Sunday, April 5, 2009

ഡൈ ഹാര്‍ഡ്

അന്ന് ഡൈ ഹാര്‍ഡ് സിനിമയുടെ ഡിവിഡിയും ആയിയായിരുന്നു പ്രേമന്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. ശങ്കുവും, ടിന്റുവും, ഞാനും പിന്നെ പ്രേമനും കൂടെ സിനിമ കണ്ടു.ബ്രുസ് വില്ലിസിന്റ്റെ പ്രകടനം കണ്ട ടിന്റുവിന്റെയും ശങ്കുവിന്റെയും ശരീര സംരക്ഷണ ബോധം ഉണര്‍ന്നത് പെട്ടന്നായിരുന്നു. ഇപ്പോള്‍ തന്നെ വ്യ്കിയെന്നു പ്രേമനും, യാനത്ത് വെച്ച് ഞാനും . സി. അരുണും സ്ഥിരമായി ജിമ്മില്‍ പോകാരുണ്ടെന്നു ടിന്റുവും.


വയര്‍ എങ്ങനെയെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് കരുതിയിരുന്ന ശന്കുവിനു ഇവര്‍ പ്രജോധനമായി. അങ്ങനെ സ്ഥിരമായി ജിമ്മില്‍ പോകാറുള്ള സരളിനെയും അനൂപ്ജോണ്സനെയും നേരെ പോയി ശിഷ്യപെട്ട് അവിടുത്തെ ഫീസും മറ്റു കാര്യങ്ങളും മനസിലാക്കി. ഫീസ് ഒരു മാസത്തേക്ക് 300 ഒരു വര്‍ഷത്തേക്ക് ഒരുമിച്ച് അടച്ചാല്‍ 2500. പ്രേമനും ടിന്റുവും ഒരു വര്‍ഷത്തേക്കുള്ള ഫീസ് ഒരുമിച്ചടച്ചു. ശങ്കു മൂന്നു മാസത്തേക്ക് ഒന്നിച്ചടച്ചു പോകേണ്ട സമയം വയ്കുന്നേരം ആറു മണി.അവിടെ ചെന്ന് നേരെ കണ്ട ബെന്ച്ച് പ്രസ്സില്‍ കയറി ടിന്റു ഇരിപ്പുറപ്പിച്ചു. സ്വതവേ മടിയനായ ശങ്കു ആയാസം ഏറ്റവും കുറഞ്ഞ സൈകിളില്‍ കയറി. പ്രേമന്‍ സരളുമായി ശരീര സംരക്ഷണത്തെ കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇന്‍സ്ട്രക്റെര്‍ എത്തി. ചില വെയിറ്റ് റിടക്ഷന്‍ ടെക്നിഖ് പങ്കു വെച്ചു. അപ്പോളാണ് ഇന്‍സ്ട്രക്റെര് അത് ശ്രദ്ധിച്ചത് ബെന്ച്ച് പ്രസ്സില്‍ പ്രായപൂര്‍ത്തി ആകാത്ത നമ്മുടെ ടിന്റു ഇരിക്കുന്നു - കൊലപാതകത്തിന് സമാധാനം പറയിക്കുമല്ലോടാ എന്ന് പറഞ്ഞു അയാള്‍ ഒറ്റ ആട്ട്. ടിന്റ്ടു പാവം പേടിച്ചു പോയി - എന്നിട്ട് ഉള്ളതില്‍ ഏറ്റവും ചെറിയ ഒരു ഡമ്പല്‍ എടുത്തു കയ്യില്‍ കൊടുത്തു. 'അപ്പൊ യന്ത്രത്തില്‍ എന്നെ കേറ്റൂലലെ? ഞാന്‍ ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ചു അടച്ചതാ സാധനം ബിഗ് ബസാറില്‍ മുന്നൂറു രൂപയ്ക്ക് കിട്ടും എനിക്ക് യന്ത്രത്തില്‍ കേറണം എന്നും പറഞ്ഞു ടിന്റു അയാളെ ബില്‍ കാണിക്കുന്നുണ്ട്'. വയ്കുന്നേരം ചായ കുടിക്കാന്‍ ഇറങ്ങിയ ഞാനും രയീസും കണ്ടത് എല്ലാരും കൂടി തങ്ങികൊണ്ട് വരുന്ന പ്രേമനെ ആണ്. റോഡിലൂടെ പോലും നടന്നു പരിചയമില്ലാത്ത പ്രേമന്‍ ട്രെട്മില്ലില്‍ ഓടാന്‍ നോക്കിയതാണ് പാവം കാലുളുക്കി -കാല്‍ വിരലുകള്‍ വിനീഷ് കന്നൂളിയുടെ ബീഡി കറ പുരണ്ട പല്ലുകള്‍ പോലെ ഒന്ന് അങ്ങോട്ടും മറ്റേതു ഇങ്ങോട്ടും.


അടുത്ത ദിവസം .ഡി.സി. യില്‍ പതിവില്ലാതെ സീറ്റില്‍ ഇരുന്നു തല ആട്ടി എന്നെ വിളിക്കുന്ന ശങ്കുവിനെയാണ് കണ്ടത്. ' സിസ്റ്റം ഒന്ന് അന്‍ലോക്ക് ചെയ്തത് വെയ്ക്കുമോ?' പാവം കൈ നിവര്‍ത്താന്‍ കഴിയുന്നില്ല രാവിലെ മുതല്‍ ഇരുന്നു സ്ക്രീന്‍ സേവരില്‍ പടം കാണുകയാ. . .
വാല്‍ കഷണം : അടുത്ത ദിവസം തന്നെ ശങ്കുവും പ്രേമനും നിര്‍ത്തി. 'യന്ത്രത്തില്‍' കേറാനുള്ള കൊതിമൂലം ടിന്റു പിന്നേം കുറെനാള്‍ പോയി . . .

1 comment:

  1. ഫ്രാന്സിലെതിരെ വനിതാ വേദിയുടെ മാനനഷ്ട കേസ്...



    കോയമ്പത്തൂര്‍ : കിഷോരെനു എതിരെ മോശകരമായ ലേഖനം എഴുതിയതിനു ശ്രീ ഫ്രാന്‍സില്‍ ജോസേഫിനു എതിരെ വനിതാ കമ്മീഷന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം ഈ മെയിലില്‍ കിശോരെനെതെരെ വന്ന ആര്‍ട്ടിക്കിള്‍ ആണ് ഇപ്പോള്‍ വിവാദക്കുരുക്കില്‍ ആയതു. കിഷോര്‍ എന്ന റൂം മേറ്റ്‌ പെണ്ണ് കാണാന്‍ പോയ കഥയാണ് ഒരു അനുഭവ കുറിപ്പ് ആയി ഫ്രാന്‍സില്‍ പറഞ്ഞിരുന്നത്. ആ കിഷോര്‍ അദ്ധേഹത്തിന്റെ റൂം മീറ്റും , കംപന്യിലെ സഹ പ്രവതകനുമായ കൊല്ലം കിഷോര്‍ തന്നെയാണെന്നു മനസ്സിലാക്കിയ സ്ത്രീ വിമോചന വേദി വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. കിഷോര്‍-നെപ്പോലെ ഒരു മനുഷ്യന്റെ മുന്‍പില്‍ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കുക പോലുള്ള ഹീനമായ കൃത്യങ്ങള്‍ ചെയ്യുന്ന സ്ത്രീകള്‍ ഈ ഭൂമിയിലെങ്ങും ഉണ്ടാകില്ലെന്ന് സ്ത്രീ വിമോചന വേദി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ആ ഭയങ്കര കൃത്യത്തിനു ഒരു പെണ്‍കുട്ടി മുതിര്‍ന്നു എന്ന് പറയുന്നത് സ്ത്രീ വംസത്തിനു തന്നെ അപമാനം ആണെന്നും അവര്‍ ആരോപിച്ചു. കേരളത്തില്‍ പെണ്ണ് കിട്ടില്ലെന്ന് മനസ്സിലാക്കി ബാഗ്ലൂര്‍-ലേക്കും അവിടെ നിന്നും കോയമ്പത്തൂര്‍-ലേക്കും പോയി അവസാനം തെണ്ടി തിരിച്ചു വന്ന കിഷോര്‍ തന്നെയാണൊ ഈ പ്രസ്നാതിനു പിറകിലെന്ന് വ്യക്തമാക്കേണം എന്ന് അവര്‍ ആവശ്യപെട്ടു. തനിക്കു ഇപ്പോഴും പെണ്ണ് കിട്ടാന്‍ ചാന്‍സ് ഉണ്ട് എന്ന് മറ്റുള്ളവരെ മനസ്സിലാക്കാന്‍ കിഷോര്‍ നടത്തുന്ന ഒരു കളിയല്ലേ ഇത് എന്ന് സംസയിക്കെണ്ടതുണ്ട് എന്ന് സ്ത്രീ വേദി ആരോപിച്ചു. ഇതിനിടെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന K R G നഗറിലെ താമസക്കാര്‍ ഫ്രാന്‍സില്‍, കിഷോര്‍, റസീം, റയീസ് എന്നിവരെ അറസ്റ്റ് ചെയ്തു തൂക്കിലെട്ടണം എന്ന അവസ്യമുന്നയിച്ചു ധര്‍ണ്ണ നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി തന്നില്ലേല്‍ കിഷോര്‍-നെ റോഡില്‍ ഇട്ടു തല്ലിക്കൊല്ലാനും തങ്ങള്‍ മടിക്കില്ല എന്ന് അവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു. അതും അലെന്കില്‍ കിഷോര്‍-ന്റെ കോലം സോമാലിയന്‍ കാടുകളില്‍ പാമ്പുകള്‍ക്ക് ഭീക്ഷനിയായി മണ്ണില്‍ കുഴിച്ചിടും എന്നും പ്രസ് മീറ്റിങ്ങില്‍ അവര്‍ അറിയിച്ചു..






    ഇത് ഗൂഢാലോചന--- കിഷോര്‍



    തനിക്കെതിരെ ഈ മെയിലില്‍ വന്ന വാര്‍ത്തകള്‍ കേട്ടിച്ചമാച്ചതനുന്നും അതിനു പിറകില്‍ സംഘടിതമായ ഗൂടലോച്ചനയുന്ടെന്നും കിഷോര്‍ . കഴിഞ്ഞ ദിവസത്തെ ഫ്രാന്‍സില്‍-ന്റെ ലേഖനവും അതെ തുടര്‍ന്നുണ്ടായ പ്രസ്നങ്ങളും ആണ് ഇപ്പോള്‍ വിവാദ കുരുക്കില്‍ ആയതു. ഈ വാര്‍ത്ത‍ ഫ്രാന്‍സില്‍, രസീം, റയീസ് തുടങ്ങിയവര്‍ കെട്ടിച്ചമച്ചതാണെന്ന് കിഷോര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ പെണ്ണ് കാണാന്‍ പോകേണ്ട അവശ്യം തനിക്കില്ല. ഈ നാട്ടില്‍ ഉണ്ട പക്രുവിനും പോലും പെണ്ണ് കിട്ടിയാല്‍ എനിക്കെന്താ കിട്ടില്ലേ എന്നദ്ദേഹം ചോദിച്ചു. ഒരു പെണ്ണും തെന്നെ ഇഷ്ടപ്പെടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ അങ്ങനെ ഒരു പരിപാടിക്ക്‌ പോകാന്‍ മാത്രം പോട്ടനല്ല താന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും വെറുതെ ഇരുന്ന തന്നെ പെണ്ണ് കാനലിന്ടെ പേര് പറഞ്ഞു മോഹിപ്പിച്ച ബാസില്‍-നു എതിരെ ഫുഡ് പൊയ്സണ്‍ പോലുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാനും താന്‍ മടിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.







    ഇതെല്ലാം കിഷോര്‍-ന്റെ കുതന്ത്രങ്ങള്‍--- റസീം



    ഫ്രാന്സില്‍ന്റെ ലേഖനവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും കിഷോര്‍-ന്റെ മരുപടികല്ല്ക്കും എതിരെ പരാതിയുമായി റസീം രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊല്ലത്ത് പെണ്ണ് കാണാന്‍ പോയി തിരിച്ചെത്തിയ കിഷോര്‍ പറഞ്ഞ അനുഭവങ്ങളാണ് അതെ ക്രമത്തില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പെണ്ണ് കാണാന്‍ പോയി പെണ്ണിന് തനിക്കു ഇഷ്ടപെട്ടിടും, ഉണ്ണികുട്ടന് ഇഷ്ടപെടാത്തത് കാരണം കിഷോര്‍ അത് വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. ഈ നിരാശയില്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രം ആണ് ഫ്രാന്‍സില്‍ പ്രസ്താവിച്ചത്. അന്നത്തെ കാര്യങ്ങള്‍ പുറത്തു പറയാതെ ഇരിക്കാന്‍ വേണ്ടി ഞങ്ങളെ കിഷോര്‍ ഭീഷനിപ്പെടുതിയിരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി . സ്വന്തമായുള്ള അവസ്ഥ മനസില്ലക്കാതെ നാട്ടിലെ മാനൃ്യന്മാരെയും റൂം മീറ്സ്നേയും എന്തിനു പറയുന്നു പുരഷ വര്‍ഗത്തെ തന്നെ മൊത്തമായി മാനം കെടുത്താന്‍ ഇറങ്ങിയിരിക്കുന്ന ഇവനെ പോലെ ഉള്ള മര മാക്രികളെ നാട് കടത്തേണം എന്നും റസീം പറഞ്ഞു.



    ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച C I D പ്രേമും D I G സന്കരും , രസീമിന്റെ അഭിപ്രായ പ്രകടനബ്ങളോട് യോജിക്കുകയനുണ്ടായത്. തനിക്കു കിട്ടാത്ത ഭാഗ്യം മറ്റൊരാള്‍ക്കും കിട്ടരുത് എന്ന് കരുതിയ കിഷോര്‍, പുരഷ വര്‍ഗത്തെ തന്നെ മൊത്തമായി മാനം കെടുത്താന്‍ നടത്തിയ ഒരു ഗൂഢാലോചന ആണ് ഈ ഒരു പെണ്ണ് കാണലും അതെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും വഴി വച്ചത് എന്ന് C I D പ്രേം തന്റെ F I R-ഇല്‍ എഴുതി ചെര്തു‌. എറണാകുളത്തു നിന്നുള്ള ഒരു പെണ്‍കുട്ടിക്കും ഇതില്‍ പന്കുണ്ട് എന്ന് സംശയിക്കുന്നു. കോയമ്പത്തൂര്‍-ലെ വനിതാ കമ്മീഷനില്‍ പരാതി നല്കാന്‍ ഈ കുട്ടിയനത്രേ ഇവരെ സഹായിച്ചത്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇയാളെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ച ഈ ലേഖകന് ഇവര്‍ ആരോടും പറയാതെ നാട്ടിലേക്കു പോയി എന്ന വാര്‍ത്തയാണ്‌ കിട്ടിയത്. തന്റെ പാപഭാരത്തില് നിന്നും രക്ഷപെടാനായി നാട്ടില് സ്വന്തമായി ലിബെര്ടി ഷ്വൂ കട തുണ്ടാങ്ങാന്‍ പോവുകയാണത്രേ!!!.


    ഏതായാലും ഈ വാര്‍ത്ത‍ പ്രചരിച്ചതോടെ കിഷോര്‍ ഒരു തീരുമാനത്തിലെത്തി, ഇനി കല്യാണം കഴിക്കുന്നില്ല പോലും... ഞാന്‍ ഇനി ക്രോണിക് ആയി തന്നെ തുടര്‍നോല്ലാം. ഈ വാര്‍ത്തയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കിശോരേനെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതിന്റെ നന്ദി സൂചകമായി ഫ്രാന്സിലെനെതെരെ ഉള്ള കേസുകള്‍ പിന്‍വലിക്കാനും വനിതാ കമ്മീഷന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്


    വാല്‍ കഷണം : കിഷോര്‍ ക്രോണിക് ആയി തുടരും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ.. വീണ്ടും വരും അവന്‍ പെന്ന്കുട്ടികളുടെ തോഴനായി... അടിമയായി .... ഗുണ്ടയായി..



    By Tintu

    ReplyDelete