമുകളും മാത്രമാണെന്നു കരുതി ജീവിച്ച;
മണിചിത്രതാഴിലെ മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്താല്‍ 'എണ്ണതേച്ചു ഒട്ടിച്ച നടുക്ക് നിന്നും രണ്ടറ്റതേക്കും മുടി ചീകിവെച്ചു രാവിലെ അച്ഛന്‍ കൊണ്ടാക്കുകയും വയ്കുന്നേരം വിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന; ചോറ്പാത്രവും പുസ്തകസഞ്ചിയും തൂക്കി വരുന്ന പ്രേമനെ ഇന്നും വിവേക് ഓര്‍ക്കുന്നു'

ഇനി വീണ്ടും ക്ലാസ്സിലേക്ക് വരാം. എല്ലാവരും സോര്‍ടിലെ ഒരു കോഡുമായി മല്‍പിടുത്തം നടത്തുന്നു.
ഒരു സ്ട്രിംഗ് സോര്‍ട്ട് ചെയ്യണം. എന്നാല്‍ തന്ന കോഡില്‍ എറര്‍ മാത്രം.
നിശബ്ദതയെ ഭഞ്ഞിച്ച ശബ്ദം കേട്ട് ക്ലാസ് തരിച്ചിരുന്നു. നോക്കിയപ്പോള്‍ ബാക്ക് ബെന്ചില്‍ നിന്നാണ് - നമ്മുടെ പ്രേമാനാണ് ശബ്ദത്തിന്റെ ഉറവ. യെസ്...യെസ്...ഐ ഗോട്ട് ഇറ്റ്...ഇത് തന്നെ വീണ്ടും വീണ്ടും പറയുന്നു...
>>>സിസിപി ക്ലിയര്‍ ചെയ്തു സീനിയര്‍ അസ്സോസിയേറ്റ് പോസ്റ്റിലേക്ക് ഡയറക്റ്റ് പ്രമോഷന്‍ സ്വപ്നം കണ്ടിരിക്കുന്ന ടീന താന്‍ നയിക്കാന്‍ പോകുന്ന ടീമിലേക്ക് എന്ത് വിലകൊടുത്തും പ്രേമനെ പ്രോഗ്രാമ്മര്‍ ആയി എടുക്കുമെന്ന് പ്രതിഞ്ഞ ചെയ്തു.
>>>രാജേഷ് വരഗീസിന്റെ കണ്ണുകള്‍ എല്‍സിഡി പ്രഭയില്‍ വണ്ടര്‍ അടിച്ചു നിന്നു.
>>>തന്‍റെ ഫ്ലാറ്റും പട്ടിയും ഇനി പ്രേമന് തന്നെ എന്ന് രമ്യ തീരുമാനമെടുത്തു.
>>>മെയിന്‍ഫ്രെയിമില്‍ ഒരു പുലി കൂടെ കിട്ടിയതിനാല്‍ പ്രന്ചി സന്തോഷസൃക്കള്‍ പൊഴിച്ചു.
>>>സനിഷ് രാമന്‍കുട്ടി പതിവുപോലെ പ്രേമനെ പുകഴ്ത്തി.
>>>വിപിന്‍ തന്‍റെ മാനസഗുരുവായി പ്രേമനെപ്രതിഷ്ടിച്ചു - ഒരു ഏകലവ്യന്‍ സ്റ്റൈല്‍ –
>>>അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ട് തിരിച്ചുവന്ന ബിജ്ന തന്‍റെ റെപ് സ്ഥാനത്തിനു പ്രേമന്‍ ഭീഷണി ആകുമോയെന്നു ഭയന്ന് അള്ളാനെ വിളിച്ചു.
>>>കാര്‍ത്തിക് പതിവുപോലെ മറ്റു ബാച്ചിലെ പെണ്‍കുട്ടികളെ ധ്യാനിച്ചിരുന്നു.
>>>ദൈവം ഉണ്ടെന്നു വീണ്ടും ബോധ്യമയതായി മനസ്സില്‍ ഒരു 'ഹാലെലൂയ' മുഴക്കി നിസ്സി ദീര്‍ഖശാസ്വം എടുത്തു.
vഅല്ലേലും പ്രേമന്‍ ഇതൊക്കെ ചെയ്യും ചെയ്യുമടെ എന്ന് കാര്യം നടന്നു അഞ്ചുമിനിറ്റ് കഴിഞു സ്വിച്ച് ഇട്ടാല്‍ കുറച്ചു കഴിഞ്ഞു മാത്രം കത്തുന്ന ബള്‍ബിനെ പോലെ ഗായത്രി പറഞ്ഞു.
>>>ഇതിനു മറുപടി ആയി എസി അരുണ്‍ ഉണ്ടേല്‍ ഇത് നേരത്തെ ചെയ്തേനെ എന്ന് ടിന്റു മറുപടി നല്‍കി.
>>>ഐശ്വര്യ ഇന്ന് ഉറങ്ങി കഴിഞ്ഞാല്‍ ആരും ഫോണ്‍ ചെയ്യല്ലേ എന്ന് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
>>>സൈബെര്യന്‍ ഗേള്‍സ് മറ്റൊരു ബ്രെകിനു പോകാന്‍ തയ്യാറായി.

അല്ല പ്രേംസ്രീ, ഈ എറര്‍ എങ്ങനെ മാറ്റി? സോണിയയ്യാണ് ഇത്തവണ.
ആ ഈ എറര്‍ എനിക്കും വന്നു- പ്രേമന്റെ മറുപടി - തനിക്കും ഈ എറര്‍ ആണല്ലോ എന്നോര്‍ത്ത് രാജേഷും. സജ്നയും ഗായത്രിയും ക്ലാസ്സിലെ മറ്റുള്ളവരും റിലീസ് ദിവസം സിനിമ പെട്ടി വരാന്‍ കാത്തുനില്‍ക്കുന്ന പ്രേക്ഷകരെ പോലെ പ്രേമനെ നോക്കി നിന്നു - എന്നിട്ട് എന്ത് ചെയ്തു? ഇത്തവണ ചോദ്യം രാജേഷാണ് ചോദിച്ചത് - അപ്പൊ ഞാന്‍ ആ സോര്‍ട്ട് സ്റ്റെപ്പ് അങ്ങ് കമന്റ് ചെയ്തു, പ്രേമന്റെ മറുപടി.
ഭഭഭാ @##$$ ഏഎ മനുഷ്യനെ മിനക്കെടുത്തുന്നോ - വീണ്ടും രാജേഷ്; എന്നാല്‍ എന്താണ് സംഭവം എന്നറിയാതെ പ്രേമന്‍ അപ്പോഴും മിഴിച്ചിരുന്നു.
സോര്‍ട്ട് അല്ലാതെ ഒരു ഡിസ്പ്ലേ സ്റ്റേറ്റ്മെന്റ് മാത്രമുള്ള ആ പ്രോഗ്രാമില്‍ പ്രേമന്‍ കൊടുത്ത ഇന്‍പുട്ട് സ്ട്രിംഗ് എല്‍സിഡി ഡിസ്പ്ലേ യില്‍ അപ്പോഴും മിന്നി കൊണ്ടിരുന്നു
‘PREMSREE IS A GOOD BOY’

Chief Editors

പ്രീമിയര്‍ ലീഗ്

ഈ പറയാന്‍ പോകുന്നത് രണ്ടു ചെറിയ മനുഷ്യരുടെ തകര്‍ന്നടിഞ്ഞ വലിയ സ്വപ്നങ്ങളെ കുറിച്ചാണ്.
ഹെല്‍ത്ത്‌കെയര്‍ വര്‍ടികലില്‍ രാവിലെ മെയില്‍ എത്തുന്നതോടെ യാണ് കഥയുടെ തുടക്കം. നമ്മുടെ പ്രന്ചിയെയും* (നായകന്‍) ടിന്റുവിനെയും* (സഹനടന്‍) ഓഫീസില്‍ കാത്തിരുന്നത് ഈ മെയില്‍ ആണ് - ഹെല്‍ത്ത്‌കെയര്‍ പ്രീമിയര്‍ ലീഗ്ഇലേക്ക് ടീമുകളെ ക്ഷണിക്കുന്നു. . .
പ്രന്ചിയുടെ ക്രിക്കറ്റ് ബോധം ഉണര്‍ന്നത് വളരെ പെട്ടന്നായിരുന്നു . . . ക്രികെറ്റ് എന്തെന്നരിയവുന്ന എല്ലാവരെയും നേരത്തെ തന്നെ നല്ല ടീമുകള്‍ പോക്കിയതിനാല്‍ ബാക്കിയായവരെ കൊണ്ടുണ്ടാക്കിയ തട്ടികൂട്ടു ടീമുമായി പ്രന്ചിയും റ്റീം രജിസ്റ്റര്‍ ചെയ്തു . .
ഞങ്ങളുടെ ( രയ്സീന്റെയും എന്റെയും) റൂം മേറ്റ്സ് ആണ് മേല്‍ പറഞ്ഞ നായകനും സഹനടനും.
കുമാരഗുരുവിന്റെ ചെറിയ ഗ്രൌണ്ടില്‍ നടക്കുന്നതാണ് മേല്‍ പറഞ്ഞ മല്‍സരം. . .
ഇതുവരെ കോഗ്നിസന്റില്‍ നടന്ന എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്രന്ചിക്ക് തന്‍റെ ഇമേജ് വീണ്ടെടുക്കാന്‍ അവസരം കൈവന്നു -
അടുത്ത ദിവസം രാവിലെ ഞാനും രയീസും ഉറക്കമുണര്‍ന്നത്‌ എന്തോ പൊട്ടിക്കുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു - തന്റെ സ്വന്തമായ ലാപ്ടോപ് മോഷ്ടിക്കാന്‍ ഭിത്തിയില്‍ തുരങ്കം നിര്മിക്കുകയാണെന്ന് റയീസ് ആദ്യം കരുതി - പിന്നീടാണ് സംഭവം മനസിലാക്കുന്നത്‌. രണ്ടു നായകന്മാരും കൂടി പ്രാക്ടീസ് നടത്തുകയാണ്‌ - ഒരു ക്രിക്കറ്റ് ബോള്‍ കാരിബഗില്‍ ഇട്ടു ഞങ്ങളുടെ വീട്ടിലേക്കുള്ള കേബിളില്‍ കെട്ടി തൂക്കി ഇട്ടിരിക്കുന്നു - ഉറിയാടിക്കുന്നത് പോലെ രണ്ടെണ്ണം അതിന്റെ കീഴില്‍ നിന്നും മേല്പോട്ട് ചാടി ഓല മടല്‍ വെട്ടിയുണ്ടാക്കിയ താല്‍കാലിക ക്രിക്കറ്റ് ബാറ്റുകൊണ്ട് ശത്രുവിനെ ഇരുട്ടടി അടിക്കുന്നപോലെ അതിനെയിട്ടു തല്ലുന്നു . . . ഇപ്പോള്‍ ഓണ്‍സൈറ്റില്‍ ഉള്ള ആ ടീമിന്റെ കോച്ച് ബേസില്‍ * പ്രന്ചിയെ ഉപദേശിച്ചതാണത്രെ (?) . . . ഈ ബേസില്‍ രജിസ്റ്റര്‍ ചെയ്ത ടീമില്‍ മുന്‍പ് കളിച്ചു ക്യാപ്ടന്‍ടെ സ്ഥാനം ബേസിലില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച ആളാണ് ഈ പ്രന്ചിലെന്നു നിങ്ങള്‍ ഓര്‍ക്കണം. . .
പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കേട്ട് ഞങ്ങളുടെ ഉറക്കം നഷ്ട്ടപെടാന്‍ തുടങ്ങി . . . (എന്തായാലും മൂന്നാം നാളില്‍ ഗ്രൌണ്ട് ഫ്ലൂരിലുള്ള ഞങ്ങളുടെ ഹൌസ് ഓണര്‍ എന്ഗ്ലിഷില്‍ ചീത്ത വിളിച്ചു ഈ പരിപാടി അവസാനിപ്പിച്ചു)

ഒടുവില്‍ കാത്തിരുന്ന സുദിനം സമാഗതമായി . . . നാട്ടില്‍ കന്നുകാലികളെ മേയ്ക്കാന്‍ ഉപയോഗിച്ച ഷുസുമായി നായകനും ബേസില്‍ ഉപേക്ഷിച്ചുപോയ ഷുസുമായി സഹനടനും ഗ്രൌണ്ടില്‍ എത്തി - - -
ടോസ് കിട്ടിയാല്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുമെന്ന് നമ്മുടെ റ്റീം ക്യാപ്റ്റന്‍ പ്രന്ച്ചില്‍ തന്‍റെ മുന്‍പില്‍ വിനീഥവിധേയരായി നിന്ന റ്റീം അന്ഗഗല്ക്കുമുന്പില് പറഞ്ഞു . . .
തലേന്നാള്‍ വിചാരിച്ചത്ര മഴ കിട്ടാത്തതിനാല്‍ പിച്ചിനു ഈര്പ്പമില്ലത്രേ . . .
ക്രിക്കെറ്റ് വീട്ടിലെ ടീവിയില്‍ ചാനല്‍ മാറുന്നതിനിടെ അബദ്ധത്തില്‍ മാത്രം കണ്ടിട്ടുള്ള ബാക്കി റ്റീം മെംബേര്‍സ്ഇന് തങ്ങളുടെ കാപ്റെന്റെ കാപ്റെന്സിയില്‍ മതിപ്പുതോന്നി . . .

എന്നാല്‍ ടോസ് നഷ്ട്ട പെടുകയും എതിര്‍ റ്റീം നമ്മുടെ കാപ്റെന്‍ നയിക്കുന്ന ടീമിനെ ബാറ്റിങ്ങിന് അയക്കുകയും ചെയ്തതോടെ എന്തോ പന്തികേടുണ്ടെന്ന് ടീമിന് തോന്നിത്തുടങ്ങി . . .
എന്നാല്‍ അവരുടെ സംശയങ്ങളെ തന്റെ പോക്കറ്റില്‍ ച്ചുരിട്ടിവേച്ചിരുന്ന റ്റീം ഫീഡ്‌ിംഗ് പോസിഷേന്‍സ് എന്നാ മറ്റാര്‍ക്കും മനസിലാക്കാന്‍ ആവാത്ത പേപ്പര്‍ കാണിച്ചു ക്യാപ്റ്റന്‍ വിരട്ടി . . .
ആര് ഒപ്നിന്ഗ് ഇറങ്ങണമെന്ന് ശന്കിച്ചിരുന്ന നമ്മുടെ റ്റീം അപ്പോഴാണ് ആ വാര്‍ത്ത‍ അറിഞ്ഞത് - ആദ്യ ഓവര്‍ എറിയാന്‍ പോകുന്നത് ജയ ബേബി * ആണത്രേ . . . നമ്മുടെ കാപ്ടിനു സന്തോഷമായി - - -
ഞാനും സഹനടനും ഒപെനിന്ഗ് എന്ന് കല്‍പ്പിച്ചുകൊണ്ട് രണ്ടുപേരും ഗ്രൂണ്ടിലേക്ക് ആശീര്‍വാദം വാങ്ങി പുറപെട്ടു . . .
സംഭവിച്ചത് പെട്ടന്നായിരുന്നു . . .
ആദ്യ ബാള്‍ സിക്ഷെര് പരത്താന്‍ ബാറ്റ് ഓങ്ങി പത്തെവിടെ പോയെന്ന് ബൌന്ടരിയിലേക്ക് നോക്കിയിരുന്ന ക്യാപ്റ്റന്‍ എല്ലാവരും ജയബബിയെ അഭിനന്ടിക്കുന്നതാണ് കണ്ടത് - - -
പുലര്‍ച്ചെ ആയതുകൊണ്ട് രണ്ടു മിനിറ്റ് എടുത്തു കാര്യം മനസിലാക്കാന്‍ - - - സ്റ്റാമ്പ്‌ ഒരെണ്ണം ജയ ബാബിയുടെ പന്തില്‍ തെറിച്ചു കിടക്കുന്നു . . .
തന്റെ ചുറ്റുമുള്ള ഭൂമി തലകീഴായി കറങ്ങുന്നതായി തോന്നി . . .
ഈ ഒരു നിമിഷം കൊണ്ട് ലോകം അവസനിക്കനമേ എന്ന് നായകന്‍ കര്‍ത്താവിനോടു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു . . .എന്നാല്‍ സഹനടന്റെ എല്ലാം ഞാന്‍ നോക്കികൊള്ളം എന്നാ ആശ്വാസവാക്കുകള്‍ കുളിര്‍മഴയായി നായകനില്‍ പതിച്ചു . . .
കഴിഞ്ഞതെല്ലാം പെട്ടന്നായിരുന്നു - - -
ഇരുപതു റന്‍സ് തികച്ചു നായകന്റെ റ്റീം മൊത്തം പവലിയനിലേക്ക് മടങ്ങി . . .
തന്‍ ഒരു ബൌളര്‍ മാത്രമാണെന്നും അതിനാല്‍ ബൌളിംഗ് ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്നും പറഞ്ഞ നയാകന്റെ ആദ്യ പന്ത് നോ ബോള്‍ ആയി - - - എന്നാല്‍ മനപൂര്‍വമല്ല രാവിലെ കഴിച്ച പുട്ടുകാരണം വയരുളുക്കുമേന്നതിനാല്‍ ഓടിവന്ന് ബോള്‍ എറിയാന്‍ കഴിയില്ലെന്ന് അംബയരിനെ ബോധ്യപെടുതുന്നതില്‍ നായകന്‍ വിജയിച്ചു . . .
പക്ഷെ പിന്നെയുള്ള 4 ബാല്ലുകളില്‍ റ്റീം വിജയം കണ്ടു
സ്കോര്‍ ബോര്‍ഡ്

. . .
Pranchi b Baby Jaya 0/1
Tintu c&b Sameer 2/18
Arya b Parthipan 18/20
. . .


Pranchi 0W 22 0.4 Overs


* പേരുകള്‍ യാഥാര്‍തമല്ല

വാല്‍ കഷണം : അന്ന് അടുത്ത ബസില്‍ എനിക്ക് അത്യാവശ്യമായി വീട്ടില്‍ പോകണമെന്നു പറഞ്ഞു പോയ നായകന്‍ ഇതുവരെ മടങ്ങി എത്തിയിട്ടില്ല


Chief Editors

വരുന്നൂ മെയിന്‍ഫ്രെയിം ബാച്ചിന്റെ സ്വന്തം ബ്ലോഗ്...

കുറെനാള്‍ കൊണ്ടുള്ള ആഗ്രഹം - ഇതുവരെ ഇറങ്ങിയിട്ടുള്ള / ഇറക്കിയിട്ടുള്ള എല്ലാ കഥകളും ചേര്‍ത്ത് ഒരു ബുക്ക് എഴുതണമെന്നു - രണ്ടുമൂനെണ്ണം പല പബ്ലിഷര്‍മാര്‍ക്കും അയച്ചു കൊടുത്തു. സ്റ്റാമ്പ്‌ഒട്ടിച്ച കവര്‍ കൂടെ വെച്ചതിനാല്‍ എല്ലാം തിരികെ കിട്ടി. ഒടുവിലാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ബ്ലോഗ് !!!

ചില പ്രധാന കഥാപത്രങ്ങള്‍…
ഐശ്വര്യ തോമസ് - കോയമ്പത്തൂര്‍ കൊഗ്നിസന്ടിലെ ഒരേ ഒരു പരിഷ്കാരി. വരുന്നത് ഇന്നേവരെ കറന്റ് എത്താത്ത; ഇന്ത്യയുടെ പ്രധാനമന്ത്രി ഇപ്പോഴും നെഹ്‌റുവാണെന്നു വിശ്വസിക്കുന്ന; പഴന്കഞ്ഞി ബ്രേക്ക്ഫാസ്റ്റും പുഴുക്കും ചമ്മന്തിയും ഡിന്നെരും കഴിക്കുന്ന; കിഴക്കന്‍ കുടിയേറ്റ ഗ്രാമത്തില്‍ നിന്നാണെങ്കിലും; (തുടരും)

ഫ്രാന്‍സില്‍ - ഒരു തനി തൊടുപുഴ കാരന്‍. തൊടുപുഴയുടെ നിഷ്കളങ്കത യും മണവും പേറി കോയമ്പത്തൂരില്‍ ബൈക്ക് ഓടിച്ചു നടക്കുന്ന ഇയാളെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാം.
സൈഡ് കൊടുക്കാത്ത ലോറി ഡ്രൈവര്‍ മാരെ തന്‍റെ നാലടി ശരീരത്തിലുള്ള കൈ പോലെയുള്ള അവയവത്തിലെ മസില്‍(?) കാട്ടി ചുണഉണ്ടേല്‍ തൊടുപുഴയിലോട്ട് വാടാ എന്നാ ലൈനില്‍ ഓവര്‍ടേക്ക് ചെയ്യുന്ന; ജൂസില്‍ ഐസ് കൂടിയതിനു മണിയെ ഇങ്ഗ്ലിഷ് പറഞ്ഞു പേടിപ്പ്പിച്ച; തന്നോട് മിണ്ടാത്ത പെണ്‍കുട്ടികള്‍ (തുടരും)

രമ്യ - കൊച്ചീന്ന് വന്നോണ്ടയിരിക്കും മോസ്കിറ്റോ യുടെ കൂടെപിറപ്പിന്റെ രൂപം. മാത്രുഭാഷ ഹിന്ദിയായ രാജ്യം പുലരുമെന്ന് സ്വപ്നം കാണുന്ന; ഇനി എതു മാനേജരുടെകൂടെ തല്ല് പിടിക്കണമെന്ന് റിസര്‍ച്ച് ചെയ്യുന്ന; സാധാരണകാര്‍ക്ക്‌ അറിയാവുന്ന എല്ലാവരും വെറും ഡുക്ക്‌ഇലികളായി കരുതുന്ന...(തുടരും)

കാര്‍ത്തിക് - പെണ്‍കുട്ടികളുടെ സ്വപ്നകാമുകന്‍; കലാകാരന്‍; കവി; ഗായകന്‍ ഇതൊക്കെയാണ് ഞാന്‍ എന്ന് വിശ്വസിച്ചു നടക്കുന്ന; ഒരു പെണ്‍ഹൃദയം പോലും സങ്കടപ്പെടുന്നത് കാണാന്‍ കരുത്തില്ലാത്ത ഹൃദയത്തിന്റെ ഉടമ; തന്‍റെ ചിരിയാല്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന; ? പോലെ ഇരിക്കുന്ന തന്‍റെ ശരീരം; ഞാന്‍ ആരെയും വന്ചിച്ചിട്ടില്ല - അച്ഛനും അമ്മേം പറഞ്ഞോണ്ട് ചെയ്തതാ എന്ന ഡയലോഗ് അടിച്ചു പ്രശസ്തനായ (തുടരും)

ടീന - പിശുക്കിന്റെ കാര്യത്തില്‍ ഷെയ് ലോക്ക് തോറ്റുപോകുന്ന; ജനിച്ച നാട്ടില്‍ നിന്ന് തന്നെ കല്യാണംകഴിച്ചു ജീവിച്ചു മരിക്കണമെന്ന് ഊണിലും ഉറക്കത്തിലും പ്രതിഞ്ഞ എടുത്തു നടക്കുന്ന തനി അച്ചായത്തി. (തുടരും)

രാജേഷ് ക വറുഗീസ് - ആദ്യദര്‍ശനത്തില്‍ കാണുന്ന ഒരാള്‍ മസില്‍ ജിമ്മില്‍ പോയി വലിച്ചു മുറുക്കി എക്സിക്യൂട്ടീവ് ഷര്‍ട്ട്‌ഇല്‍ കയറി നടക്കുന്ന ഇയാളെ മാന്യന്‍ എന്ന് തെറ്റുധരിച്ചാല്‍ തെറ്റി.
സ്ഥലം എതാണെന്ന് ചോദിച്ചാല്‍ ഇയാളുടെ മറുപടി ഏതാണ്ട് ഇങ്ങനെ ആയിരിക്കും -
ചോ: ഹായ്
ഉ: ഹായ്
ചോ: ഞാന്‍ കിഷോര്‍ എന്താ പേര്
ഉ: രാജേഷ്
ചോ: എവിടാ സ്ഥലം?
ഉ: പാല കൂഊഊഊഊഊഉയയയ് ...
കിഷോര്‍ (മനസ്സില്‍) ഹമ്മേ എന്തൊരു ഫ്രാഡ് ദൈവമേ പരിചയപെട്ടു പോയല്ലോ(തുടരും)

ഇതാ ഞങ്ങള്‍ തുടങ്ങുകയാണ്...
ബാക്കി കഥാപാത്രങ്ങള്‍ ആരും വിഷമിക്കേണ്ട - എല്ലാരെ കുറിച്ചും ഉടനെ വരുന്നുണ്ട്. …
ഇതുവരെയുള്ള കഥകള്‍ പബ്ലിഷ് ചെയ്യുവാന്‍ ... ബ്ലോഗിലൂടെ ...
സഹകരണം പ്രതീക്ഷിക്കുന്നു...
* - മേല്‍ പറഞ്ഞ കഥാപത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന പലരുമായും ബന്ധമുണ്ട് - എല്ലാം മനപൂര്‍വമാ...

ചീഫ് എഡിറ്റെര്സ്
ഒന്ന്) കിഷോര്‍ എ - ഒരു പാവം കൊല്ലം കാരന്‍
രണ്ടു) ശങ്കര്‍ കെ - മറ്റൊരു പാവം കൊല്ലം കാരന്‍