Sunday, May 24, 2009

ടിന്റൂന്റ്റെ ഫ്രൂട്ട് സലാഡ്

സോണിയയുടെ അച്ഛനും അമ്മയും വന്നത് പ്രമാണിച്ച് ഞങ്ങളുടെ വീട്ടില്‍ വീത പ്രകാരം കിട്ടിയ മാമ്പഴത്തില്‍ നിന്നാണ് തുടക്കം - ടിന്റൂനു ഫ്രൂട്ട് സലാഡ്‌ കഴിക്കണം. അന്ന് വൈകിട്ട് ബൂമെരങ്ങില്‍ കൊണ്ട് പോയി ഒന്ന് വാങ്ങി കൊടുത്തു ഞങ്ങളും തിന്നു ഓരോന്ന് (മൊത്തം നാലെണ്ണം ആകെ ഇരുനൂറു രൂപ - ടിന്റു വഹ).ബില്ല് കണ്ടു ഡിസ്കഷന്‍ തുടങ്ങിയ പ്രാഞ്ചി ബൂമെരാങ്ങു കാരുടെ ഭീമമായ ലാഭത്തെ കുറിച്ച് വാചാലനായി. ‘എന്റ്റെ പൊന്നാടാ ഉവ്വേ, തൊട്ടു മുന്‍പിലുള്ള പഴമുതിര്‍ നിലയത്തില്‍ നിന്നും ഇരുപത്തി അഞ്ചു രൂപയ്ക്ക് കിട്ടുന്ന പഴങ്ങളും അഞ്ചു രൂപേടെ ഐസ് ക്രീമും ചേര്‍ത്താണല്ലോ ഇവന്മാര്‍ ഇരുനൂറു രൂപ ഉണ്ടാക്കിയത്. ഒരുദിവസം അടയ്ക്ക പിച്ചിയാല്‍ കിട്ടുന്ന കൂലിയാ പോയത് !’
എന്നാല്‍ ഇത് കേട്ട് നിന്ന ടിന്റുവിന്റ്റെ ബുദ്ധി മറ്റൊരു ചിന്തയിലെക്കാണ് പോയത്. എന്ത് കൊണ്ട് നമുക്കിത് ദിവസവും ഉണ്ടാക്കിക്കൂടാ? പക്ഷെ വീട്ടില്‍ അടുപ്പും ഫ്രിട്ജും വാങ്ങാമെന്നു വെച്ചാല്‍ കൂടെയുള്ളവന്മാര്‍ എതിര്‍ക്കും - യുറെക്ക ടീനാ ദേവസ്സി - അവളെ മണിയടിച്ചു കാര്യം സാധിച്ചേക്കാം - അപ്പോഴേ ഫോണ്‍ എടുത്തു വിളിച്ചു ' ഡീ നീ ഇട്ടിരിക്കിന ചുരിദാര്‍ എടുന്ന് മേങ്ങിയതാ? പെങ്ങള്‍ക്കൊന്നു കൊണ്ടുപോണം. ഏതാ പീടിക?' - ടീന വീണു; വീണെന്ന് പറഞ്ഞാല്‍ മൂക്കും കുത്തി വീണു. 'അല്ലടാ അത് ശരിക്കും എന്നെ പോലെ കൂര്‍ത്ത മൂക്കാനെങ്കിലെ ഇതിട്ടാല്‍ ഭംഗിയുണ്ടാവൂ. . . ' ടിന്റു സമ്മതിച്ചു കൊടുത്തു. തുടര്‍ന്ന് കാര്യം അവതരിപ്പിച്ചു. തന്റ്റെ സൌന്ദര്യത്തില്‍ മതി മറന്നു നിന്ന ടീന ഓക്കേ പറഞ്ഞു. നാളെ ഞായറാഴ്ച പള്ളീന്നു വന്നിട്ട് ശരിയാക്കി കളയാം. ലിസ്റ്റ് ഇപ്പൊ തരാം.
ടിന്റു ലിസ്റ്റ് എടുത്തു - പാല് രണ്ടു കവര്‍, കോണ്‍ഫ്ലേക്സ് പൌഡര്‍ - നൂറു ഗ്രാം, വനിലാ എസ്സെന്‍സ് ഒരു കുപ്പി, പഴങ്ങള്‍ വിവിധ തരം മൂന്നു കിലോ ഗ്രാം,ലാക്മേ ലിപ്സ്ടിക്ക് ഫെറാറി റെഡ് ഒന്ന്, പഞ്ചസാര രണ്ടു കിലോ, കിസ്മിസ്‌, ചെറി എന്നിവ ആവശ്യത്തിനു, ഗാര്‍നിയര്‍ ഫേസ് വാഷ്‌ ഒരെണ്ണം. ഞങ്ങള്‍ ഷോപ്പിങ്ങിനിറങ്ങി പഴം നാല് കിലോ വാങ്ങി. പാല് മൂന്നു കവറും. ഉച്ചയ്ക്ക് വയറു നിറയെ ഐസ്ക്രീമും തിന്നു ഉറങ്ങുന്നതു സ്വപ്നം കണ്ടു കിടന്നു. ഇടത്തരം ഗ്രാമീണ കുടുംബത്തില്‍ നിന്നും വന്ന എനിക്ക് കുട്ടിക്കാലത്ത് ഐസ്ക്രീം ഉത്സവ പറമ്പുകളില്‍ മാത്രം കിട്ടുന്ന, രണ്ടു രൂപയ്ക്ക് അര ടീസ്പൂണ്‍ മാത്രം തന്നിരുന്ന ഒരു സാധനം ആയിരുന്നു. അതിനോടുള്ള കൊതി ഇപ്പോഴും മാറിയിട്ടില്ല. ഏതു പാര്‍ട്ടിക്ക് പോയാലും ആ പഴയ കൊതിയാല്‍ ഞാന്‍ നിറയെ കഴിക്കാറ്ണ്ട് -മന്നെര്‍സ്(മലയാളികളുടെ ദുരഭിമാനം) നോക്കാതെ.
ടീന പള്ളിയില്‍ പോയി വന്നു. ടിന്റ്ടു സാധനങ്ങള്‍ കൈ മാറി. ഫ്രൂട്ട് സലാഡ്‌ കഴിക്കെണ്ടാതിനാല്‍ ഞങ്ങള്‍ അന്ന് ഉച്ചയൂണു വേണ്ടാന്ന് വെച്ചു. അരമണിക്കൂറായിക്കാണും ടിന്റുനു ടീനയുടെ ഫോണ്‍ വന്നു. പാല് ഒരു പാക്കെറ്റ് കൂടെ വേണം. ഞാനും അവനും കൂടെ പോയി വാങ്ങിക്കൊണ്ട് കൊടുത്തു - ഐസ് ക്രീമിന്റ്റെ അളവ് കൂടുമെന്നതിനാല്‍ എന്റ്റെ സന്തോഷം ഇരട്ടിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വീട്ടില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ വീണ്ടും ഫോണ്‍ വന്നു - പാല്‍ ഒരു കവര്‍ കൂടി വേണം. ദൈവമേ രാത്രിയും ഐസ്ക്രീം കഴിക്കേണ്ടി വരുമോ? അപ്പൊ നീ ഇതിനായിരുന്നല്ലേ എന്റ്റെ ജീവിതം ഇത്രയും നാളത്തേക്ക് നീട്ടി തന്നതല്ലേ? (കടപ്പാട്‌ നിസ്സി - ദൈവം ജീവിതം പരീക്ഷനങ്ങളില്‍ കൂടി ഓരോ നിമിഷവും നീട്ടിക്കൊണ്ട് പോകുന്നത് വലിയ എന്തോ ഒന്ന് ഒടുവില്‍ തരാനാണ് - നിസ്സ്യുടെ പള്ളിയില്‍ ഒരു മെഴുക്തിരി കത്തിക്കണം).
പാല് വാങ്ങി കൊടുത്തതും ടീന പറഞ്ഞു - പഞ്ചസാര അരകിലോ കൂടെ വേണം പിന്നെ പാല്‍ ഒരു കവര്‍ കൂടി - നിങ്ങളെ പോലെ ഞാനും എന്തോ ഒരു പന്തികേട്‌ മണത്തു. ടീനയ്ക്കൊരു പരിഭ്രമം ഉണ്ടോ? ഹേ എനിക്ക് തോന്നിയതായിരിക്കും - പഞ്ചസാരയും രണ്ടു കവര്‍ പാലും വാങ്ങി കൊടുത്തു ഇനി വാങ്ങാന്‍ ഞാന്‍ വരില്ലാന്ന് ടിന്റൂനോട് പറയുകയും ചെയ്തു. വിശന്നു കൊടല്‍ കത്തുന്നു. വീട്ടില്‍ എത്തി ഫാന്‍ ഇട്ടു കട്ടിലില്‍ മലര്‍ന്നു കിടന്നു. അതാ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു - ടീന തന്നെ ഇത്തവണ വേണ്ടത് ഒരു കുപ്പി എസ്സെന്‍സ് ആണ് - എന്നെ വിളിച്ചാല്‍ ചീത്ത വിളിക്കുമെന്നതിനാല്‍ ടിന്റു ഷര്‍ട്ടും ഇട്ടു ഒറ്റയ്ക് ഇറങ്ങി പോയി.
മണി അഞ്ചായി ടിന്റു മൂന്നു തവണ കൂടി കടയില്‍ പോയി വന്നു.
രണ്ടും കല്‍പ്പിച്ചു ഞാന്‍ ടീനയെ വിളിച്ചു - 'ഡാ അത് എന്താന്നറിയില്ല; ഇതുവരെ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല; എന്തോ ഒരു കടുപ്പം; പാലിന്റ്റെ ആണെന്ന് തോനുന്നു. ഞാന്‍ മില്‍മ പാലിലെ ഉണ്ടാക്കിയിട്ടുള്ളൂ' - എനിക്ക് എല്ലാ പ്രതീഷയും നഷ്ടമായി. രയീസുമായി ഐശ്വര്യ ബെക്കരിയില്‍ പോയി ഒരു കാപ്പി കുടിച്ചു. ടീന വീണ്ടും വിളിച്ചു എന്തായാലും പോയി കാര്യം അറിഞ്ഞെക്കമെന്നു വെച്ചു - സുഹൃതുക്കളെ; തന്റ്റെ കിടാവിനുള്ള പാല് ഒരു നേരത്തെ ഭക്ഷണത്തിനായി അവിന്‍ പാല്‍ കമ്പനിക്കാര്‍ക്ക് വിറ്റ പശു സഹിക്കില്ല ആ കരളലിയിക്കുന്ന കാഴ്ച. ഐസ് ക്രീം ഉണ്ടാക്കി ഫ്രുട്ട്സില്‍ ചേര്‍ക്കുന്നതിനു പകരം ആയമ്മ പാലില്‍ പഴങ്ങള്‍ ചേര്‍ത്ത് വേവിച്ച് വെച്ചിരിക്കുന്നു !!!
വാല്‍ കഷണം: രാത്രി എട്ടു മണി വരെ ടിന്റു ഫ്രൂട്ട് സലാഡ്‌ പ്രതീഷിച്ചിരുന്നു. പിന്നീട് ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അമുതാസില്‍ പോയി ചപ്പാത്തി തിന്നു.
ചീഫ് എഡിറ്റെര്സ്

1 comment:

  1. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണേ അളിയാ ....ആയമ്മ ഉണ്ടാക്കിയ ആ ഫ്രൂട്ട് സാലഡ് അവസ്സാനം അടുക്കളപ്പുറത്ത് കളഞ്ഞെന്നോ അതു കഴിച്ച കൊട്ടാരം വീട്ടിലെ നായ് കുട്ടി അതിനു ശേഷം ഇന്നുവരെ കുരച്ചിട്ടില്ലെന്നോ ഒക്കെ പറയുന്നത് കേട്ടു നേരാണോ???

    ReplyDelete