Thursday, May 14, 2009

പത്തൊന്‍പതാമത്തെ അടവ

ഇരു മെയ്യ് ആണെന്നാലും
നമ്മള്‍ ഒറ്റ കരള്‍ അല്ലെ
നീ എന്റെ ജീവനല്ലേ


ഞങ്ങളുടെ മെയിന്‍ഫ്രെയിം ബാച്ച് പൊതുവേ വളരെ ഒരുമയോടും സ്നേഹത്തോടും ഒരൊറ്റ ശക്തി ആയി ആണ് പ്രവര്‍ത്തിചിരുന്നതെങ്കിലും ബാച്ചിനുള്ളില്‍ ഒരേ ഫ്രീക്വന്സി ഉള്ളവരുടെ ഉപ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. സൈബീരിയന്‍ ഗേള്‍സ്‌, രമ്യ-സോണിയ എന്നിവര്‍ ഉള്‍പ്പെട്ട എറണാകുളം ഗ്രൂപ്പ്‌, ടീന-ഐശ്വര്യ, ശങ്കു-രാജേഷ്‌-പ്രേം എന്നിവര്‍ ഉള്‍പ്പെട്ട ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍, രസീം-പ്രാഞ്ചി-തങ്കു എന്നിവര്‍ ഉള്‍പ്പെട്ട കോള്‍ ഗയ്സ് എന്നിവ ഇതില്‍ ചിലത് മാത്രം. ഈ ഉപ ഗ്രൂപ്പില്‍ പെട്ടവര്‍ കൂടെയുള്ള മറ്റു ഗ്രൂപ്പ്‌ കാര്‍ക്ക് വേണ്ടി മരിക്കാന്‍ വരെ തയാര്‍ ആയിരുന്നു. ഇതിനു ഉദാഹരണം ആണ് ഞാന്‍ ഇവിടെ ഇവിടെ പറയാന്‍ പോകുന്നത്. സീ വീ രാമന്‍ പിള്ള ഓരോ ചാപ്റ്റര്‍ തുടങ്ങുന്നതിനും മുന്‍പേ അതിലെ സംഭവങ്ങളും ആയി ബന്ധമുള്ള വരികള്‍ എഴുതാറുണ്ട്. അത് പോലെ ഒന്ന് ശ്രമിച്ചതാണ് മുകളില്‍ കാണുന്ന രമണന്‍ കവിതയിലെ വരികള്‍.
രാജേഷ്‌(അഥവാ കട്ട ) ശിവാനന്ദാ കോളനിയില്‍ ആണ് താമസിചിരുന്നതെന്കിലും ഇടക്ക് പെണ്പിള്ളരെ കുറിച്ച് ഗോസ്സിപ്‌ പറയാനും മദ്യ സേവയ്ക്കുമായി സീ.എം.എസില്‍ ശങ്കുവിന്റെയും പ്രേമിന്റെയും ഒക്കെ വീട്ടില്‍ എത്തുമായിരുന്നു. ഈ കഥ നടന്ന ദിവസവും രാജേഷ്‌ അവിടെ എത്തി. നര്‍മ്മ സംഭാഷങ്ങള്‍ക്ക് ശേഷം എല്ലാവരും കൂടി മലബാറില്‍ അത്താഴം കഴിക്കാന്‍ പുറപെട്ടു. അന്ന് കാര്‍ യുഗം തുടങ്ങിയിട്ടില്ല. എല്ലാവരും ബൈക്കുകളിലാണ് യാത്ര. സമയം ഏകദേശം എട്ടു എട്ടര ആയി കാണും.
ശന്കുവും-രാജേഷും ഒരു ബൈക്കില് രാജേഷ്‌ ഓടിക്കുന്നു - കോയമ്പത്തൂരില്‍ നിന്നും ലഭിച്ച ഒരു വ്യാജ ലയ്സന്സ് ഉണ്ടെങ്കിലും ബൈക്കില്‍ കേറിയാല്‍ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു പിരിമുറുക്കം അനുഭവപ്പെടുകയും,അമ്മയെ ഉടന്‍ തന്നെ കാണണമെന്ന് ഒരു ഉള്‍വിളി ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ ശങ്കു അങ്ങനെ വണ്ടി ഓടിക്കാറില്ല; ആരീലും ചോദിച്ചാല്‍ യന്ത്രം നമുക്ക് വഴങ്ങില്ല എംടി യെ പ്പോലെ എന്നൊരു മറുപടി പറേം ചെയ്യും.
എല്ലാവര്ക്കും അറിയാമല്ലോ , രാജേഷ്‌ ഒരു കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ്‌ ബിരുദധാരി ആണ്. പണ്ട് തന്റെ മെയ്യ് വഴക്കവും അഭ്യാസ മുറകളും കാണിച്ചു രാജേഷ്‌ ഊട്ടി ബൊട്ടനികല് ഗാര്ടെനില്‍ ഉണ്ടായിരുന്നവരെ അമ്പരപിച്ചത് ഓര്‍ക്കുക. ധന്വന്തരം കുഴമ്പ് കിട്ടാത്തതിനാല്‍ അന്ന് രാത്രി കട്ടയുടെ മേലാസകലം പ്രേമന്‍ വാങ്ങിക്കോണ്ടുവന്ന ചിക്കന്‍ പൊരിച്ച എണ്ണയിട്ടു ഉഴിഞ്ഞതും ഓര്‍ക്കാവുന്നതാണ്‌.
ബൈക്ക് മലബാറില്‍ നിന്ന് 100 ഫീറ്റ് റോഡില്‍ എത്തി. അവിടെ വെച്ച് ഇവരുടെ ബൈക്കും ഒരു മാരുതി ആള്ടോ കാറും തമ്മില്‍ ഒരു ചെറിയ മത്സരം ഉണ്ടായ് - വടക്കന്‍ വീരഗാധയിലെപ്പോലെ ഒരു മൂപ്പിളമ തര്‍ക്കം. അതില്‍ രാജേഷ്‌ തന്നെ വിജയിച്ചു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍കാരെ പുച്ഛത്തോടെ നോക്കി കൊണ്ട് രാജേഷ്‌ പറഞ്ഞു 'പാലേല്‍ തോറ്റിട്ടില്ല പിന്നാ ഇവിടെ’ പിന്നെ പതിവുപോലെ നാക്ക് കടിച്ചു പല്ല് മുപ്പത്തിരണ്ട് കാട്ടി കുറുക്കന്‍ ഓരിയിടുന്ന ശബ്ദവും കേള്‍പ്പിച്ചു.
നമുക്ക് ഇവന്‍മാര്‍ക്ക് ഒരു പണി കൊടുക്കാം, സൈഡ് കൊടുക്കണ്ട. ഇതൊക്കെ ഒരു രസമല്ലേ' ശങ്കര്‍ ഒന്നും മിണ്ടിഇല്ല. ഒരു പത്തു കിലോമീറ്റെര്‍ സ്പീഡില്‍ ബ്യ്ക് ഓടിച്ചു കൊണ്ട് റോഡിലൂടെ ആ കാറിന്റ്റെ മുന്‍പില്‍ രാജേഷ്‌ എട്ടു എടുത്തു കാണിക്കാന്‍ തുടങ്ങി . കാര്‍ പിറകില്‍ കിടന്നു ഹോണ്‍ അടി തുടങ്ങി. രാജേഷ്‌ തന്റെ ബ്ലാക്ക്‌ ബെല്‍റ്റ്‌ തടവി കൊണ്ട് പറഞ്ഞു 'പാലേല്‍ സൈഡ് കൊടുക്കുല പിന്നാ ഇവിടെ '. എന്നാല്‍ കാര്‍ തുരു തുരാ ഹോണ്‍ അടിച്ചു കൊണ്ട് മുന്നില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്, പിന്നിലിരിക്കുന്ന ശന്കുവിനു ഒരു ഉള്‍ഭയം ഉടലെടുത്തു, സൈഡ് കൊടുത്തു കൂടെ എന്ന് രാജേഷിനോട് മടിച്ചു മടിച്ചു ചോദിച്ചു. 'പിന്നെ പാലേല്‍.....' ശങ്കു വാ അടച്ചു.
എന്നാല്‍ പഴയ 95 മോഡല്‍ ഹീറോ ഹോണ്ടയ്ക്ക് ആള്‍ട്ടോ യിക്ക് മുന്നില്‍ അധികം പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല. സിനിമയില്‍ കാണുന്നത് പോലെ കാര്‍ ഇവര്‍ക്ക് മുന്നില്‍ കേറി വഴി തടഞ്ഞു. നാല് തടിയന്‍മാര്‍ കാറില്‍ നിന്ന് ചാടി ഇറങ്ങി. ഉള്ളിലെ പേടി പുറത്തു കാണിക്കാതെ കട്ട രാജേഷ്‌ ശന്കുനെ തിരിഞു നോക്കിക്കൊണ്ട് പറഞ്ഞു 'ഇവന്മാര് ....'. കട്ട ഞെട്ടി . ബൈകിനു പുറകില്‍ ശങ്കു ഇല്ല. അവന്‍ അതാ സൈഡിലെ തട്ട് കടയില്‍ നിന്ന് ഉഴുന്ന് വടയും ചായയും കഴിക്കുന്നു. തടിയന്മാര്‍ ബൈകിനു നേരെ നടന്നു അടുക്കുക ആണ്.
"ഒരു ചായ ചൂട് കമ്മി". ചായ ഓര്‍ഡര്‍ ചെയ്തു കൊണ്ട് ശങ്കു ഒളികണ്ണിട്ടു കട്ടയെ നോക്കി. തടിയന്മാര്‍ ബൈകിനു അടുത്തെത്തി. ശങ്കു പേടിച്ചു കണ്ണുകള്‍ അടച്ചു. കട്ടയും തടിയന്മാരും ഏതൊക്കെയോ തര്‍ക്കിക്കുന്നു. പെട്ടെന്ന് ഒരു തടിയന്‍ രാജേഷ്‌ കൈ വീശി അടിച്ചു. രാജേഷ്‌ ഒഴിഞ്ഞു മാറി. അതെ നിമിഷം തന്നെ രാജേഷിന്റെ ഉരുക്ക് മുഷ്ടി ആ തടിയന്റെ മുഖത്ത് പതിഞ്ഞു. ഇരുമ്പ് വടി കൊണ്ട് അടി കൊണ്ടത് പോലെ അയാള്‍ പുറകോട്ടു മറിഞ്ഞു. കട്ട ബൈക്കില്‍ നിന്ന് സ്റ്റൈലില്‍ ചാടി തറയില്‍ ഇറങ്ങി. മറ്റു തടിയമാര്‍ പേടിച്ചു നില്‍ക്കുക ആണ്. കട്ട ഒരു സ്റ്റെപ്പ് മുന്നോട്ടു വച്ച്, തടിയമാര്‍ 2 സ്റ്റെപ്പ് പുറകോട്ടു. കാറ്റു വീശുന്നു പൊടി പറക്കുന്നു .....വിജയ്‌ സ്റ്റൈലില്‍ കട്ട നില്‍ക്കുക ആണ്.

സാര്‍ ചായ റെഡി. ശങ്കു ഞെട്ടി കണ്ണ് തുറന്നു. പുല്ലു ഈ ദിവ സ്വപ്നം കാണുന്ന പരിപാടി ഡോക്ടറെ കണ്ടിട്ടയാലും മാറ്റണം. ശങ്കു ചായ വാങ്ങി.
അല്ല രാജേഷ്‌ എവിടെ. ശങ്കു റോഡിലോട്ടു നോക്കി. കട്ടയെ കാണാനില്ല. തടിയന്മാര്‍ തറയിലേക്കു നോക്കി നില്‍ക്കുന്നു. ഇവന്‍ ഇത് ഇവിടെപ്പോയി?. തടിയന്‍മാര്‍ തറയിലേക്കു നോക്കി എന്തോ പറയുന്നുണ്ട്. ശങ്കു സൂക്ഷിച്ചു നോക്കി , കട്ട തറയില്‍ കമഴ്ന്നു കിടന്നു എന്തോ അഭ്യാസം കാണിക്കുകയാണ്. ഒരു തടിയന്റെ കാല്‍ തന്റെ കൈകള്‍ കൊണ്ട് കട്ട കത്രികപൂട്ടില്‍ ആക്കി വെച്ചിരിക്കുന്നു. ഇവന്‍ ഒരു ഭയങ്കരന്‍ തന്നെ. ശങ്കു മനസ്സില്‍ പറഞ്ഞു. ഒരു അഞ്ചു മിനിട്ടോളം ആ അവസ്ഥ തുടര്‍ന്നു. തടിയന്മാര്‍ വര്‍ത്തമാനം നിര്‍ത്തി കാറില്‍ കേറിപ്പോയി.
കട്ട ഉടുപ്പിലെ പൊടി തട്ടികൊണ്ട്‌ എഴുന്നേറ്റു. ശങ്കു നടന്നു കട്ടക്ക് അരികിലെത്തി.
ശങ്കു: "നിനക്ക് ചായ വേണോ?. ഞാന്‍ ഒരെണ്ണം കുടിച്ചു കൊള്ളാം."
"വേണ്ട" പല്ല് ഞെരിച്ചു കൊണ്ട് രാജേഷ്‌ പറഞ്ഞു.
ശങ്കു : 'ഡേയ് ഞാന്‍ കാശു കൊടുത്തോളം. നമുക്ക് സ്നേഹം അല്ലെ വലുത്. "
രാജേഷ്‌: പിന്നെ അതാ വലുത്. നീ കൊടുക്കും എന്ന് എനിക്ക് മനസിലായ്‌.

വാല്‍ കഷണം: അവര്‍ ബൈക്കില്‍ കേറി സീ എം യെസിലെക്കുള്ള യാത്ര തുടര്‍ന്നു. എന്തോ സൈകിളിനും കാളവണ്ടിക്കും വരെ കട്ട സൈഡ് കൊടുക്കുന്നുണ്ടായിരുന്നു.
ജി.പീയില്‍ വിജയകാന്ത്‌ കക്ഷിക്കാര്‍ വെച്ചിട്ടുള്ള വലിയ ഫ്ലെക്സില്‍ തൊഴുതു നില്‍ക്കുന്ന തടിയന്റെ മുഖം കട്ടക്കോ ശങ്കര്‍ഇനോ മനസിലായില്ല. ഒരു പക്ഷെ കാലിന്റെ ഫോട്ടോ ആണെങ്കില്‍ കട്ടക്ക് മനസിലായെനെ.

1 comment:

  1. apppol CMS veettil divasavum penpillere kurichu paradooshanam parayala alle ningade okke hobby....che

    ReplyDelete